Shadow books and stories free download online pdf in Malayalam

നിഴൽ

*നിഴൽ*
അമ്മേ...അവൾ ഇടറിയ സ്വരത്തോടെ ഞെട്ടി ഉണർന്നു.ചുറ്റിലും ഇരുട്ട് മാത്രം.ഗായത്രി ചുവരിലെ സ്വിച്ച് ബോഡ് പരതി.സമയം 2am ആയിട്ടുള്ളു.ഏതോ ഒരു ദുസ്വപ്നം അവളെ വേട്ടയാടിയതായിരുന്നു.അവളുടെ ഓർമ്മയിൽ ഒരു നിഴൽ മാത്രമേ അവശേഷിക്കുന്നൊള്ളു.ഈശ്വരാ ഒരു നിഴലിനെ കണ്ടിട്ടാണോ താനിത്രയും ഭയന്നത് എന്നാലോജിച്ചു അവൾ അതിശയിച്ചു.ഇനി ഭഗവാനെ എന്നിലേക്കുള്ള എന്തെങ്കിലും അഭകടത്തിൻ സൂചനയാണോ അവൾ സ്വയം മന്ത്രിച്ചു.ഗായത്രി തന്റെ മുറിയിലെ പടിഞ്ഞാർ ഭാഗത്തെ ജനലിനു നേരെ നടന്നു.ജനൽ ചില്ലുകൾക്കിടയിലൂടെ തന്റെ മുറിയിലേക്കൊഴുകി വരുന്ന പൂ തിങ്കളിൻ വെളിച്ചം അവളുടെ മനസ്സിലെ ഭീതിയെ ഒന്നു തലോടി.ജനൽ പാളികൾ തുറന്ന ഗായത്രിയുടെ കണ്ണുകൾ പൂർണ്ണ ചന്ദ്രനിൽ ദർശിച്ചു.ഇരുളിനെ അകറ്റി വെളിച്ചം പകരുന്ന ചന്ദ്രൻ എത്ര വലിയവനാണ് എന്നവൾ ഓർത്തു.ശേഷിച്ച നിദ്ര അവളുടെ കണ്ണുകളെ വീണ്ടും തഴുകാൻ തുടങ്ങി.ജനൽ പാളികൾ വീണ്ടും പഴയത് പോലെ ഭദ്രമാക്കി അവൾ വീണ്ടും കിടക്കയിലേക്കു ചാഞ്ഞു.പാതി ഉറക്കത്തിലും അവൾ ദൈവത്തെ സ്മരിച്ചു.
''ഗായത്രി....'' അമ്മയുടെ സ്വരം അവളിൽ അലയടിച്ചു.''മ്...മ്..'' എന്ന ചെറു മൂളലിൽ അവൾ തന്റെ മറുപടി ഒതുക്കി.കതകിൽ അമ്മയുടെ മുട്ടലിന്റെ ശബ്ദം വർധിച്ചു വന്നപ്പോൾ അൽപ്പം ദേഷ്യത്തോടെ ചാടി എഴുന്നേറ്റു വാതിൽ തുറന്നു.സൂര്യൻ തലക്കുമോളിലെത്തിയാലും പെണ്ണിന്റെ ഉറക്കം തീരില്ല അമ്മയുടെ പിറു പിറുപ്പിൻ വക വെക്കാതെ അവൾ പാതി കൂമ്പിയ കണ്ണുകളോടെ പല്ലു തേച്ചു.''അമ്മേ ചായ'' ഏട്ടന്റെ സ്വരം പെട്ടെന്നവളിലെ പാതി ഉറക്കത്തെയും ഇല്ലാതാക്കി.അവൾ ഉടനെ കുളിച്ചു വൃത്തിയായി അടുക്കളയെ ലക്ഷ്യം വെച്ചു നടന്നു ''അമ്മേ...ചായ'' ഗായത്രിയുടെ ശബ്ദമുയർന്നു.''ചായ എന്നല്ലടി കഞ്ഞി എന്നു പറ'' അച്ഛന്റെ പരിഹാസത്തിന് മുന്നിൽ ഒരു നിമിഷം അവൾ മൗനം പ്രാപിച്ചു.''അമ്മേ എട്ടനെവിടെ'' ഗായത്രി തിരക്കി ''ദേ അവനിപ്പോം ഏതോ ഒരു കൂട്ടുകാരനെ കാണാണെന്നും പറഞ്ഞു ഇറങ്ങി''.ഒരു നിമിഷം ഗായത്രി മൗനം പ്രാപിച്ചു എന്നും എന്നോട് പറഞ്ഞു പോകുന്ന ഈ ഏട്ടൻ എന്തേ ഇതുമാത്രം പറയാണ്ട പോയേ ചെറിയ സങ്കടമുണ്ടേലും അവൾ പുറമെ ദേഷ്യം കാണിച്ചു.ഗായത്രി അവളുടെ മുറിയിലേക്ക് നടന്നു.ഒരു നിമിഷത്തേക്കവൾ തന്റെ സ്വപ്നത്തിലുണ്ടായിരുന്ന നിഴലിനെ കുറിച്ചോർത്തു.ഇനി ഇത് അമ്മയോട് പറയണോ ഗായത്രി അവളോടയി സ്വയം ചോദിച്ചു അല്ലെങ്കിൽ വേണ്ട! ഒത്തിരി നേരത്തെ ആലോചനക്കു ശേഷം അവൾ സ്വയം തീരുമാനമെടുത്തു.'ഈശ്വരാ അവധിക്കാലം തുടങ്ങിയതെ ഒള്ളു ഇനിയും ഒത്തിരി നാൾ വീട്ടിലിരിക്കണ്ടേ' അവൾ സ്വയം പിറുപിറുത്തു.''ഗായത്രി പുറത്തു വിരിച്ചിട്ട തുണി വേഗം എടുക്ക്'' അമ്മയുടെ വാക്കുകളിൽ ചെറിയൊരു രൂക്ഷം അവൾക്കു തോന്നി.ഗായത്രി പുറത്തേക്കോടി.അവളുടെ കയ്യിലേക്ക് ഒരു വെള്ളതുള്ളി ഉറ്റി വീണു.നീലകാശത്തെ സൂര്യനെ മറച്ചു ഇരുണ്ട മേഘം വന്നു മൂടികൊണ്ടേ ഇരിക്കുന്നു.''എടി നീലിയേ...വേനൽ മഴ തുടക്കം കുറിച്ചുന്നാ തോന്നണെ'' ഗായത്രി വേഗം വിരിച്ചിട്ട തുണിയുമെടുത് അകത്തേക്കോടി.''എടി ഗായൂ ഏട്ടന്റെ തുണി ഒന്നലക്കി താടി'' ഏട്ടന്റെ വാക്കുകളിലെ വത്സല്യത്തിനു അവളിലുള്ളിലെ ദേഷ്യത്തിൻ തീവ്രതയെ അലിയിച്ചു കളായാനായിരുന്നു.''ഏട്ടാ.. ഏട്ടനെന്തേ എന്നോട് പറയാതെ ഇന്ന് പോയേ''?. ''ഓഹ് അപ്പൊ അതാണ് കാര്യം ,ന്റെ ഗായു നീ നട്ടുച്ചക് എഴുന്നേറ്റ് വന്ന് ഞാൻ വരുന്നതും പൊന്നതും നിന്നെ അറിയിക്കാൻ പാറ്റോ?''. അതും ശെരിയാണ് ഗായത്രി സ്വയം മന്ത്രിച്ചു.
