Read Right from wrong by Anandhu Sathyan in Malayalam Love Stories | മാതൃഭാരതി

Featured Books
  • തെറ്റിലെ ശരി

    ആകാശ് ഒരു ദിവസം  Instagram നോക്കുമ്പോഴാണ് ഒരു മുഷിഞ്ഞ പ്രൊഫൈ...

  • അവൾ അവനായി മാറുമ്പോൾ

    കുളി കഴിഞ്ഞ് അവൻ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു. അവന്റെ താ...

  • അഗ്നി വലയം - 1

    കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാപ്രവർത്തതേഉത്തിഷ്ഠ നരശാർദൂല...

  • പ്രണയരാഗം - 1

    ഭാഗം 1ബസ് ഡിപ്പോയിലെ ശബ്ദങ്ങൾ അവികയുടെ ചെവിയിൽ അടർന്നു വീണു....

  • നെഞ്ചോരം - 2

    ഗ്ലാസ്‌ ഡോർ ആയതുകൊണ്ട്  ക്ലാസ്സിന് മുന്നിലെത്തിയപ്പോൾതന്നെ ത...

വിഭാഗങ്ങൾ
പങ്കിട്ടു

തെറ്റിലെ ശരി

ആകാശ് ഒരു ദിവസം  Instagram നോക്കുമ്പോഴാണ് ഒരു മുഷിഞ്ഞ പ്രൊഫൈല്‍ കണ്ടത്. ഫോട്ടോ ഇല്ല, പോസ്റ്റുകൾ ഇല്ല, ഒരു പരിചയം പോലും ഇല്ല. പക്ഷേ അവളെ മറികടക്കാനായില്ല. പേര് മാത്രം: "നീരജ".

അവളുടെ വിശദീകരണമില്ലാത്ത bio കാണുമ്പോള്‍ ഒരു അസാധാരണമായ കനം അവന്റെ മനസ്സില്‍ കയറി.  ഒന്നുകൂടി അറിയണം എന്ന ആഗ്രഹം കൊണ്ട് അവൻ ആദ്യമായ് എഴുതി: "നീ ആരാണ്? ഒരു ഫോട്ടോ പോലും ഇല്ല..."

മറുപടി വൈകി. രണ്ട് ദിവസം കഴിഞ്ഞു ആണ് വന്നത്. ഒരേ ഒരു വരി: "എനിക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന മുഗം അല്ല, എന്റെ കല്യാണം കഴിഞ്ഞതാണ്." ആകാശ് മിണ്ടാതെ കുറച്ചു നിമിഷം ഇരുന്ന്, വീണ്ടും എഴുതി: "ഞാൻ ഒന്നും ഉദ്ദേശിച്ചട്ടു അല്ല, ഇതു ആരാണെന്ന് അറിയാൻ ഒരു തൊര  അത്രേ ഒള്ളു."

തുടർന്നുള്ള ദിവസങ്ങൾ. വഴിമാറിയ ജീവിതത്തിന്റെ ദൂരത്തിൽ നിന്ന് അല്പം ഉരുകിയ വരികൾ. അവളെ കേൾക്കാൻ ആരുമില്ലായിരുന്നു. ആകാശ് മാത്രം ആ ശൂന്യതയുടെ കാതിരിപ്പായി മാറുന്നു.

വിവാഹം കഴിഞ്ഞ് പതിവിന്റെ ചൂടിൽ പൊങ്ങിയ ബന്ധങ്ങളിലൊതുങ്ങിയ ജീവിതം. പക്ഷേ അതിൽ അല്പം ശൂന്യത. പാചകത്തിനിടയിൽ തളർന്ന് പോകുന്ന ദിവസങ്ങളിൽ ആകാശിന്റെ സന്ദേശങ്ങൾ പുഞ്ചിരി കൊണ്ടുവന്നിരുന്നു.

ചില രാത്രി അവൻ എഴുതി: "ഉറങ്ങണില്ലേ നീ, മഴ പെയ്യുന്നുണ്ടോ... അതുപോലെ കുറേ വാക്കുകൾ." 
അവൾ എഴുതി: "നിന്റെ വാക്കുകൾ എന്നെ ഉണർത്തുന്നു."

അവളുടെ ശബ്ദം  കേട്ടിട്ടുണ്ട്. മുഖം നേരിൽ കണ്ടിട്ടില്ല. പക്ഷേ അവന്റെ ഉള്ളിൽ ചെറുതായി നീരജക്ക് ഒരു സ്ഥാനം വന്നു തുടങ്ങി.

അവളെ കുറിച്ച് ആകാശ് എഴുതി: "നിന്റെ ശബ്ദം എന്നെ സ്പർശിച്ചത് പോലെ, ഞാനൊരിക്കലും മറ്റൊരുവളിൽ നിന്ന് സ്പർശിക്കപ്പെട്ടിട്ടില്ല."   

