ജന്മാന്തരങ്ങൾ

  • 14.7k
  • 2k

ജന്മാന്തരങ്ങൾ ചെറിയാൻ കെ ജോസഫ് കുഞ്ഞു നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു . കണ്ണുകൾ ഇറുക്കെ അടച്ചു ചുണ്ടുകൾ വിടർത്തി കുഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു . തളർന്ന വെയിൽ മിറ്റത്തെ മാവിൻതലപ്പത്തെ പൂക്കളിൽ തൂങ്ങിനിന്നു . അമ്മ ഉദാസീനമായി കുഞ്ഞിനെ പാളിനോക്കി ജീൻസിന്റെ സിപ് കയറ്റി ചാറ്‌റൂമിൽനിന്നു മടിയോടെ ഇറങ്ങി . ഡിർട്ടിചാറ്റിലും ഐബാൾചാറ്റിലും ധാരാളം നഗ്നരായ മേറ്റ്സ് ഉണ്ടായിരുന്നു .മടുത്തപ്പോൾ ബാംഗ് മൈ വൈഫിന്റ സൈറ്റിൽ കയറി ഭർത്താവിനെ നോക്കി ഇരുത്തി പരപുരുഷനുമായി ബന്ധപ്പെടുന്ന ഭാര്യയുടെ വീഡിയോ കണ്ടിരിക്കുകയായിരുന്നു .ദേഷ്യം വരാതിരുക്കുമോ ,കുഞ്ഞു വീണ്ടും കരയുന്നു . വെയിൽ ഒന്നും മിണ്ടാതെ തൊടിയിലേക്കിറങ്ങി . പൊള്ളുന്ന പൊടിമണ്ണ് ചികഞ്ഞു മടുപ്പോടെ ആകാശത്തേക്കുനോക്കി ശബ്‌ദം വീഴ്‌ത്തിയ പൂവങ്കോഴിയെ പിന്നിട്ട് ഉണക്കപുല്ലുപോലും കിട്ടാതെ തേങ്ങിയ പൂവാലിപ്പശുവിനെ കടക്കണ്ണെറിഞ്ഞതു നിരത്തിലേക്കിറങ്ങി . മെല്ലെ ഒഴുകി കവലയിലെത്തി . വിളറിയ ആകാശിത്തിനോരത്തു ശിഥിലമായ രണ്ടു മേഘങ്ങൾ നിറം പകർന്നുകൊണ്ടിരുന്നു . ചായക്കടയിലിരുന്നു കുഞ്ഞാപ്പു