മഴക്ക് ശക്തി പ്രാപിച്ചു കൊണ്ടെയിരിക്കുന്നു.ഗായത്രി അവളുടെ മുറിയിലേക്കോടി പടിഞ്ഞാർ ഭാഗത്തെ ജനൽപോളികൾ അവൾ ഒത്തിരി ആവേശത്തോടെ തുറന്നു.
ഇരുണ്ട ആകാശത്തിൽ നിന്നും അടർന്നു വീഴുന്ന വെള്ളതുള്ളികളെ ഭൂമി ദേവി ഇരുകൈകളോടുകൂടി വരവേൽക്കാൻ നിൽക്കുന്നതായി അവൾക്കു തോന്നി.ഇളം കാറ്റിൻ ദിശ അവളിലേക്കായി.ജനലഴികളിലൂടെ മഴത്തുള്ളികൾ അവളുടെ മുഖത്തെ ചുംബിച്ചു. ''ഏയ് ഗായത്രി നീ എന്താ കാണിക്കുന്നെ ആ മഴവെള്ളം എങ്ങാനും നെറുകിൽ വീണാൽ പനി പിടിക്കും'' അമ്മ ഉറക്കെ വിളിച്ചു പറഞ്ഞു. അമ്മയുടെ വാക്കിലെ കരുതലിനെ ഗായത്രിക്കൊരിക്കലും ദർശിക്കാനായില്ല എന്നാൽ അവളുടെ ചിന്തകൾ അതിലെ ആക്ഷേപത്തെ തേടി.ഉടനവൾ ദേഷ്യത്തോടെ ജനൽ പാളികൾ ആഞ്ഞടച്ചു. ''എടി ഗായു....ഏട്ടന്റെ വിളി ഉയർന്നു.ഇവടെ വാടി''.ഗായത്രി ഉമ്മറത്തിരിക്കുന്ന ഏട്ടന്റെ അടുത്തേക് നടന്നു.''എന്താ ഏട്ട...'' അവൾ തിരക്കി.''ഒന്നുല്ല്യടി ചുമ്മാ വിളിച്ചതാ..നിനകല്ലെയ്യോ മഴ കാണേണ്ടത് ദേ ഇവിടെ ഇരുന്നു കണ്ടോ''.ഗായത്രിക് അവൻ ഏട്ടൻ എന്നതിലുപരി ഉറ്റ സുഹൃത്തും കൂടിയായിരുന്നു.ഇരുണ്ട മേഘത്തിനിടയിലൂടെ അരണ്ട വെളിച്ചം തെളിയുന്നതായി ഗായത്രിയുടെ ശ്രദ്ധയിൽ പെട്ടു.പ്രകൃതിയിലെ മാറ്റങ്ങളുടെ സൗന്ദര്യത്തെ ആസ്വദിക്കുന്നതിനിടെ അവളുടെ മനസ്സിലേക് ഇരുളിനെ അകറ്റുന്ന താനിന്നലെ കണ്ട പൂർണ്ണ ചന്ദ്രനെ ഓർമ്മ വന്നു.ഗായത്രി നീണ്ട ചിന്തയിലാർന്നു.
