Featured Books
  • രേണുവിന്റെ പ്രതികാരം

    രേണുവിന്റെ പ്രതികാരംസുധിയും രേണുവും കോഴിക്കോട് മെഡിക്കൽ കോളേ...

  • വിലയം

    മുന്നാറിലെ ദേവികുളത്ത്. ....രാത്രിയെ കീറിമുറിച്ച് നിഴൽ നീളുന...

  • SEE YOU SOON - 6

    "അതൊരു ഊമക്കത്തായത് കൊണ്ടുതന്നെ എനിക്ക് നല്ല പേടിയുണ്ടായിരുന...

  • താലി - 4

    ഭാഗം 4കാർ ബാലസുമ  മന്ദിരത്തിൻ്റെ അടുത്ത് എത്തിയപ്പോൾ ഗേറ്റ്...

  • പ്രതീക്ഷ - 3

    അന്നത്തെ പരുപാടിയൊക്കെ കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് പോയി. ...

വിഭാഗങ്ങൾ
പങ്കിട്ടു

രേണുവിന്റെ പ്രതികാരം

രേണുവിന്റെ പ്രതികാരംസുധിയും രേണുവും കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സ്മാരായാണ് പരിചയപ്പെട്ടത്. രാവുകളും പകലുകളും ഒത്തുചേർന്ന അവർ ചായയുടെ ചൂടിൽ പ്രണയത്തിലായി. കല്യാണം കഴിക്കാൻ തീരുമാനിച്ചു എങ്കിലും , സുധിയുടെ ജീവിതത്തിൽ ഒളിച്ചിരിക്കുന്ന ഒരു ഇരുണ്ട വാതിൽ അവളറിയാതെ തന്നെ തുറക്കപ്പെട്ടു.ഒരു ദിവസം, അവൻ നാട്ടിലേക്ക് പോയി. ഒരാഴ്ചയോളം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. എന്നാൽ രേണുവിന്റെ മനം ഒരു കുടുക്കിൽ കുടുങ്ങിയതുപോലെ,  ഒരു ആശങ്ക പടർന്നു . സുധിയുടെ വിവാഹമായിരുന്ന ആ ദിവസം രാത്രി, ആശുപത്രിയിൽ ഡ്യൂട്ടിയിൽ നിന്നിരുന്ന  സഹപ്രവർത്തകയായ ലത പറഞ്ഞ വാക്കുകൾ ഒരു കത്തി കൊണ്ട് കുത്തിയ പോലെ ആണ്  അവൾക്ക് തോന്നിയത് "സുധി, അമ്മാവന്റെ മകളെ വിവാഹം കഴിച്ചെന്ന് കേട്ടോ? ഇന്നായിരുന്നു കല്യാണം!"ആ വാക്കുകൾ കേട്ട നിമിഷം, ലോകം മറിഞ്ഞുപോയി. രേണു ഒരുപാട് വെറുതെ ആഗ്രഹിച്ചു, ഒരുതവണയും ഒരു പിണക്കം അവനോട് ഉണ്ടായിരുന്നില്ല, എങ്കിലും അവൻ അവളെ വിട്ടു പോയി. അതിലും വലിയ സങ്കടം അവൾ ഗർഭിണിയായിരുന്നുള്ളത്.അന്ന് രാത്രിയിൽ അതിജീവിക്കാൻ അവളിൽ കരുത്തില്ലാതായി. ആശുപത്രിയിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സിലെ ആ പഴയ മുറിയിൽ ഫാനിൽ  തുണികെട്ടി അവൾ തൂങ്ങി മരിക്കുകയായിരുന്നു.