കുഞ്ഞ് പാദസരത്തിന്റെ കിലുകിലെ ശബ്ദം അടുത്തുവരുംതോറും അഭിയുടെ ചുണ്ടിലൊരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു.
കയ്യിലിരുന്നപാത്രം കിച്ചൺസിങ്കിലേക്ക് തന്നെവച്ച് നനഞ്ഞ കൈകൾ തന്റെ ഡ്രെസ്സിന്റെ താഴ്ഭാഗം അല്പം ഉയർത്തി തുടച്ചുകൊണ്ടവൾ വാതിൽ പടിയിൽ തന്നെത്തന്നെ നോക്കി നിൽക്കുന്ന 4വയസ്സ്കാരിയെ എടുത്തുയർത്തി അവളുടെ ഇരുകവിളുകളിലും അമർത്തി ഉമ്മവച്ചുകൊണ്ടവളെ നെഞ്ചോട് ചേർത്തു പിടിച്ചു.
"അമ്മേടെ ശുന്ദരിവാവഎണീറ്റായിരുന്നോ......"
"ഉം....... ഉവ്വല്ലോമ്മാ..."
കുഞ്ഞിക്കണ്ണുകൾ വിടർത്തി പാൽപ്പല്ല് കാട്ടിചിരിച്ചു കൊണ്ടവൾ തലയാട്ടി.
"ആണോ ഡാ ചക്കരേ........"
"അമ്മ..... അച്ചുമോക്ക് കുമ്പ പാച്ന്ന്......"
മുഖത്ത് അല്പം സങ്കടഭാവം വരുത്തിക്കൊണ്ടവൾ കുഞ്ഞി കുംഭയിൽ തഴുകികൊണ്ട് പറഞ്ഞു.
"അച്ചോടാ.... അമ്മേടെ കുഞ്ഞിന് വിശക്കുന്നോടാ......
ആദ്യം നമുക്ക് പോയി പല്ല് തേച്ചുകുളിച്ചിട്ട് വന്ന് പാപ്പം കഴിയ്ക്ക ട്ടോ....."
കുഞ്ഞികുംഭയിൽ ഇക്കിളിയിട്ടതും അവൾ കുലുങ്ങി ചിരിക്കാൻ തുടങ്ങി.
അത് കൊണ്ട് വാത്സല്യത്തോടെയവൾ
കുഞ്മായി റൂമിലേക്ക് നടന്നു.
"ഞങ്ങൾ ആരൊക്കെ ആണെന്ന് നിങ്ങൾക്ക് മനസ്സിലായി കാണില്ലല്ലേ......ഞാൻ അഭിഥ,
അഭിന്ന് വിളിയ്ക്കും അത്യാവശ്യം അറിയപ്പെടുന്ന ഒരു ഡിസൈനർ ആണ്.ഡിസൈനർ മാത്രല്ലാട്ടോ ബ്യൂട്ടീഷ്യൻ കൂടെയാണ്.
നിങ്ങളിപ്പോ കണ്ടില്ലേ ഒരു കുറുമ്പിയെ എന്റെ അച്ചുമോൾ ശെരിയ്ക്കും പേര് ആക്സ "അക്സ അമിത്"
"അമ്മ... മതി പഞ്ഞത് അച്ചുമോക്ക് പാച്ചുന്നു......"
കുഞ്ഞിന്റെകൊഞ്ചിയുള്ള സംസാരംകേട്ടവൾ പെട്ടന്ന്അവളേ കുളിപ്പിച്ച് ഡ്രസ്സ് മാറ്റി.
കിച്ചണിലേക്ക് എത്തിയപ്പോൾ തന്നെ കണ്ടു ശാരദാമ്മ കുഞ്ഞിനായി വിളമ്പിവച്ച പാലപ്പത്തിൽ തേങ്ങാപ്പാൽ ഒഴിയ്ക്കുന്നത്.
"ആഹാ.... അമ്മ എണീറ്റോ ഇച്ചിരി നേരം കൂടെ കിടക്കായിരുന്നില്ലേ?"
"ഇന്നലെ വൈകികിടന്നത് കൊണ്ടാണെന്ന് തോനുന്നു മോളേ വല്ലാത്ത തലവേദന."
"എനിക്ക് തോന്നി വയ്യാത്തതോണ്ടാവും എണീക്കാൻ വൈകുന്നതെന്ന് അതാപിന്നേ ഞാൻ വിളിക്കാതിരുന്നേ."
"അയ്യോ.... നിങ്ങളെ തമ്മിൽ പരിചയപെടുത്താൻ ഞാൻ മറന്നു ഞങ്ങളേകൂടാതെ വേറെ രണ്ടുപേരുംകൂടെ ഉണ്ട് എനിയ്ക്കൊപ്പം...ന്റെ നേഹമോളും പിന്നെ ശാരദാമ്മയും.
5 വർഷംആവാറായി ശരദാമ്മഎനിയ്ക്കൊപ്പം കൂടിയിട്ട് കൃത്യമായി പറഞ്ഞാൽ ഞാനീ നഗരത്തിൽകാല്കുത്തിയ അന്നുമുതൽ അമ്മയായിതന്നേ ഇവരെനിയ്‌ക്കൊപ്പമുണ്ട്.
ആരോരും ഇല്ലാത്ത അവരിന്ന് ഇവിടുത്തെ ഒരംഗംതന്നെയാണ്.സത്യംപറഞ്ഞാൽ എനിയ്ക്കെന്റെ അമ്മേ പോലെ തന്നെയാണ് ശാരദാമ്മയും.
"മോളിന്ന് പോണുണ്ടോ.....?"
"ഇല്ലമ്മേ.....
കുറച്ച് ദിവസമായി നിന്ന് തിരിയാൻ സമയമില്ലാതെ നല്ല പണിയായിരുന്നില്ലേ.
അത് കൊണ്ട്തന്നെ ഇവളെപുറത്തൊന്നും കൊണ്ട്പോകാനും പറ്റിയില്ലല്ലോ.
എന്റെ തിരക്കിൽ മോളുടെ സന്തോഷത്തിന് ഒരു കോട്ടവും ഉണ്ടാവാൻ പാടില്ല.
അത് കൊണ്ട് ഇന്ന് മുഴുവൻ ഞാൻ ഇവൾക്കൊപ്പം ഇരിക്കാന്ന് വച്ചു."
എന്നുപറഞ്ഞുകൊണ്ടവൾ അച്ചുമോളെ ചേർത്തുപിടിച്ചു.
"അതാണ് നല്ലത് മോളേ.... ഈ തിരക്ക് പിടിച്ച ഓട്ടത്തിൽനിന്ന് നിനക്കും ഒരു ആശ്വാസം ആകും.
പിന്നേ പേടിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ അവിടെ കാര്യങ്ങൾ നോക്കാൻ നേഹമോളുണ്ടല്ലോ."
"ഉം... അവളുള്ളതാണ് ഏക ആശ്വാസം.
ഞാനില്ലെങ്കിലും കാര്യങ്ങളൊക്കെ അവള് കണ്ടറിഞ്ഞു ചെയ്‌തോളും..."
കുഞ്ഞിനായി വിളമ്പിവച്ച പാലപ്പം തനിക്കരികിലേക്ക് നീക്കിവച്ചു കൊണ്ടവൾ അതിൽ നിന്ന് ഓരോ പീസായി കുഴച്ച് കുഞ്ഞിന്റെ വായിലേക്ക് വച്ച്കൊടുത്തു.
"എങ്ങനെ ചെയ്യാതിരിക്കും ഈ ചേച്ചിടെ അല്ലേ..... അനിയത്തി..."