ഉണങ്ങിയ മണ്ണിനെ തലോടാൻ ദൈവം മഴയെ സൃഷ്ട്ടിച്ചു,ആ മഴ ഭൂമിയിലെ സസ്യങ്ങളുടെ വളർച്ചയിൽ മുഖ്യ പങ്ക് ചേരുന്നു,സസ്യങ്ങൾ എല്ലാ ജീവജലങ്ങൾക്കും പ്രാണ വായു നൽകുന്നു,മനുഷ്യന് ഭക്ഷണം നൽകുന്നു...എന്തിന് മനുഷ്യ ജീവിതത്തിനത്യാവശ്യമേറിയ എല്ലാ ഘടകങ്ങളും പ്രകൃതിയാകുന്ന അമ്മയിലൂടെ ദൈവം നമ്മളിലേക്ക് ചൊരിയുന്നു....എന്നിട്ടു എന്തേ മനുഷ്യർ ഇതെല്ലാം മറന്നു പോകുന്നു....അവൾ ചിന്തകളിൽ അത്യധികം ലയിച്ചു പോയിരുന്നു."ഗായത്രി..." അച്ഛന്റെ രൂക്ഷമേറിയ സ്വരം അവളെ ചിന്തകളിൽ നിന്നും ഞെട്ടിയുണർത്തി. ''എന്താ അച്ഛാ..?". ''നേരം വല്ലാണ്ട് ഇരുട്ടിയത് കണ്ടില്ലേ ഇനി വിളക്ക് വെക്കാൻ 'അമ്മ നിന്നോട് പ്രസംഗിക്കണോ'' അച്ഛന്റെ മൂർച്ചയേറിയ വാക്കുകൾ ഗായത്രിയെ വല്ലാണ്ട് ഭയപ്പെടുത്തി.അവൾ പെട്ടെന്നു അകത്തേക്കോടി ശേഷം വിളക്ക് വെച്ചു.നാമ ജപനത്തിനു ശേഷം അവൾ അമ്മയുടെ അടുത്തേക്കോടി."അമ്മേ...'അവൾ സ്നേഹത്തോടെ വിളിച്ചു.''എന്താ മോളെ..''വത്സല്യ പൂർണ്ണമായ അമ്മയുടെ മറുപടി അവളിൽ വലിയിരു സമാധാനത്തിൻ തിരി കൊളുത്തി.''അമ്മേ മഴ പെയ്തിട്ടും മണ്ണിനെന്താ പുതുമണ്ണിൻ മണം വരാത്തെ?...''ഗായത്രിയുടെ ചോദ്യത്തിന് മുന്നിൽ അമ്മ നിസ്സംശയം മറുപടി നൽകി ''അതിന് നമ്മടെ മുറ്റം കൊണ്ഗ്രെറ്റ് ചെയ്തതല്ലേ അതോണ്ട...'' .ഗായത്രി ഒന്നും മിണ്ടാണ്ടെ അവളുടെ മുറിയിലേക്ക് പോയി.അവൾ എന്നും ഡയറി എഴുതുമായിരുന്നു.അവളുടെൻ തന്റെ ഡയറി എടുത്ത് മനുഷ്യന്റെ പ്രകൃതിക്കുമേലുള്ള അതിക്രമങ്ങളെ കുറിച്ചും ഒപ്പം തന്റെ ഉള്ളിലെ ഉത്തരം അർഹിക്കുന്ന ഒത്തിരി ചോദ്യങ്ങളും അവൾ കുറിച്ചു വെച്ചു.എഴുതി തീർന്നപ്പോഴേക്കും നേരം ഒത്തിരി വഴുകിരുന്നു.ഗായത്രി തന്റെ കുടുംബാംഗങ്ങളുടെ കൂടെ രാത്രി ഭക്ഷണം കഴിക്കാനിരുന്നു. ഭക്ഷണം കഴിച്ചശേഷം അമ്മയെ അടുക്കളയിൽ സഹായിച്ചു.തനിക്കു തന്ന ജോലികളെല്ലാം ഭംഗിയായി തീർത്ത ഗായത്രി അവളുടെ മുറിയിലേക്ക് നടന്നു.''മോളെ ഗായത്രി...പ്രാർത്ഥിച്ചിട്ട് കിടക്കണേ'' അമ്മയുടെ വാക്കുകൾ അവൾക്കുള്ളിൽ കൃഷ്ണ ഭഗവാന്റെ മുഖം തെളിയിച്ചു.പടിഞ്ഞാറൻ ജനവാതിലിലൂടെ അവൾ ആകാശത്തേക്ക് നോക്കി.ചുറ്റിലും ഇരുൾ പടർന്നു പിടിച്ചിരിക്കുന്നു.നിലാവിന്റെ അഭാവം ജനലാഴികളിലൂടെ ഉള്ള കൂരിരുൾ അവളിൽ ഭയം ഉണർത്തി.ഉടനവൾ ജനൽ ഭദ്രമായി അടച്ചു.ചുമരിലെ ഭഗവാന്റെ ചിത്രത്തിന് മുന്നിൽ തൊഴുതു ഈശ്വരാ രക്ഷിക്കണേ എന്നും മനസ്സിൽ ധ്യാനിച്ചു കിടന്നു.മുറിയിലും ഇരുൾ പടന്നു.തന്റെ ഡയറിയിൽ കുറിച്ച വാക്കുകളെ കുറിച്ചോർത്തവൾ അറിയാതെ നിദ്രയിലേക്കു വഴുതി വീണു.
ഒരു നീണ്ട നിദ്രക്കിടെ പെട്ടെന്ന് അവളറിയാതെ തന്നെ അവളുടെ കൺ പോളകൾ തുറന്നു.ജനൽ ചില്ലുകൾക്കിടയിലൂടെ അവളുടെ മുറിയിലേക്കു നിലാവ് ഒഴുകുന്നുണ്ടായിരുന്നു.പെട്ടെന്നാണ് അവളുടെ കണ്ണുകളിൽ അത് ശ്രദ്ധിക്ക പെട്ടത്.നിലാവിൻ വെളിച്ചത്തിൽ തെളിയുന്ന ഒരു മനുഷ്യ നിഴൽ. ഒരു നിമിഷത്തേക്കവൾ പതറി,നിലവിളിക്കാൻ അവളുടെ സ്വരത്തിനാകുന്നില്ല,പേടിച്ചു വിറച്ചവൾ തന്റെ കഴുത്തിലാണിഞ്ഞിരുന്ന ഗുരുവായൂരപ്പന്റെ വിഗ്രഹം നെഞ്ചോട് ചേർത്തു.ഒട്ടും പ്രതീക്ഷിക്കാതെയുള്ള വലിയൊരു ഇടി മുഴക്കവും അവളുടെ ഭയവും അവളിലൊരു വലിയ സ്വരത്തിൽ നിലവിളി ഉണർത്തി.''