അടുത്ത ദിവസം രാത്രിവിവാഹ ജീവിതത്തിന്റെ ആദ്യ രാത്രിയുടെ സന്തോഷം കഴിയും മുൻപേ  സുധി ജോലി സ്ഥലത്ത് തിരിച്ചെത്തി. എല്ലാം പറയണം എന്ന തളർന്ന മനസ്സോടെ, രേണുവിന്റെ താമസസ്ഥലത്തിലെ കതകിൽ തട്ടുകയായിരുന്നു.രേണു വാതിൽ തുറന്നു.അവളെ കണ്ടപ്പോൾ ചെറിയൊരു ആശ്വാസം അവന്റെ ഹൃദയത്തിൽ പിറന്നു.അവളോട് ഒന്നും മറച്ചുവെക്കാതെ പറഞ്ഞു:>പറയാം രേണു... എനിക്ക് അമ്മാവന്റെ മകളെ കല്യാണം കഴിക്കേണ്ടിവന്നു. അമ്മയുടെയും അച്ഛന്റെയും തീരുമാന പ്രകാരം കഴിക്കേണ്ടി വന്നു ആരും വിസമ്മതിക്കാൻ തയ്യാറായിരുന്നില്ല."രേണു ഒരു നിമിഷം മൗനമായിരുന്നു. കണ്ണുകൾക്ക് ഉള്ളിൽ ഒരു കാറ്റുപോലെ നിൽക്കുന്ന ചിതറി തരിക്കുന്ന നോവ്.ഒരുപാട് നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു "ഇന്ന് നീ എന്റെ കൂടെ കഴിയണം.അവൻ അക്ഷരാർത്ഥത്തിൽ അതിൽ സന്തോഷം കാണുകയും അകത്തേക്ക് കടക്കുകയും ചെയ്തു.ആ രാത്രി…അവൻ അവളെ ചേർത്തുപിടിച്ചപ്പോൾ വല്ലാത്ത ഒരു തണുപ്പ് അവന് അനുഭവപ്പെട്ടു  "നിനക്ക് എന്താണ് ഇത്രയും തണുപ്പേ?"അവൻ ചോദിച്ചു കൊണ്ട് അവളെ ഉറ്റു നോക്കി.അവളുടെ മുഖം... അതല്ലായിരുന്നു.കണ്ണുകൾ വെള്ളയായി മറിയുകയും, വായിൽ നിന്നും രണ്ടു നീണ്ട പല്ലുകൾ പുറത്തേക്കിറങ്ങുകയും ചെയ്തു. "നീ എന്നെ ചതിച്ചു! എന്റെ കുഞ്ഞിന് അച്ഛനെ ഇല്ലാതാക്കി!"അവൾ അലറി വിളിച്ചു. കിടക്കയിൽ  അവളൊരു ഭീകര സത്വത്തെ പോലെ മാറി അതൊരു ആക്രോശപൂർണ്ണ പ്രേതം!അവൻ അവളുടെ പിടിയിൽ നിന്നും ഒഴിഞ്ഞു മാറി കിട്ടാൻ ശ്രമിച്ചു. അവളുടെ  വെളുത്ത കൈകൾ ശവ പറമ്പിലെ കൊടുങ്കാറ്റുപോലെ അയാളുടെ നെഞ്ചിൽ വീണു.ഒരു നിമിഷം, അവൻ സർവ്വശക്തിയോടെ അവളുടെ അടിവയറ്റിൽ കുത്തിതിരിച്ചു . അവൾ കുത്തി ച്ചാടി പിറകോട്ടു പോയപ്പോൾ, അവൻ എഴുന്നേറ്റ് ഓടി.അവൻ പെട്ടെന്ന് ആശുപത്രിയിലേക്ക് ഓടി, ഡിസ്പെൻസറിയിൽ എത്തി തളർന്നു വീണു.അവൻ നടന്ന സംഭവം എല്ലാം അവരോട് പറഞ്ഞു മറ്റുള്ളവർ അതിനെ ഒരു വെളിവ് ഇല്ലാതെ പറയുന്ന കഥയായി കണ്ടു.