വിലയം

  • 156
  • 54

മുന്നാറിലെ ദേവികുളത്ത്. ....രാത്രിയെ കീറിമുറിച്ച് നിഴൽ നീളുന്ന കാടിനരികിൽ…ഒരു പഴയ മോഡൽ ജീപ് പൊടിപടർന്ന് ഗ്രാമത്തിലേക്ക് കടന്നു.ആറടിയോളം ഉയരവും , കരുത്തുറ്റ ഉറച്ച ശരീരവും ,ചെറുതായി കട്ടിയുള്ള താടി — അജയ് ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു.വർഷങ്ങൾക്കു ശേഷം ആ പാതയിലൂടെ തിരിച്ചെത്തുമ്പോൾ, പടിഞ്ഞാറേ കാറ്റ് പോലെ പഴയ ഓർമ്മകൾ അലയടിച്ചു.പക്ഷേ അവനെ കാത്തിരുന്നത് മൗനവുമല്ല — ആഗ്രഹവുമല്ല —ഒരു കയറ്റം തുടങ്ങുകയാണ് — നിഴലുകൾക്കിടയിലെ യാത്ര.അജയ് 15 വർഷം പുറകിലേക്ക് പോയി എനിക്ക് എല്ലാം നഷ്ടപെട്ടതും ഇതേപോലെ ഉള്ള ഒരു രാത്രിയിൽ ആയിരുന്നു.ഡ്രൈവിങ്ങിന് ഇടയിൽ അവൻ ഓർമയുടെ പടുകുഴിയിലേക്ക് വീണുപോയി അവൻ സ്പീഡ് കുറച്ചു.കാട്ടിലൂടെ വരുന്ന കാറ്റ് ജീപിന്റെ ചില്ലുകളിൽ തട്ടി പാടിയതുപോലെ, അത് അവനെ ഒരു ഓർമ്മയിലേക്ക് തള്ളിക്കളഞ്ഞു..ദീപിക ആ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. ജീപ്പ് ടാർ റോഡിൽ നിന്നും തിരിഞ്ഞ് ഒരു മണ്ണ് വഴിയിലേക്കു കയറി ടയറുകളിൽ പൊടികൊണ്ടിരിക്കുന്നു.കാടിൻ്റെ ഉള്ളിലേക്ക് അവന്റെ നോട്ടം കയറിപ്പോയി — പക്ഷേ അജയ് കണ്ടത് കാടല്ല