അമ്മേ.....''ഗായത്രി ഉറക്കെ നിലവിളിച്ചു.പെട്ടെന്നാ നിഴൽ അപ്രതീക്ഷമായി.''ഗായത്രി...'' 'അമ്മ മുറിയിൽ നിന്നും ഓടി വന്നു കൂടെ അച്ഛനും.''അമ്മേ ...അവിടെ അവിടെ...''അവൾ വിക്കി വിക്കി പറഞ്ഞു.''അവിടെന്താണ്'' അമ്മയും അച്ഛനും ഒരേ സ്വരത്തിൽ ചോദിച്ചു.''അവിടെ അവിടെ ഒരാൾ...ഞാൻ കണ്ടു''.ഇവിടെ നമ്മൾ അല്ലാതെ വേറാരാ, നിനക്കു തോന്നിയതാവും അച്ഛൻ സമാദനപ്പെടുത്തി.ശേഷം വീടിന്റെ ഇരു പുറത്തുള്ള വാതിലുകളും ഭദ്രമല്ലേ എന്നു ഉറപ്പു വരുത്തി.അൽ പ്പ സമയത്തിനു ശേഷം ഇരുവരും അവരുടെ മുറികളിലേക്കു മടങ്ങി.നിമിഷ നേരത്തെ മൗനത്തിനു ശേഷം അവൾ വീണ്ടും എഴുന്നേറ്റു, പടിഞ്ഞാർ ഭാഗത്തെ ജനൽ പാളി പാതി തുറന്നു ആകാശത്തേക്ക് നോക്കി.പൂര്ണ്ണ ചന്ദ്രൻ തന്നിലേക്കു പ്രകാശം ചൊരിയുന്നതായി അവൾക്കു തോന്നി.'ഈശ്വരാ... യഥാർത്ഥത്തിൽ എന്താണിവിടെ നടക്കുന്നത്.ഇന്നലെ ഞാൻ സ്വപ്നത്തിൽ ദർശിച്ച അതേ നിഴൽ ഇന്നു ഞാൻ എന്റെ ഇരു കണ്ണുകളിലൂടെ ദർശിച്ചു.നിലാവില്ലാതെ കൂരിരുട്ടേറിയ ആകാശത്തിൽ ഇപ്പൊ ഇതാ പൂർണ്ണ ചന്ദ്രൻ,നിഴൽ എന്റെ മുറിക്കാരികിൽ എത്തിയ ഉടനെ ഇടിയും,അതിനു ശേഷം വീണ്ടും ഇടിയോ മിന്നാലോ മഴയോ ഒന്നും ഉണ്ടായില്ല.....ഭഗവാനെ എന്നെ എന്തോ പിന്തുടരുന്നപോലെ' അവൾ സ്വയം മന്ത്രിച്ചു.അവൾ സമയം ശ്രദ്ധിച്ചു രാത്രി രണ്ട് കഴിഞ്ഞിട്ടു മിനിറ്റുകളായിട്ടൊള്ളു.തനിന്നലെ കണ്ട സ്വപ്നവും രണ്ട് മണിക്കായിരുന്നു.അവൾക്കുള്ളിലെ ഭയം ഉയർന്നു വന്നു.ഉറക്കമില്ലാതെ ഭയത്തോടെ അവളാ രാത്രി കഴിച്ചു കൂട്ടി.പുലർച്ചെ പൂവൻ കോഴിയുടെ സ്വരംപോലും അവളിൽ ഭയമുണർത്തി.ഒത്തിരി നേരം കഴിഞ്ഞപ്പോൾ അടുക്കളയിൽ നിന്നും പാത്രത്തിന്റെയും മറ്റും ശബ്ദം അവളിൽ ആശ്വാസമുണർത്തി.അത് അമ്മയാണെന്നു തിരിച്ചറിഞ്ഞ അവൾ അമ്മയുടെ അടുത്തേക്കോടി.''എന്റെ കൃഷ്ണാ.....എന്താ ഞാൻ കാണുന്നെ നിനക്ക് സമയം മാറിട്ടൊന്നുമില്ലല്ലോ'' അമ്മ പരിഹാസത്തോടെ അവളോട് ചോദിച്ചു.''ഇല്ല അമ്മേ ഞാനിന്നലെ ഉറങിയിട്ടില്ല'' അവൾ ഇടറിയ ശബ്ദത്തോടെ മറുപടി ഏല്പിച്ചു.''എന്താമോളെ നിന്റെ കണ്ണൊക്കെ വല്ലാണ്ടിരിക്കുന്നല്ലോ എന്താ നിനക്കു പറ്റിയെ?''.''അമ്മേ ഞാനിന്നലെ കണ്ട നിഴൽ സത്യാ..''. ''ആ തൊടങ്ങി അവൾ ഓരോ പ്രാന്ത് കൊണ്ടു വന്നോളും, അതൊക്കെ നിന്റെ ഓരോ തോന്നാലാ...അത്രയും നേരം നിന്റെ അച്ഛൻ ഇവിടെ മൊത്തം നോകിട്ടും ഒരു മനുഷ്യൻ പോയി പല്ലി യെപോലും കണ്ടില്ല''.അമ്മയുടെ വാക്കുകൾഅവളിൽ അത്യധികം ദുഖവും ഒപ്പം തന്നെ കേൾക്കാൻ ആരുമില്ല എന്നൊരു തോന്നലും അവളെ വേട്ടയാടി കൊണ്ടിരുന്നു.ഗായത്രിക് തുടര്ന്നമ്മയോട് സംസാരിക്കാൻ അവളുടെ മനസ് സമ്മതിച്ചില്ല.ഗായത്രി അവളുടെ മുറിയിലേക്കു മടങ്ങി.അവളുടെ മനസ്സിലെ ഭയവും സംശയങ്ങളുമെല്ലാം ആ നിഴൽ തന്നെ പിന്തുടരുന്ന പോലെ അവൾക്കു തോന്നി.ഉടനെ കുളിച്ചു വൃത്തിയായ അവൾ കൃഷ്‌ണ ഭഗവാന്റെ മുന്നിൽ ഉരുകി പ്രാർത്ഥിക്കാൻ തുടങ്ങി.തുറന്നിട്ട ജനലഴികളിലൂടെ ഒരു ഇളം തെന്നൽ അവളെ തഴുകി കൊണ്ടേയിരുന്നു.അവളുടെ ഓരോ വാക്കുകൾക്കും ഉത്തരം എന്ന പോലെ പല ഭാവത്തിൽ തെന്നൽ അവളെ തഴുകി.ഗായത്രി ഒരു നിമിഷം ഇറുക്കി അടച്ച കണ്ണുകൾ ഒന്നു തുറന്നു ജനാലാഴികളിലൂടെ പുറത്തേക്കു നോക്കി.