പക്ഷേ മോർച്ചറി അറ്റെൻഡർ ദാസൻ അവനെ കൂട്ടി കൊണ്ടുപോയി. മോർച്ചറി യിൽ എത്തി ഫ്രീസർ തുറന്നു.നീ കണ്ട പെണ്ണ് ഇതാണോ?"വെള്ള തുണി മാറ്റിയപ്പോൾ അതായിരുന്നു രേണു.അവൻ അവളെ കണ്ടു...അവളുടെ കണ്ണുകൾ അടച്ചിരിക്കുന്നു. പക്ഷേ മുഖം ചിരിച്ച പോലെയാണ്.ചെറുപ്രായത്തിൽ ഉള്ള കുട്ടികളുടെ  പോലെയായിരുന്നു ആ മുഖം.അവൻ ആ സമയത്ത് തന്നെ ബോധംവിട്ടു വീണു.ഇന്ന്…സുധി ഒരു മനോരോഗാശുപത്രിയിലെ  വാർഡിൽ കിടക്കുന്നു.ഒരു നിമിഷം പോലും അവൻ ശാന്തനായിരുന്നിട്ടില്ല.കണ്ണുകൾ തുറക്കുന്ന ഓരോ നിമിഷത്തിലും ഒരേ പേര് വിളിക്കുന്നു:“രേണു... ഞാനിവിടെ ഇരിക്കുന്നു... ഞാനൊരു ചതിയൻ അല്ല... ഞാനൊരു ചതിയൻ അല്ല…”ഒരു നേഴ്‌സ് പറഞ്ഞു,"ആളെ കണ്ട് ഒന്നു കരുതിയാൽ മനസ്സാക്ഷി കുത്തിയിട്ട് ഭ്രാന്തുപിടിച്ചവനാണ് എന്ന് പോലും അറിയാനാവില്ല..."പക്ഷേ ഒരിക്കലും ആരും മനസ്സിലാക്കില്ല, രേണു മരിച്ചിട്ടില്ല...അവളുടെ ആത്മാവ് ഇപ്പോഴും അവന്റെ വശത്തുണ്ട് — ഒറ്റപടി പിന്നിലായി, കാത്തിരിക്കുന്ന ഒരു മറുപടി പോലെ.ഭാഗം 2 രേണുവിന്റെ തിരിച്ചുവരവ്മാനസികാരോഗ്യ കേന്ദ്രം – മലയിൽ മറഞ്ഞിരിക്കുന്ന പഴയ ബ്രിട്ടീഷ് കെട്ടിടം. ചുറ്റും ഇടുങ്ങിയ വഴികൾ, മൂർച്ഛിച്ച മരങ്ങൾ, കാറ്റിൽ ചിണുങ്ങുന്ന ചൂളപ്പെരണ്ടുകൾ.ഇവിടെ ഒറ്റ നിഴൽ പോലെ ഇരുന്ന് ജീവിച്ചയാളാണ് സുധി. മുഖം തളർന്നുപോയിരിക്കുന്നു, കണ്ണുകൾ കുഴിയിൽ കറുത്ത നിറം  പിന്നെല്ലാം അന്ധകാരം.അവൻ വെറും ഒരു പേരല്ല, പക്ഷേ ഇതുവരെ ആരും അറിയില്ല...അവൻ ഒരു ദോഷം ഏറ്റുവാങ്ങിയ മനുഷ്യൻ.1. ‘രേണു വരുന്നു’ – ആദ്യം സൂചനകൾആശുപത്രിയിലെ സഹനേഴ്സ് ഒക്കെ അടച്ചു പറഞ്ഞതു പറയുന്നത് ഇതാണ്:“അവനെ നോക്കിയാൽ തോന്നും മൃദുവായൊരു മനുഷ്യൻ... പക്ഷേ അയാളെ ചുറ്റിപ്പറ്റി എന്തോ ഉണ്ട്... ഞങ്ങൾ നേരിട്ട് കണ്ടു…”സിസ്റ്റർ മെരീന പറഞ്ഞു –“രാത്രി രണ്ടരയോട് കൂടി കനാലിൻറെ സമീപത്തെ മരത്തിനു കീഴിൽ ഒരു വെളിച്ചം തെളിയുന്നത് ഞാൻ പണി തീർക്കുമ്പോൾ കണ്ടിട്ടുണ്ട്… പിന്നെ ഒരു സ്ത്രീയുടെ കരച്ചൽ പിന്നീട് ആ രാത്രിയിൽ ഡ്യൂട്ടിയിൽ നിന്നിരുന്ന ആറ്റൻഡന്റ് സജീവും പറഞ്ഞു:സുധി രാത്രി ഉറക്കത്തിൽ ഓടി ക്ലാസ് 2 വാര്‍ഡിലേക്കും പുറകോട്ട് തോട്ടത്തിലേക്കും ഓടിയപ്പോൾ ഞങ്ങൾ പിടിച്ചത് അത്ഭുതമാണ്. പിന്നിൽ നിന്നത് രേണുവിന്റെ ആത്മാവാണ്.അവളുടെ ആത്മാവ് ശാന്തമാവാൻ തയ്യാറല്ല.കണ്ണീരോടെ തൂങ്ങി മരിച്ച ആ നിമിഷം…അവളുടെ ഗർഭത്തിലുണ്ടായിരുന്ന കുഞ്ഞ് കൂടെ മരിച്ചില്ല...അവളുടെ ക്രോധം അതിലാണ് – അതൊരു അമ്മയുടെ ശാപം.2. "അവൾ മരിച്ചിട്ടില്ല" – അതിനുള്ള തെളിവ്ഒരു ദിവസം, സിസ്റ്റർ ജോളി പ്രാർത്ഥന പാഠം വായിച്ചുകൊണ്ടിരുന്നു.പെട്ടെന്ന് ഭിത്തിയിൽ സ്ഥാപിച്ചിരുന്ന ക്രൂസിന്റെ ചങ്ങല വിട്ട് അതിൻറെ കീഴിലേക്ക് വീണു. രക്തം പോലെ ചുവന്ന ആൻ്റിനിയുൽ പുഷ്പം പൊട്ടി ചിതറി പിന്നെ ജോളികാൽ തളർന്ന് വീണു. വീഴുന്ന സമയത്ത് അവൾ കണ്ടത്:ഒരു വെള്ള നിറമുള്ള നഴ്സിന്റെ യൂണിഫോമും, നീണ്ട മുടി ചുവന്ന കണ്ണുകൾ.അവളുടെ  പറയുന്നത്:അവൻ എന്റെ കുഞ്ഞിന്റെ അച്ഛൻ... അവൻ പിരിയാൻ പാടില്ല..."ജോളിക്ക് കേട്ടത്  ആകുലതയല്ലായിരുന്നു.അത് ഒരു ആത്മാവിന്റെ ജീവപൂർവം നിറച്ച ശപഥമായിരുന്നു.3. പരിൿഷണം തുടങ്ങുന്നു – സിസ്റ്റർ മരിയ എത്തുന്നുആശുപത്രി മാനേജ്മെന്റിന്റെ നിർദേശപ്രകാരം, സിസ്റ്റർ മരിയ, സൈക്കിയാട്രിക് ആനലിസ്റ്റും ആത്മീയ ചികിത്സാവിശേഷജ്ഞയുമായ കന്യാസ്ത്രീ, ആ ദുരന്തങ്ങൾ അന്വേഷിക്കാൻ ആശുപത്രിയിലെത്തി.സുധി തന്റെ കയ്യിൽ സുന്ദരിയായ സ്ത്രീയുടെ ഫോട്ടോ പിടിച്ച് ഇരിക്കുന്നു – പക്ഷേ അതിൽ ആ സ്ത്രീയുടെ മുഖം മങ്ങിയിരിക്കുന്നു, മുഖത്ത് കറുത്ത പാളി.ഒരേ വാക്ക് ആവർത്തിക്കുന്നു:"രേണു നീ എവിടെയാ...? എനിക്കറിയില്ല… എനിക്ക്  അവളെ ഇഷ്ടമായിരുന്നു... ഞാൻ മാത്രം..."സിസ്റ്റർ മരിയ ഒരുനാൾ രാത്രി കനാൽഭാഗത്ത് ഭക്തിപൂർവം പ്രാർത്ഥന നടത്തി.അവൾ ദീപം തെളിച്ചപ്പോൾ കനാലിനുള്ളിൽ നിന്ന് ജലതാളം പൊങ്ങിയത് പോലെ ഒരു മനുഷ്യ രൂപം പൊങ്ങി.