ശരദാമ്മ പുഞ്ചിരിയോടെ അതിലേറെ അഭിമാനത്തോടെ അവളേനോക്കി പറഞ്ഞുകൊണ്ട് കുഞ്ഞിനായി എടുത്ത ഹോർലിക്സ് ആറ്റിതണുപ്പിച്ചുകൊണ്ട് അവർക്കരികിലായി കൊണ്ടുവച്ചു.
ശെരിയാണ് 4വർഷങ്ങൾക്ക് മുന്നേ നാടും വീടും ഉപേക്ഷിച്ച് ഡൽഹിയിൽ എത്തിയതാണ് ഞാൻ
തനിച്ചൊരുപാട് സ്ട്രഗിൾ ചെയ്തു നേടിയതാണ് ഇന്നുള്ളതെല്ലാം. ഇടയ്ക്ക് ഒറ്റക്കുള്ള യാത്രയിൽ കൂട്ട് കിട്ടിയതാണ് ശരദാമ്മയേയും നേഹയേയും.
അച്ഛന്റേം അമ്മേടേം മരണശേഷം സ്വത്തുക്കളെല്ലാം ബന്ധുക്കൾ സ്വന്തമാക്കി തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ഒരു 17കാരി... ആരോരും ഇല്ലാത്ത അവളെ അനിയത്തിയായി കൂടെ കൂട്ടി.ഇന്ന് തന്റെ വിശ്വസ്ഥരിൽ ഇവരാണ് മുൻപന്തിയിൽ.
"ഗുഡ്മോർണിംഗ് ചേച്ചി......"
ഉറക്കം ഉണർന്നുവന്ന നേഹ അഭിയെ പിന്നിൽനിന്നും ചുറ്റിപിടിച്ചു തോളിൽ തലചായ്ച്ചുകൊണ്ട് പറഞ്ഞു.
"ഗുഡ്മോർണിംഗ് മോളേ...."
"ചേച്ചി ഇന്ന് വരുന്നില്ലല്ലോ..?"
"ഇല്ലെടാ.... ഇവളേം കൊണ്ട് ഒന്ന് പുറത്തുപോണം.അവിടുത്തെ കാര്യങ്ങൾ നീ നോക്കില്ലേ...."
"ഉവ്വ്.... ചേച്ചിയേ.....
ഞാൻ നോക്കിക്കൊള്ളാം ഇന്ന് ഹെവി വർക്കുകൾ ഒന്നുല്ലല്ലോ ചെറിയ ചില വർക്കുകളല്ലേയുള്ളു... അത് ഞാൻ നോക്കിക്കൊള്ളാം.
പിന്നെ ക്ലാസ്സില്ലാത്തോണ്ട് ആ... കാര്യവുംപേടിക്കേണ്ട.
ഡീ..... കുറുമ്പി...."
എന്ന് വിളിച്ചുകൊണ്ടവൾ അച്ചുമോളെ എടുത്തു ഇടുപ്പിൽ ഇരുത്തികൊഞ്ചിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.
അവൾ കഴിച്ച പാത്രങ്ങൾസിങ്കിലേക്ക് വച്ചുകൊണ്ടവൾ അവരുടെ പോക്ക് നോക്കി നിന്നു.
🍂🍂🍂
കുഞ്ഞിനൊപ്പം സിനിമയും ഷോപ്പിങ്ങും എല്ലാം കഴിഞ്ഞു വൈകുന്നേരം ഇരുവരും ബീച്ചിലെത്തി.
അപ്പഴേക്കും നേഹ ശരദാമ്മയേയും കൂട്ടി അവർക്കരികിൽഎത്തിയിരുന്നു.
ബീച്ചിലൂടെ നേഹയ്‌ക്കൊപ്പം ഓടിക്കളിയ്ക്കുന്ന അച്ചുമോളെ നോക്കി മണൽതിട്ടയിൽ ഇരുന്ന അഭിയുടെകയ്യിൽ ശരദാമ്മ അമർത്തി പിടിച്ചു.
"എന്താമ്മാ......അമ്മക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ?"
