Read koottu by shakir jamal in Malayalam Love Stories | മാതൃഭാരതി

Featured Books
  • കൂട്ട്

    അല്ലാഹു അക്ബർ. അജ്മൽ നിസ്കാരത്തിലായിരുന്നു... പതിവുപോലെ നിസ്...

  • അതിർവരമ്പുകൾ ഭേധിച്ച്...!

    രണ്ട് കരുത്തുറ്റ ഉറച്ച ശരീരങ്ങൾ നഗ്നമായി ഒരു പുതപ്പിനടിയിൽ പ...

  • നെഞ്ചോരം - 3

    നെഞ്ചോരം 3ഫോൺ എടുത്ത് നമ്പർ പറഞ്ഞു കൊടുത്ത് കഴിഞ്ഞപ്പഴേയ്ക്ക...

  • അഗ്നി വലയം - 2

    " പ്രണയം ഇത്രമേൽ നോവും എന്ന് എനിക്ക് അറിയില്ലായിരുന്നു... ഉള...

  • തെറ്റിലെ ശരി

    ആകാശ് ഒരു ദിവസം  Instagram നോക്കുമ്പോഴാണ് ഒരു മുഷിഞ്ഞ പ്രൊഫൈ...

വിഭാഗങ്ങൾ
പങ്കിട്ടു

കൂട്ട്

അല്ലാഹു അക്ബർ.

അജ്മൽ നിസ്കാരത്തിലായിരുന്നു... പതിവുപോലെ നിസ്കാരം കഴിഞ്ഞ് അവൻ രണ്ട് കൈകളും മുകളിലേക്ക് നീട്ടി പ്രാർത്ഥനയിൽ മുഴുകി...

എന്നാൽ എന്തുകൊണ്ടോ അവന്റെ കണ്ണുകൾ കലങ്ങുന്നുണ്ടായിരുന്നു. എന്തോ ഒരു സങ്കടം ഉള്ളിൽ കിടന്ന് പിടയുന്നതുപോലെ.

അവൻ പ്രാർത്ഥന തുടങ്ങി, എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു...

ഒടുവിൽ അവൻ തന്റെ രണ്ട് കൈകളാലും മുഖത്തോട് ചേർത്ത് വെച്ച് നെഞ്ച് പിടഞ്ഞ് അവൻ പറഞ്ഞു...

"റബ്ബേ.. ഇതെന്ത് ഒറ്റപ്പെടലാണ്... എനിക്കാരുമില്ലല്ലോ റബ്ബേ... എന്താണ് ഇങ്ങനെ എന്റെ ഈ ജീവിതത്തിൽ ഞാൻ തനിച്ചായ പോലെ തോന്നുന്നു റബ്ബേ... എല്ലാവരിലേക്കും വന്നവനാണ് ഞാൻ, എന്നിട്ടും എന്റെ കൂടെ ആരുമില്ലല്ലോ... ഒരു കൂട്ടുമില്ലല്ലോ.."

ഇടനെഞ്ച് പൊട്ടി അവൻ കരയുകയാണ്. മുഖം മുഴുവനായി മറച്ച അവന്റെ കൈകളിലൂടെ കണ്ണുനീർ നിസ്കാരപ്പായയിൽ വന്ന് വീണു... മനസ്സിൽ പിടിച്ചുവെച്ച എല്ലാ സങ്കടങ്ങളും വിഷമങ്ങളും അവന്റെ സൃഷ്ടാവിന്റെ മുമ്പിൽ ഇരുന്ന് മനം പൊട്ടി പറയുകയായിരുന്നു.

അവർ പോയതിന് കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് അവനൊരു ആക്സിഡന്റ് പറ്റുന്നത്. കളിക്കുന്നതിനിടയിൽ കാലൊന്ന് പിരിഞ്ഞതാണ്... കാലിൽ പ്ലാസ്റ്ററും കെട്ടി അവൻ വീട്ടിൽ ഇരിപ്പായി. എവിടേക്കും ഇറങ്ങാനും പറ്റാതെ, ആരോടും ഒന്നും പറയാനും ഇല്ലാതെ ഇങ്ങനെ ഇരിപ്പായി അവൻ. ഒറ്റക്കാലിൽ ബുദ്ധിമുട്ടി അവൻ അവന്റെ കാര്യങ്ങളൊക്കെ കഷ്ടപ്പെട്ട് ചെയ്തു...

തികച്ചും ഒറ്റപ്പെടലും കഷ്ടപ്പാടും നിറഞ്ഞ അവന് ഇതിലൊക്കെ ആകെ ഉള്ള ആശ്വാസം അവന്റെ എല്ലാമെല്ലാമായ സുഹൃത്തായിരുന്ന സമീർ ആയിരുന്നു. എപ്പോഴും വീട്ടിൽ വരും, സംസാരിക്കും, അവനുവേണ്ട കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കും.