പ്രകൃതിയിലും ഈശ്വരനുണ്ടെന്നു പറയുന്നത് സത്യമാണോ അവൾ സ്വഉഭ ബോധ മനസ്സിനോട് ചോദിച്ചു.''ഏയ് ഗായത്രി നിണക്കിതാ ഒരു ഫോൺ കാൾ'', അമ്മയുടെ സ്വരം നിക്ഷ്പക്ഷം അവളെ പ്രാർത്ഥനകളിൽ നിന്നും തിരിച്ചു വിളിച്ചു.അവൾ ഫോണിന്റെ അടുത്തേക്കോടി.''ആഹ്..സോനാ..'' അവൾ ആവേശത്തോടെ ഫോൺ എടുത്തു."ഹെലോ" സോനയുടെ ശബ്ദം കേട്ട ഗായത്രിക് പറഞ്ഞറിയിക്കാൻ പറ്റുന്നതിലുമതികം ഏതോ ഒരു വികാരം അവളെ വേട്ടയാടി.തന്നെ എന്നും എപ്പോഴും കേൾക്കുന്ന ഒരു വ്യക്തി ഗായത്രിയുടെ ജീവിതത്തിലുണ്ടെങ്കിൽ അത് സോന മാത്രമായിരുന്നു ,ഗായത്രിയുടെ പ്രിയ സുഹൃത്.അവദികാലത്തെ വിശേഷങ്ങൾ പങ്കുവെച്ചതിന് ശേഷം ഗായത്രി നിഴലിനെ കുറിചവളോട് സൂചിപ്പിച്ചു.താൻ തിരക്കിലല്ലന്നും അതിനെ കുറിച്ചു തെളിയിച്ചു പരായാനാവശ്യപ്പെട്ടു. സോനയുടെ വാക്കുകൾ ഗായത്രിയിൽ സമാധാനവും അതിലുപരി തന്റെ സുഹൃത്തിന്റെ ആത്മാര്ഥതയിൽ അഭിമാനവും അനുഭവപെട്ടു.സ്വപ്നത്തിലെ നിഴലും താനിന്നലെ നേരിട്ടുകണ്ട നിഴലിനെ കുറിചും പ്രകൃതിയിലെ മാറ്റങ്ങളെ കുറിച്ചും ഓരു വാങ്മയ ചിത്രം പോലെ അവൾ ഫോണിലൂടെ വിശദീകരിച്ചു.ഗായത്രിയുടെ വാക്കുകളിലൂടെ അവളിലെ ഭയത്തെ തിരിച്ചറിഞ്ഞ സോനാ ''ഏയ് ഡിയർ നിനക്കൊന്നുണ്ടാവില്ലടാ ഈശ്വരൻ എപ്പോഴും നിനക്കൊപ്പം ഉണ്ട്..നിനക്കു പ്രകൃതിയിലൂടെ ദൈവം വഴി കാണിച്ചു തരുന്നു''എന്ന സോനയുടെ വരികൾ അവളിലെ ഭയമെന്ന അഗ്നിയെ അണച്ചുകൊണ്ടിരുന്നു.''എന്നും ഞാൻ നിന്റെ കൂടെയുണ്ട്''സോനയുടെ സ്വരം ഉയർന്നു ''എനിക്കറിയാം,എന്നാശെരി ഞാൻ വിളിക്കണ്ട്'' ഗായത്രി മറുപടി നൽകി ഫോൺ വെച്ചു.സ്വന്തമെന്നു കരുതുന്ന പലരിൽ നിന്നും നഷ്ടമാകുന്ന എന്തോ അവൾക് സുഹൃത്തുകളിലൂടെ ലഭിക്കുന്നു.അതവളെ രക്തബന്ധത്തെക്കാൾ സുഹൃത്ബന്ധമാണ് അവളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതെന്നാനുഭവപ്പെട്ടു തുടങ്ങി.
പകലുകൾ നിഷ്പക്ഷം കടന്നു പോകുന്നു.അവളിലേക്കു രാത്രികൾ പെട്ടെന്ന് പെട്ടെന്ന് കടന്നു കൂടുന്നു.ഇരുളിൻ വീതികൾ വിജലമായി അനുഭവപ്പെടുമ്പോഴും മനസ്സിൽ ഈശ്വരനെയും സ്മരിച്ചു.രാത്രിയിലെ ഉറക്കം നഷ്ടപെട്ടവൾ ചുറ്റുമുള്ള ഇരുളിലേക്കു മിഴിച്ചു നോക്കി നിന്നു.പൂതിങ്കളുടെ വെട്ടം അവളുടെ മുറിയിലേക്കു ഉറ്റി വീഴുന്നുണ്ടായിരുന്നു.രാത്രിയുടെ നീളം വര്ധിക്കുന്നതായി അവൾക്കു തോന്നി.പെട്ടെന്നാണ് അവൾ വീണ്ടും ആ കാഴ്ച കണ്ടത് ഇന്നലെ കണ്ട അതേ മനുഷ്യ നിഴൽ തന്റെ മുറിയിലേക്കടുക്കുന്നു.അവൾ സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു പാതി തുറന്നിട്ട ജനൽ അഴികളിലൂടെ പുറത്തേക്കു നോക്കി നിഴൽ ഗായത്രിയുടെ മുറിയുടെ അതടുത്തേക്കു വന്നു കൊണ്ടിരുന്നു.ജനലഴികൾക്കിടയിലൂടെ മുറിയിലേക്കടിച്ച പൊടിക്കാറ്റ് അവളിൽ തുമ്മൽ ഉണ്ടാക്കി.ഗായത്രിയുടെ സ്വരം കേട്ട ഉടൻ ആ നിഴൽ വീണ്ടും അവിടെ നിന്നും അപ്രതീക്ഷിതമായി.'ഇനി ഇത് വല്ല പ്രേതമോ മറ്റോ ആണോ...പ്രേത മാണേൽ എന്റെ ശബ്‌ദം കേൾക്കുമ്പോൾ തന്നെ എന്തിനാ മായുന്നെ....'അവളുടെ മനസ്സിൽ ആയിരം ചോദ്യങ്ങളുയർന്നു.'ഓരോ നിമിഷവും ആ നിഴൽ എനിക്ക് നേരെ തിരിയുമ്പോൾ ദൈവം കാറ്റിലൂടെയും ഇടിയിലൂടെയും മറ്റുമെല്ലാം എന്നിലേക്ക് രാക്ഷകനായി എത്തുന്നു' അവൾ സ്വയം മന്ത്രിച്ചു.