"അത് മോളേ..... ചോദിക്കാനുണ്ടോ... എന്ന് ചോദിച്ച"
"എന്താ അമ്മേ അമ്മയെന്തിനാ ചോദിക്കാൻ മടിക്കുന്നത് എന്താണെങ്കിലും ചോദിച്ചോളൂ...."
"അത്... അത് പിന്നേ മോളേ... ഞാൻ.... ഞാൻ ചോദിക്കുന്നതുകൊണ്ടൊന്നും തോന്നരുത്......."
എന്താ... മ്മാ..... അമ്മയ്ക്ക് എന്നോടെന്തെങ്കിലും ചോദിക്കണം എന്നുണ്ടേൽ മുഖവരയുടെ ആവശ്യമുണ്ടോ.... എന്നോട് ഡയറക്റ്റായി ചോദിച്ചാൽപോരെ......"
"പോരാ.......
ഈ...കാര്യംചോദിക്കണംഎന്നുണ്ടേൽ മുഖവര കൂടിയേതീരൂ......"
"ഓഹോ.....അപ്പോ.... ചോദിയ്ക്കാനുള്ളത് സീരിയസ്കാര്യം ആണെന്നുസാരം.....
എന്താണേലും ചോദിച്ചോ.... ഞാൻ ഉത്തരം പറയാൻ റെഡി "
എന്ന് പറഞ്ഞുകൊണ്ടവൾ പുഞ്ചിരിയോടെ ശരദാമ്മയ്ക്ക് നേരേ തിരിഞ്ഞിരുന്നു.
"അത്..... മോളേ....നാല് വർഷത്തിനിടെ ഒരിയ്ക്കൽ പോലും ഞാൻ അച്ചുമോളുടെ അച്ഛനെ പറ്റി ഒന്നും ചോദിച്ചിട്ടില്ല.
എന്നാ....അവൾ വളർന്നു വരികയാ ഇനിയെങ്കിലും അവള്ടെ അച്ഛനേ...പറ്റി......"
"അമ്മേ.... ഒരു വിവാഹത്തിന്റെ പേരിൽ ഒത്തിരി അനുഭവിച്ചവളാ ഈ....ഞാൻ. തന്റെ രക്ഷയ്ക്കായി തന്റെ ഒറ്റപ്പെടലിൽ നിന്ന് രക്ഷനേടാൻ ഒരു കുഞ്ഞിനെ മാത്രം മതിയെന്ന് ആഗ്രഹിച്ചിരുന്ന എനിക്ക് ദൈവമായി എത്തിച്ചതാണ് എന്റെ അച്ചുമോളെ.
അവൾക്ക് മറ്റൊരവകാശിയെ ഞാൻ ഉണ്ടാക്കില്ല.
ഒരിക്കലും അയാളെ ശല്യം ചെയ്യില്ല എന്ന ഉറപ്പിൽ എനിക്ക് കിട്ടിയ നിധിയാണ് എന്റെ മോള്...."
അത്രയും പറഞ്ഞുകൊണ്ടവൾ നിറഞ്ഞ കണ്ണുകൾ അവരിൽനിന്നും മറയ്ക്കാനെന്നതുപോലെ അവർക്കരികിൽനിന്നും എഴുന്നേറ്റ് പതിയേ മുന്നോട്ടുനടന്നുനീങ്ങി.
അവളുടെ മനസ്സിലൂടെ പഴയകാര്യങ്ങൾപലതും മിന്നിമാഞ്ഞു.
"ചേച്ചി.........."
നേഹയുടെ ഉറക്കെയുള്ള വിളികേൾക്കെ അഭിയുടെ മനസ്സിൽ തന്റെ കുഞ്ഞനിയത്തിയുടെ മുഖം മിന്നിമാഞ്ഞു അതൊരു നീറ്റലായ് അവളുടെ ഉള്ളിൽ കിടന്നു.
"കളിയൊക്കെ കഴിഞ്ഞോ രണ്ട് പേരുടേം..."
"ഉവ്വ് ചേച്ചി....."