അവർ ചെറുപ്പംതൊട്ടേ നല്ല സുഹൃത്തുക്കളായിരുന്നു. എന്തിനും ഏതിനും കൂടെ നിന്ന സുഹൃത്ത്... പുറത്ത് പോയ സമയങ്ങളിലെല്ലാം നാട്ടിൽ വരുമ്പോൾ അജ്മലിനെ സ്റ്റാൻഡിലേക്ക് കൂട്ടാൻ വരുന്നത് സമീർ ആയിരുന്നു, അതുപോലെ കൊണ്ടുവിടാനും. നാട്ടിൽ രാത്രി 2 മണിക്കോ 3 മണിക്കോ ആയിരിക്കും വന്നിറങ്ങുന്നത്, അപ്പോഴെല്ലാം അജ്മലിനെ എടുക്കാൻ വരുന്നത് സമീർ ആയിരുന്നു. "നീ എത്തുന്ന നേരം വിളിച്ചാൽ മതിയെടാ, ഞാൻ ഇവിടെ ഉണ്ടാവും" എന്ന് പറയും... അതായിരുന്നു സമീർ... എന്ത് പ്രശ്നങ്ങൾ വന്നാലും, എന്ത് ഒരു വിഷമം വന്നാലും ആദ്യം വിളിക്കുന്ന ഒരു കട്ട ചങ്ക്...

അല്ലെങ്കിലും സൗഹൃദങ്ങൾ അങ്ങനെയാണ്; യാതൊരു ഉപാധികളുമില്ലാതെ മനുഷ്യനെ അങ്ങോട്ട് ചേർത്ത് പിടിക്കുന്ന, സ്വപ്നം കാണാൻ പഠിപ്പിക്കുന്ന, പ്രതീക്ഷകൾ നൽകുന്ന, സങ്കടങ്ങളിൽ താങ്ങി നിർത്തുന്ന, ഒറ്റപ്പെടലുകളിൽ കൂട്ടാവുന്ന എന്തോ ഒരു ദൈവികമായ ഒന്ന് – സൗഹൃദം.

സൗഹൃദങ്ങളിൽ എപ്പോഴും യാതൊരു ഉപാധികളും അതിർവരമ്പുകളുമില്ലാതെ ഒരുപോലെ കൊണ്ടുപോകാൻ സാധിക്കുന്നവരാരോ, അവരാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ.

ഒരു ദിവസം സമീർ വീട്ടിൽ വന്നു, പക്ഷേ അവന്റെ മുഖത്തൊരു സന്തോഷമില്ല... ചെറുപ്പം തൊട്ട് കാണുന്ന ഉറ്റ ചങ്ങാതി അല്ലേ, മുഖം ഒന്ന് മാറിയാൽ പോലും രണ്ടാൾക്കും മനസ്സിലാകും...

"എന്താടാ കാര്യം? എന്തുപറ്റി?"

"ഞാൻ പോവാടാ..."

"എവിടേക്ക്?"

"ഏട്ടൻ ഒരു വിസ ഒപ്പിച്ചിട്ടുണ്ട്, ഗൾഫിൽ പോവുകയാണ്..."

"എന്ത്... എന്തിനാ ഇപ്പോൾ ഗൾഫിലൊക്കെ പോകുന്നത്? നിനക്ക് ഇപ്പോൾ ഇവിടെ പണിയില്ലേ? പിന്നെ നീ പോയാൽ എനിക്കാര ഉള്ളത്?"

എന്നൊക്കെ പറയണമെന്ന് തോന്നി, പക്ഷേ കുറച്ച് നേരം അജ്മൽ മിണ്ടാതിരുന്നു.

അല്ലെങ്കിലും വിഷമങ്ങൾ വന്നാൽ മനുഷ്യർ സൈലന്റായി പോകും. എന്തെന്നറിയാത്ത നമ്മളെ ഹൃദയത്തിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി പെട്ടിയിൽ അടച്ച് വെക്കും. തുറക്കാൻ പോലും പറ്റാതെ നാം അതിൽ ചുരുങ്ങിക്കിടക്കും. നിഷ്കളങ്കമായ ഹൃദയങ്ങളിൽ ഉണ്ടാകുന്ന ഒരു പ്രവർത്തനമാണത്.

കുറച്ച് കഴിഞ്ഞ് അജ്മൽ പറഞ്ഞു:

"നീ പോകുന്നതാണ് നല്ലത്. ഇവിടെയൊക്കെ ഇങ്ങനെ നടന്നിട്ട് എന്തിനാടാ? ഗൾഫിൽ പോയി കുറച്ച് കാശൊക്കെ സമ്പാദിക്ക്... നിനക്ക് കല്യാണമൊക്കെ കഴിക്കണ്ടേ? അപ്പോൾ പുറത്ത് പോയാലേ നടക്കൂ..."