നീണ്ട ആലോജനകൾക്കും ഭയത്തിനും ഇടയിൽ അവളറിയാതെ നിദ്രയിലേക്കു വഴുതി വീണു.രാത്രിയിൽ താനനുഭവിച്ച വേവലാതിയെ കുറിച്ചു ഗായത്രി അമ്മയോട് പങ്ക് വെക്കാനാഗ്രഹിച്ചില്ല.അവളുടൻ ഫോണെടുത്തു തന്റെ ഉറ്റ സുഹൃത് സോനക് വിളിച്ചു.''ഹലോ സോനാ'' അല്പം ഇടറിയ സ്വരത്തോടെ അവൾ ശബ്ദിച്ചു.''മ്മ്മ് പറയട'' സോനാ മറുപടി നൽകി.തനിക്കു രാത്രിയിൽ അനുഭവപ്പെട്ട നിഴലിനെ കുറിച്ചു വ്യകത്മാകി ഒപ്പം അവളുടെ സങ്കടങ്ങളും.''ഏയ് ഗായത്രി നിനക്കു തോന്നാവും ഈ കാലാത് പ്രേതവും ഭൂതും ഒന്നുല്യ, ഒന്നൂല്ലേലും എട്ടാം ക്ലാസ്സിലെത്തിയിലെ എന്നിട്ടും ഇതിലൊക്കെ വിശ്വസിക്ക! ചെറിയ LKG പിള്ളേരെ പോലെ.പുറത്തിന്നാരും നിങ്ങളുടെ വീട്ടിലേക്കു കയറിട്ടില്ലാന്ന് 100% നിനക്കുറപ്പാ..അങ്ങനെയണെൽ ഇത് നിന്റെ വീട്ടിലുള്ളവരാരോ ആണ് ഞാനെന്റെ സംശയം അഭിപ്രായ പെട്ടുന്നൊള്ളു'' അവൾ ഏറ്റു പറഞ്ഞു.ചെറിയൊരു മൗനത്തിൻ ഇടവേളക്കു ശേഷം ഗായത്രിയുടെ ശബ്ദം ഇടറി ''ഇനി...ഇനി ഞാനെന്താ ചെയ്യ..''. ''നീ പേടിക്കണ്ട ആദ്യം നമുക്ക് അറിയേണ്ടത് അത് നിന്റെ തോന്നാലാണോ ഇനി അങ്ങാനാരെലുണ്ടായാൽ അതാര ണെന്നും കണ്ടു പിടിക്കണം" സോന ഗായത്രിയെ സമാധാനപ്പെടുത്തി.ഫോൺ കോളുകൾക്ക് ശേഷം, ''എടി ഗായു...ഞാൻ പോവാട്ടോ'' ഏട്ടൻ വിളിചു പറഞ്ഞു. ''എങ്ങോട്ടേട്ട ബാഗും ഒക്കെ എടുത്തിട്ട്'' ഗായാത്രി തിരക്കി . ''ഞാനും കൂട്ടരല്ലാരും ഒരു ചെറിയ ട്രിപ്പ് പ്ലാൻ ചെയ്തിരുന്നുന്ന് പറഞ്ഞില്ലേ അതിന്പോവാ ബംഗളുരു''ഏട്ടൻ ഒറ്റ ശ്വാസത്തിൽ ഉത്തരം പറഞ്ഞു വീട്ടുകാരോടെല്ലാം യാത്ര ചോദിച്ചു "നിനക്കെന്താവേണ്ടെന്ന് ഫോൺ വിളിച്ചു പറഞ്ഞാമതി ഞാൻ കൊണ്ടന്നോളട്ടാ" ഏട്ടന്റെ വത്സല്യമേറിയ വാക്കുകൾ ഗായത്രിയിൽ സന്തോഷമുണർത്തി.
നീലി ചേച്ചീടെ വീട്ടിന്ന് കറുത്ത പുകയും ഒപ്പം നല്ല പ്ലാസ്റ്റിക്കിന്റെ മണവും ഗായത്രിയുടെയും അമ്മയുടെയും കണ്ണിൽ പെട്ടു.''ദേ നീലിയൊക്കെ അതാ പ്ലാസ്റ്റികും വെസ്റ്റോക്കെ കത്തിക്കുന്നു.നമ്മളോടെള്ളിനും ഒന്നു തീ കൊളുത്തിയാ അതങ്ങ് തീരുമായിരുന്നു''.രണ്ട് വീട്ടുകാരും മത്സരിച്ചു കത്തിക്ക എന്നു തോന്നും അവരുടെ മട്ടും ഭാവവും കണ്ടാൽ.വീടിനു ചുറ്റും കറുത്ത വിശപുക ഉയർന്നു.വീട്ടിലുള്ളവർക്കെല്ലാം ചെറിയ തോതിൽ ശ്വാസതടസം അനുഭവപെട്ടു.''അമ്മേ പ്ളാസ്റ്റിക് കത്തിക്കൽ കുറ്റ കരമാണെന്നും അത് പ്രകൃതിക് ദോഷൻണ്ടാകുമെന്നും നിങ്ങൾക്കൊക്കെ അറിയുന്നല്ലേ'' ഗായത്രി ഉറക്കെപറഞ്ഞു.''നീ പെണ്കുട്ടിയാണ് കൂടുതൽ ശബ്ദം ഒന്നും ഉയരണ്ട, പിന്നെ ഈ കച്ചറൊക്കെ എവിടെ കൊണ്ടോയി തള്ളാനാ'' അമ്മ ശകാരിച്ചു. ഒരു നോട്ടം അമ്മക്ക് പാസാക്കി അവൾ അകത്തേക്കോടി.'മനുഷ്യന് സ്വസ്ഥയിട്ട് ഒന്നു ശ്വാസമെടുക്കാൻ പോലും ഇവിടെ സ്വാതന്ത്രല്യാന്ന് പറഞ്ഞാ' അവൾ സ്വയം പിറു പിറുത്തു.
പകലിൻ വെളിഛം പെട്ടന്നകന്നുകൊണ്ടിരിക്കുന്നു നീണ്ട സമയത്തിനു ഷേശം ആകാശം കറുത്ത വിഷ പുകയുടെ ആവരണത്തിൽ നിന്നും വളരെ പ്രയാസത്തോടെ മോചിതനായിക്കൊണ്ടിരുന്നു.ചുറ്റിലും ഇരുൾ പരന്നു തുടങ്ങി.അച്ഛൻ ജോലി കഴിഞ്ഞു വന്നു.ഏട്ടനെ ഇനി രണ്ട് ദിവസത്തിനു ശേഷം നോക്കിയാൽ മതി.