അവളുടെ മറുപടി: " ഞാൻ കുറെ മതിലുകൾ നിലനിർത്തിയിട്ടുണ്ട്. അതിനരികിൽ ഞാൻ വെച്ചൊരു പടം മാത്രമാണ് നീ."  പക്ഷെ അതൊരിക്കലും മങ്ങുകയില്ല.

ആകാശ് ഒരു പുഞ്ചിരിയോടെ എഴുതി: "ആചിത്രം നീ എപ്പോഴും നോക്കുന്നുണ്ടെങ്കിൽ,
അതു തന്നെയാണ് എന്റെ ജീവിതം.
നീ ഉറങ്ങാത്ത രാത്രികളിൽ,
ആ മതിലിനപ്പുറത്തെ നിഴലായി ഞാൻ ഉണ്ടാകും."

ഒരു ദിവസം പെട്ടെന്ന്  നമുക്ക് കാണാം എന്നു നീരജ പറഞ്ഞപ്പോൾ ആകാശ് ആ സ്വരത്തിൽ സൂര്യപ്രകാശം കണ്ടു.

അവൾ വിളിച്ചു: " കുഞ്ഞിന് പനി ഹോസ്പിറ്റലിൽ പോണം. നീ വരുന്നുണ്ടോ? നമുക്ക് കണ്ടാലോ? ആകാശ് പറഞ്ഞു :ഞാൻ വരാം. "

അവൻ ഓടിയെത്തി. നീളമുള്ള വരാന്തയിൽ ചെറിയ ചുറ്റളവിൽ അവളെ കുറച്ചു അടുത്ത് കാണാൻ കഴിഞ്ഞു. അവളോടൊപ്പം അമ്മയും കുട്ടികളും.

ഒരല്പനിമിഷം മാത്രം. പക്ഷേ അതൊരു കാലാവധി പോലെ കനത്തു. മുഖം കണ്ട് ഹൃദയം പൊട്ടിത്തെളിഞ്ഞു.

അവർക്കു സംസാരിക്കാൻ കഴിഞ്ഞില്ല. അമ്മയുടെ നോട്ടം അവരെ വിറപ്പിച്ചു. പക്ഷേ കാഴ്ചയിൽ വെളിച്ചം പടർന്നിരുന്നു.

ചിറകുകളില്ലാത്ത പക്ഷികൾക്കിടയിലൊരു നിമിഷം. കണ്ണുകൾ നിശബ്ദമായി സംസാരിച്ചു. ഹൃദയമിടിപ്പ് ഇരട്ടിയായി.

അവൻ അവളെ മാത്രം നോക്കി. അവൾ തലകുനിച്ചു.  മനസ്സിലെ വേദന, തോന്നൽ, ആഗ്രഹം... ഒക്കെയും അടിച്ചമർത്തിവെച്ചു.

വീണ്ടും ചാറ്റിലേക്ക് അവർ മടങ്ങി. "കാണാനായതിൽ സന്തോഷം, ഒന്നും പറയാൻ കഴിഞ്ഞില്ല എന്നത് പോറൽ." – അവൾ.

"കാണാനായതല്ല, നിന്നെ വായിക്കാനായതാണ് സന്തോഷം." – ആകാശ്.

മഴ പെയുന്നത് പോലെ, മനസ്സിനുള്ളിലെ ഭാവങ്ങളും പെയ്തു. അവരുടെ ജീവിതത്തിൽ അവരുടെ ഇരുണ്ട മഴയ്ക്ക്  സൂര്യപ്രകാശം കൂട്ടി.


ഒരു രാത്രി നീരജ എഴുതി: "മാറാൻ കഴിയാത്ത ചില തെറ്റുകൾ ഉണ്ടായേക്കാം. പക്ഷേ അവയിലൂടെയും നീ കടന്നുപോയെന്ന് തോന്നുന്നു."

ആകാശ് പ്രതികരിച്ചു: "നിന്നെയാണ് ഞാൻ ഹൃദയത്തിൽ 'ശരി' എന്ന് വിശ്വസിക്കുന്നത്.
പക്ഷെ, ലോകം അതിനെ അംഗീകരിക്കില്ല,  കാരണം അവർക്ക് നമ്മുടെ സത്യങ്ങൾ ഒരിക്കലും  മനസ്സിലാവില്ല."

വർത്താനങ്ങളുടെ നടുവിൽ അവർ കണ്ടെത്തുന്നത് ഭാഷയല്ല, പ്രതികരണങ്ങളുടെ താളമാണ്.

കവിതയായില്ലെങ്കിലും അവളുടെ ഓരോ സന്ദേശവും ഒരു ഗാനം പോലെ ആകാശിന്റെ മനസ്സിൽ തെളിഞ്ഞു.

അവളൊരു ദിവസം എഴുതി: "നിനക്ക് എഴുതാത്ത ദിവസങ്ങളിൽ ഞാൻ പൊഴിയുന്ന മഴയാകുന്നു."

ആകാശ് എഴുതി: "എന്റെ കാറ്റ് നിന്നിലേക്കാണെന്ന് മാത്രം🤭."