അജ്മലിന്റെ ഉള്ളിൽ തന്റെ ആത്മാർത്ഥ സുഹൃത്ത് പിരിയുന്ന സങ്കടം ഉണ്ടെങ്കിലും അവന്റെ നല്ലൊരു ഭാവി ഉദ്ദേശിച്ച് അങ്ങനെ പറഞ്ഞു.

നല്ല സൗഹൃദങ്ങൾ എപ്പോഴും അങ്ങനെയാണ്; നമ്മളെക്കാൾ നാം അവരുടെ നല്ലതാണ് ആഗ്രഹിക്കുന്നത്. താൻ നന്നായില്ലെങ്കിലും കുഴപ്പമില്ല, തന്റെ ആത്മാർത്ഥ സുഹൃത്ത് നന്നാവട്ടെ എന്ന് ചിന്തിക്കുന്നവരാണ് യഥാർത്ഥ സുഹൃത്ത്.

അജ്മൽ അതായിരുന്നു ആഗ്രഹിച്ചതും.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ സമീർ യാത്ര പറയാൻ അജ്മലിന്റെ വീട്ടിലെത്തി... കണ്ണീരോടല്ലാതെ തന്റെ ആത്മാർത്ഥ സുഹൃത്തിനെ യാത്രയാക്കാൻ സാധിക്കില്ലല്ലോ. എങ്കിലും ആണുങ്ങൾ കരയാറില്ല എന്ന് ആരോ പഠിപ്പിച്ച പഴഞ്ചൻ തത്വങ്ങളാണത്. അവർ പരസ്പരം കരഞ്ഞില്ലെങ്കിലും രണ്ടുപേരുടെയും ഉള്ളം നീറുന്നുണ്ടായിരുന്നു

"എപ്പോഴും നീയാണല്ലോ സമീരേ എന്നെ കൊണ്ടാക്കാറുള്ളത്. നീ പോകുമ്പോൾ എനിക്ക് അതിന് പറ്റുന്നില്ലല്ലോ, കാൽ കെട്ടിവെച്ച് കിടക്കല്ലേ ഞാൻ..."

എന്നും പറഞ്ഞ് രണ്ട് പേരും കെട്ടിപ്പിടിച്ചു.

കൂടുതലൊന്നും പറയാൻ അജ്മലിനായില്ല.

"നീ പൊയ്ക്കോടാ, എത്തിയിട്ട് വിളിക്ക്."

"തിരിച്ച് വരുമ്പോൾ ഞാൻ ഉണ്ടാകും എയർപോർട്ടിൽ നിന്നെ കൂട്ടാൻ..."

എന്ന് പറഞ്ഞ് അജ്മൽ സമീറിനെ യാത്രയാക്കി.

അജ്മൽ കുറച്ച് നേരം വേദനയോടെ വീട്ടിലെ സോഫയിൽ ഇരുന്നു. നിശബ്ദമായ ആ വീട്ടിൽ അവനും അവന്റെ ഹൃദയവും ഒറ്റക്കായി... അവൻ കണ്ണുകൾ മെല്ലെ അടച്ചു.

ഉറക്കത്തിൽ നിന്നും പതിയെ അജ്മൽ എഴുന്നേറ്റു... വീടാകെ ഒരു ശൂന്യത. ഇത്രനാൾ അവൻ തനിച്ചായിരുന്നെങ്കിലും ഇത്രമേൽ ശൂന്യത തോന്നുന്നത് ഇത് ആദ്യമായിട്ടാണ്. തന്റെ ആകെയുള്ള സുഹൃത്തും ഇന്ന് പോയിരിക്കുന്നു. ഇനി തന്നെ അന്വേഷിച്ച് വരാൻ പോലും ആരുമില്ല എന്നൊരു തോന്നൽ... തനിക്കിനി ആരുമില്ല എന്നൊരു തോന്നൽ ഏകാന്തതയിലേക്ക് അവൻ്റെ ഹൃദയം കൂപ്പുകുത്തിയിരിക്കുന്നു. ജീവിതത്തിൽ എന്തോ നഷ്ടപ്പെട്ടുപോയൊരു അനുഭൂതി അജ്മലിനെ പൊതിയുന്നു.

പെട്ടെന്നാണ് അവൻ അതോർമ്മ വന്നത് .വീട്ടിലെ ചുമരിലെ ക്ലോക്കിൽ സമയം ഒന്ന് നോക്കി. "റബ്ബേ, നിസ്കരിച്ചിട്ടില്ലല്ലോ..." 

ഒറ്റക്കാലിൽ വടിയും കുത്തി ബാത്‌റൂമിൽ പോയി ശുദ്ധിയായി വന്നു നിസ്കരിച്ചു... 

അല്ലാഹു അക്ബർ..



എഴുതിയത്

 ഷാക്കിർ ജമാൽ