സന്ധ്യാ പ്രാർത്ഥനക്ക് ശേഷം അവൾ ഉമ്മറത്തെ ആകാശത്തെ നോക്കിരുന്നു അവളെ നോക്കി കണ്ണിറുക്കുന്ന നക്ഷത്രങ്ങളെ അവൾ സൂക്ഷ്മതയോടെ നിരീക്ഷിച്ചു.''എന്നോടവർ എന്തെക്കെയോ പറയുന്നത് പോലെ'' അവൾ സ്വയം മന്ത്രിച്ചു.വെക്കേഷണന്നെന്നു കരുതി പുസ്തകം നിരോധിച്ചു അല്ലെ അച്ഛനയെ രൗദ്ര ബജവത്തോടുള്ള ചോദ്യത്തിൽ ഗായത്രി ഉമ്മറത്തു നിന്നതും മുറിയിലേക്കോടി.കഴിഞ്ഞ പിറന്നാളിന് അവൾക് അവളുടെ ടീച്ചർ കൊടുത്ത സമാനമായിരുന്നു ''കാപിരികളുടെ നാട്ടിൽ'' പ്രകൃതി രമണീയമായ കാഴ്ചകളെ നമുക്ക് മുന്നിൽ വരച്ചു കാണിക്കുന്ന രീതിയിലായിരുന്നു സ് കെ പൊട്റ്റകാട് അതുരചിച്ചിരുന്നത്.അവളാ പുസ്തകതിൻ താളുകൾ മെല്ലെ മരിച്ചു.അതി മനോഹരമായ വെള്ളച്ചാട്ടത്തെ കുറിച്‌ കവി അതി മനോഹരമായി എഴുതിയ വരികളിലൂടെ അവൾ കണ്ണോടിച്ചു.മരച്ചില്ലകളിക്കിടയിലൂടെ തെളിയുന്ന നിലാവിനെ വർന്നിക്കുന്ന ഭാഗം വായിക്കെ അവളുടെൻ ആവകാശത്തേക്കെതിനോക്കി അപ്പോഴേക്കും ആകാശത്തെ അമ്പിളിമാമാൻ അവൾക്കു സ്വന്തമായിരുന്നു.ഒരു നിമിഷത്തേക്കവൾ കണ്ണാടിയിലേക്കെത്തിനോക്കി. അവൾ തന്റെ ശരീരത്തിന് സംഭവിച്ച മാറ്റങ്ങളെ ഒരു നിമിഷം നിരീക്ഷിച്ചു.കെട്ടിവെച്ച കാർകൂന്തലിനെ അവൾ സ്വതന്ത്രമാക്കി.തനിക്കിത്രയും സൗന്ദര്യം തന്ന ദൈവം എത്ര വലിയവനാണ്.ഗായാത്രിയെ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു.അവൾ പുസ്തക താളുകളിലെ വരികളിൽ നിന്നും കണ്ണ്‌പ്രയാസപ്പെട്ടു വലിച്ചെടുത്തു.സമയം വല്ലാണ്ട് വഴുകിരുന്നു.അവൾ ഭക്ഷണം കഴിക്കാനിരുന്നു.അച്ഛനാരോടോ കാര്യമായി സംസാരിക്കുകയാണ്.കാര്യം തിരക്കിയ ഗായത്രിയോട് 'അമ്മ പറഞ്ഞു ''നമ്മടെ താഴത്തെ പാടത്ത് അച്ഛനൊരു കോട്ടേഴ്‌സ് ഉണ്ടാക്കാനുള്ള പ്ലാനിലാ''.ഒരു നിമിഷത്തേക്ക് ഗായത്രി തടിച്ചു നിന്നു എന്ത് ''നമ്മടെ പാടത്തോ..! അവിടെന്നല്ലേ അമ്മേ നമ്മൾ നെല്ലും തേങ്ങയും വാഴപഴവും ഒക്കെ കിട്ടുന്നത്,അതിന് പുറമെ അവിടത്തെ മത്സ്യ ക്കൃഷിയോ... ഒക്കിം നശിക്കില്ലേ'' അവൾ ആകെ അമ്പരന്നു ചോദിച്ചു.''അതൊക്കിം ശെരിയാണ് എന്നാലും നാട്ടിലെ ബങ്കാളികൾ കൂടുമ്പോൾ ഇപ്പൊ കോട്ടേഴ്സിനൊക്കെ നല്ല ലാഭാ അതൊണ്ടല്ലെയോ നിന്റച്ഛൻ ഇങ്ങനൊരു തീരുമാനമെടുത്തത്. ഇനി നീ ഇതിനെ കുറിച്‌അഭിപ്രായം ഒന്നും പറയണ്ട അതിനുള്ള പ്രായം നിനക്കായില്ലാ''.ഗായത്രി ഒരക്ഷരം മറിച്ചു പറയാതെ ഭക്ഷണം കഴിച്ചു മുറിയിലേക്കു നീങ്ങി.അല്ലേലും എനിക്കൊക്കെ എന്ത് സ്ഥാനാ വീട്ടിലുള്ളത്,തെറ്റെതന്നോ ഷെറിയേതെന്നോ അറിയതെയുള്ള ഇവരുടെ തീരുമാനങ്ങൾ എന്ത് വലിയ നഷ്ടമാണ് ഉണ്ടാവുക.രണ്ട് വർഷമായി കേരളം വെള്ളത്തിലാണ് അതിനൊക്കെ കാരണം പാടം തൂർത്തവിടെ കെട്ടിടങ്ങൾ പണിയുന്നതാണ്ടൊക്കെയാ.അച്ഛന് വലിയ സർക്കാർ ഉദ്യോഗമാണെലും പൈസ പൈസ എന്ന ചിന്ത മാത്രമ്മോള്ളൂ ഗായത്രി സ്വയം പിറുപിറുത്തു.വേനൽ കാലത്തെ പക്ഷികളുടെ ദാഹമകറ്റാൻ ഇനി അവിടെ മറ്റൊരു കുളമില്ല...കുളവും മണ്ണിട്ടു മൂടിയാൽ അതും നശിക്കും.അവൾ വീണ്ടും ഡയറി എടുത്തു അവളുടെ ആശയങ്ങൾ കുറിച്ചു കൊണ്ടിരുന്നു.പെട്ടെന്നാണവൾക് നിഴലിനെ ഓർമ്മ വന്നത്.ഇന്നതന്റെ അടുക്കലേക്കു വരുമോ.അതാരാകും.കൃഷ്ണാ ഭഗവാനെ അതാരണെന്നും എന്തിനാ എന്നെ പിന്തുടരുന്നു എന്നുള്ളതിന്റെ എല്ലാ ചോദ്യങ്ങൾക്കും നീ ഉത്തരം നല്കണേ അവൾ ഈശ്വരനെ മനസ്സിൽ ധ്യാനിച്ചു.തന്റേതെന്നുറപ്പിച്ച ചന്ദ്രനെ ഒരിക്കൽകൂടി കാണാൻ അവൾ ജനാലാഴികൾക്കിടയിലൂടെ ആകാശത്തേക്ക് നോക്കി.ഒരു ഇളം തെന്നൽ അവളെ നിദ്രയിലേക്കു വഴുതി വീഴ്ത്തി.ആരും വിളിക്കാതെ തന്നെ അവൾ 2 മണി ആയപ്പോഴേക്കും ഞെട്ടി ഉണർന്നു.എല്ലായിടത്തും ശാന്തം.അവൾ മുറിയിൽ തുറന്നിട്ട വതിലിലോട്ട് മിഴിച്ചു നോക്കി ആരും അവിടെ വ്യെക്തമായില്ല.ഒരു നിമിഷത്തേക്കവൾ ആംശയിച്ചു ഇനി ഇതെന്റെ തോന്നാലാണോ.