അവരുടെ സന്ദേശങ്ങൾ കുറയാതിരിക്കുകയും, മനസ്സുകൾ തമ്മിൽ കൂടിച്ചേർന്നത് പോലെ നിലനിൽക്കുകയും ചെയ്‍തു.

ചില ദിവസങ്ങൾ തീരെ സംസാരമില്ല. പക്ഷേ ആ നിശബ്ദത പോലും മധുരമാകുന്നു.

അവൻ എഴുതി: "ഇന്ന് നീയെഴുതില്ലെന്ന് അറിഞ്ഞിട്ടും ഫോണിൽ കാത്തിരിക്കുകയാണ്."

അവൾ എഴുതി: "കാത്തിരിക്കാതെ പോവാൻ എനിക്കും കഴിയില്ല."

കുട്ടികളുടെ പുഞ്ചിരിയും, വീട്ടിലെ ഇളംദുഃഖങ്ങളും  ഇടയിൽ നീരജയുടെ മനസ്സിലൊരു ഇടവേളയും ഉണ്ടായിരിന്നു.

പക്ഷേ ആ ഇടവേളയിൽ പോലും അവൻ ഉണ്ടായിരുന്നു. മറഞ്ഞുനിൽക്കുന്ന സൗന്ദര്യത്തിന്റെ നിഴലായി.

ഒരു രാത്രി അവൾ എഴുതി: "നിനക്ക് തോന്നിയേക്കാം, നീ എനിക്ക് ആരാണെന്ന്. പക്ഷേ നീ  എനിക്ക് എത്ര പ്രധാനപെട്ടവനാണ് എന്നത്, എന്നെ പോലെ ആർക്കും അറിയില്ല.
നിനക്ക് പോലും.

അവൻ മറുപടി നല്‍കി: "എനിക്ക് അറിയാം നിന്റെ സ്നേഹത്തിനു നിനക്ക് കൃത്യമായ പേര് നൽകാൻ ആവില്ലെന്ന്,
പക്ഷെ നിന്റെ മനസ്സിലാണ് എന്റെ യഥാർത്ഥ സ്ഥാനം.

5 മാസം കഴിഞ്ഞതിന്റെ  ആദ്യദിവസം. ഒറ്റ വരികളിൽ മാത്രമായിരുന്നു  ഓർമപ്പെടുത്തൽ. പക്ഷേ അവന്റെ ഹൃദയത്തിൽ ആ വാക്കുകൾ നിറഞ്ഞു.


അവർക്കെവിടെനിന്നും സമ്പർക്കം ഇല്ലാതായാലും, മനസ്സിന്റെ ഒരു കോണിൽ മറ്റുള്ളവർക്കു അറിയാത്തൊരു വാതിലുണ്ട്.

ഒരിക്കല്‍ നീരജ എഴുതി: "എന്റെ ഭർത്താവ് എന്നരികിലായാലും,
നീ എനിക്ക് എഴുതി തരുന്ന ഒരു വാക്കു പോലും അവർക്ക് എടുക്കാൻ കഴിയാത്ത അത്രയും അകലമുണ്ട്."

ആകാശ് മറുപടി എഴുതി: "ആ നിഴലിൽ ഞാൻ തെളിഞ്ഞിട്ടില്ല. പകരം നിന്റെ മനസ്സിന്റെ അരികിൽ ചുമരായി നിൽക്കുകയാണ്."

അവരുടെ ബന്ധം ഒരിക്കലും വ്യക്തമായി പറയാനാകില്ല. പക്ഷേ അതിൽ ഒരു തെറ്റും കണ്ടു പറയാനാവില്ല.

അവൾ കുറിച്ചു: "മനസ്സിലുണ്ടെങ്കിലും, ജീവിതത്തിൽ ഇല്ലാത്തത് എന്നെ ദൂരെ നിന്നുമൊരു ശരിയാക്കി."

ആകാശ് എഴുതി: "ഒരു തെറ്റ് എന്നെ മനുഷ്യനാക്കി. അതിന്റെ പേരാണ് നീ."

അവൾ മനസ്സിൽ സങ്കടം നിറച്ച് എഴുതി: "ഒരു ദിവസമെങ്കിലും ഈ ലോകം നമ്മളെ ചേർത്തുനിര്‍ത്തുമോ?"

അവൻ മറുപടി നല്‍കി: "ലോകമല്ല, പക്ഷേ നമുക്ക് ഉള്ളിലെ ലോകം നമ്മളെ ചേർത്തുനിര്‍ത്തും."

അവരുടെ കഥ എഴുതപ്പെട്ടിട്ടില്ല. അവസാനമില്ലാത്തൊരു കവിത പോലെ മാത്രമാണ് അവർ ജീവിക്കുന്നത്.

അവരുടെ പ്രണയം ലോകത്തിന് തെറ്റാണ്. പക്ഷേ അവരുടെ മനസ്സിനുള്ളിൽ അത് ഓരോ ശ്വസനമായും ഓരോ ഹൃദയമായും ഒരു ശരിയായി മാറുന്നു. അതാണ് ‘തെറ്റിലെ ശെരി’.
                                        - അനന്തു സത്യൻ