ചുണ്ടിൽ ചിരി – പക്ഷേ മുഖത്ത് കുറ്റം കണ്ടെത്താനുള്ള കരളടിയുറച്ച് കണ്ണുകൾ.>"അവൻ എന്നെ വഞ്ചിച്ചു... എന്റെ കുഞ്ഞിനും എനിക്കും നീതി വേണം..."4. തിരിച്ചടി – പ്രതികാരംഅടുത്ത 7 ദിവസത്തിനുള്ളിൽ ആശുപത്രിയിലെ മൂന്ന് ജീവനക്കാർ ഭയാനകമായ അപസ്മാരങ്ങൾക്കൊടുവിൽ പൂർണമായി സംസാരശേഷി നഷ്ടപ്പെതായി കണ്ടെത്തപ്പെട്ടു.തർക്കങ്ങൾ, പാതിവഴിയിൽ അന്തസ്സില്ലായ്മ… ഇവയെല്ലാം കാണാൻ തുടങ്ങി.പിന്നിൽ ഒരേ ഒന്നാണ് – എല്ലാവരും സുധിയെ നിന്ദിച്ചവരാണ്.രേണുവിന്റെ ആത്മാവ് പ്രകോപിതമാണ്.അവൾ പറയുന്നത്:>ഞാൻ മരിച്ചതല്ല. ഞാനെന്റെ കുഞ്ഞിനൊപ്പം കാത്തിരിക്കുന്നു. നീതി കിട്ടാതെ ആർക്കും നിദ്രയില്ല..."5. അന്ത്യം – ആത്മീയ ദോഷനിവാരണ പൂജസിസ്റ്റർ മരിയ ആഹ്വാനം ചെയ്തു ഒരു താൻസിസ്റ്റ് പുത്തൻ മാർഗ്ഗം. അയാളെ സഹായിക്കാൻ വന്നത് ആൽഫോൻസ് അച്ചനും വിശ്വാസിയായ തമ്പുരാനും.ഒരു രാത്രി, സുധിയുടെ കിടപ്പുമുറിയിൽ, 13  മന്ത്രങ്ങളുമായി , 7 ജപമാലകളും കൊണ്ടു തീർത്ഥപ്രയോഗം നടത്തി.അപ്പോൾ കെട്ടിടം മുഴുവൻ ചൂടുപിടിച്ചതുപോലെ ഒരു ശബ്‌ദം.പിന്നെ, സുധിയുടെ തലയ്ക്ക് മുകളിൽ  ഒരാളുടെ രൂപം ഉയർന്നു.രേണുവിന്റെ ആത്മാവ്.ആഴങ്ങളിൽ നിന്നും പറഞ്ഞത്:ഞാൻ പോകും... പക്ഷേ... അവൻ എന്റെ പേരിൽ ഒരു വസതി ഉണ്ടാക്കണം ... ഗർഭിണിയായത്  പാപമല്ല പക്ഷെ ഗർഭിണി ആക്കി കടന്നു കളയുന്നത് പാപമാണ്അവൾ  വെളിച്ചത്തിൽ ലയിച്ചു.6. കുറച്ച് വർഷങ്ങൾക്കുശേഷം…സുധി ഒരു ചെറിയ ഗ്രാമത്തിൽ, തനിക്കായി സ്വന്തം പേരിൽ ഒരു ക്ഷേത്രം പോലുള്ള ശാന്തിവേദി എന്ന വസതി നിർമ്മിച്ചു.അവിടേക്ക് എത്തുന്നവരാകുന്നു വിവാഹത്തിൽ നിഷേധിക്കപ്പെട്ട, പൊറുക്കപ്പെടാതെ പോയ സ്ത്രീകളാണ്. അവിടെ താമസിച്ച് ചികിത്സയും മാനസിക സംരക്ഷണവും ലഭിക്കുന്നു.അവിടെ, നായിക സ്ഥാനത്ത് ഒരു ചുവരിലുണ്ട് രേണുവിന്റെ ചിത്രവും:അവൾ സ്നേഹത്തിന്റെയും നീതിയുടെയും പ്രതീകമായിരുന്നു.”അവസാന കുറിപ്പ്:രേണു ഇനി ആത്മാവായി ദേവതയാണ്