"ഉവ്വല്ലോ... മ്മ"
ഒരേ സ്വരത്തിലുള്ള രണ്ടുപേരുടെയും മറുപടി കേട്ട് ശാരദാമ്മയും അഭിയും പരസ്പരം നോക്കി ചിരിച്ചു.
"ഉം..... എന്ന നമുക്കിനി തിരിച്ചു പോകാമല്ലോ അല്ലേ?"
"ഉം..... ബാ മ്മ നമക്ക് നമ്മടെ വീട്ടിപോകാം..."
എന്ന് പറഞ്ഞുകൊണ്ട് അച്ചുമോൾ നേഹയുടേയും അഭിയുടേയും കൈകളിൽ തൂങ്ങി മുന്നോട്ട് നടന്നു.
കറക്കവും ഭക്ഷണവും എല്ലാം കഴിഞ് വീട്ടിൽ തിരിച്ചെത്തുമ്പഴേയ്ക്കും അച്ചുമോൾ ഉറങ്ങിയിരുന്നു.
അവളെ ബെഡിൽ കിടത്തി ചെരുപ്പും ഡ്രെസ്സും ഊരിമാറ്റി ബ്ലാങ്കറ്റ് പുതപ്പിച്ചു തിരിഞ്ഞ അഭിയെ നേഹ പിന്നിൽ നിന്നും കെട്ടിപിടിച്ചു.
"എന്താടാ.......
തന്റെ വയറിൽ ചുറ്റിയ അവളുടെ കൈകളിൽ തലോടിക്കൊണ്ട് അഭി ചോദിച്ചു."
"ചേച്ചി..... ഇത് വരെ ഞാൻ നിന്നോട് നിന്റെ ജീവിതത്തെ പറ്റി ഒന്നുംതന്നെ ചോദിച്ചിട്ടില്ല. എന്നാൽ ഇന്ന് ഞാൻ ചോദിക്കുവാ
ആരാ.... ആരാ.... അച്ചുമോൾടെ അച്ഛൻ
നാട്ടിൽ എല്ലാവരും ഉണ്ടായിട്ടും എന്തുകൊണ്ടാ ചേച്ചി ഒറ്റയ്ക്ക് ഇവിടെവന്ന് ജീവിക്കുന്നത് "
"അത്.... അത് പിന്നേ മോളേ....ഞാൻ അങ്ങനെ ഒന്നുല്ല "
"പറ ചേച്ചി എന്താ നീ ഞങ്ങളിൽ നിന്നു മറച്ചു പിടിക്കുന്നത്
"അത് മോളേ....."
"ഒരതും ഇല്ല എനിയ്ക്കറിയണം എന്താണ് നിന്റെ ജീവിതത്തിന്റെ രഹസ്യം എന്ന്
പറ എന്താണ് നിനക്കുള്ളിലെ ആ..... കനൽ."
നേഹയുടെ ചോദ്യംകേൾക്കെ അഭിയാകെ വല്ലാതായി.
ശരിയാണ് അച്ചു മോൾക്ക് എന്റെ വയറ്റിൽ ഒരു മാസം പ്രായമുള്ളപ്പോഴാണ് നാടും വീടും ഉപേക്ഷിച്ച് ഞാൻ ഈ നഗരത്തിലെത്തിയത്
ഇനിയും ഇവരോട് ഒന്നും മറച്ചുവയ്ക്കാൻ പാടില്ലെന്ന തോന്നലിൽ അവൾ കണ്ണുകൾ അമർത്തിയടച്ചുകൊണ്ട് നേഹയുടെ കയ്യിൽ അമർത്തി പിടിച്ചു.
"പറയാം...... നീ വാ."
എന്ന് പറഞ്ഞുകൊണ്ട് അഭി നേഹയേയും ശരദാമ്മയേയുംകൂട്ടി സ്റ്റെയറിനരികിലായി തറയിൽ ചുമരും ചാരി ഇരുന്നു.
❤കാണാട്ടോ ❤