ഏറെ നേരത്തെ ചിന്തകൾകൊടുവിൽ അവൾ വീണ്ടും നിദ്രയിലേക്കു വഴുതി.രാവിലെ ഉടനെ ഈ വിവരം അവൾ സോനയോടറിയിച്ചു.''ഞാൻ പറഞ്ഞില്ലേ ഇതൊക്കെ നിന്റെ തോന്നാലാകും''.കയാത്രിയും അവളുടെ വാക്കുകളിൽ വിശ്വാസം ചെലുത്തി.രണ്ട് രാത്രികൾ വീണ്ടും അവളിലൂടെ കടന്നു പോയി.അപ്പോഴൊന്നും അവൾ പിന്നീട് ആ നിഴലിനെ കണ്ടില്ലായിരുന്നു.ഈ രണ്ട്‌ രാത്രികൾക്കു ശേഷം അവളിൽ നഷ്ട്ടപെട്ട സമടനത്തിൻ ദിനങ്ങൾ തിരികെ വന്നു.മൂന്നാംദിവസം ഗായത്രിയുടെ ഏട്ടൻ എത്രയൊക്കെ കഴിഞ്ഞു വീട്ടിലേക്കു തിരിച്ചെത്തി.''ഏട്ടാ...''ഗായത്രി ഉറക്കെ വിളിച്ചു അവന്റെ അടുത്തേക്കോടി.''ആഹ്..ഗായു എന്തൊക്കെ വിശേഷം,ഏട്ടൻ നിനക്കൊരു സാദനം കൊണ്ടുവന്നിട്ടുണ്ട്''.ഏട്ടന്റെ കയ്യിലെ വലിയ പൊതിയിലേക്കവൾ എത്തി നോക്കി.അവളുടെ അരക്ക് വലുപ്പമുള്ള ഒരു വലിയ പിങ്ക് നിറത്തിലുള്ള പാവയും ഒപ്പം ഒത്തിരി മിട്ടായിയും അവൾക്കു നേരെ നീട്ടി.ഏട്ടന്റെ സ്നേഹത്തിനു മുന്നിൽ കൈകൂപ്പിയ അവൾ കവിളിലൊരു മുതമേകി മുറിയിലേക്കോടി.തന്റെ കൂട്ടുകാരെല്ലാം ഫോണിൽ വിളിച്ചി ഏട്ടനെയും ഏട്ടന്റെ സമ്മാണത്തെയും വാനോളം പൊക്കി പറഞ്ഞു കൊണ്ടേയിരുന്നു.ശേഷം ഏട്ടന്റെ യാത്ര വിവരങ്ങളാറിയാൻ അവൾ ഏട്ടന്റെ മുറിയിലേക്കോടി.കാലോചയിലൂടെ ഗായത്രിയുടെ വരവിനെ തിച്ചറിഞ്ഞ ഏട്ടൻ പെട്ടെന്ന് കയ്യിലെ ഫോൺ മാറ്റിവെച്ചു.''ഏട്ടാ ഫോട്ടോ ഒക്കെ ഉണ്ടോ'' ഗായത്രി വിളിച്ചു ചോദിച്ചു.''മ്മ്മ് ഉണ്ട് മൊബൈലിലാ,നീ ഇപ്പൊ പൊക്കോ ഞാൻ കുളിച്ചു വൃത്തിയായിട്ട് നിനക്കു കാണിച്ചു തരാ''.ഏട്ടന്റെ മറുപടിയിൽ എന്തോ ഒരു കള്ളത്തരം ഒളിഞ്ഞിരിക്കുന്നു എന്ന് ഗായത്രിക്ക് മനസ്സിലായി.പോകാതെ അവിടെ തന്നെ പതുങ്ങി നിന്ന അവളെ ഏട്ടന്റെ വാക്കുകൾ അവിടെനിന്നും പോകാൻ നിർബന്ധിതയാക്കി.പെട്ടെന്നായിരുന്നു ഒരു പേമാരിയുടെ വരവ്.അവൾ പെട്ടെന്ന് മുട്ടതെക്കോടി.അച്ഛൻ വീട്ടിലില്ലായിരുന്നു,'അമ്മ അടുക്കളയിലും,ഏട്ടൻ മുറിയിലും.ഉമ്മറത്തെ വാതിൽകൂടി അവൾ പുറത്തേക്കോടി.മഴത്തുള്ളികൾ അവളുടെ മുഖത്തെ തഴുകി.നനഞ്ഞ വസ്ത്രത്തിൽ വെള്ളത്തിൽ ചാടുന്നവളെ കണ്ടു 'അമ്മ അടുക്കളയിൽ നിന്നും ഓടി വന്നു ''ഈ പെണ്ണിന് എന്തിന്റെ കേടാ..ആ മഴ മുഴുവൻ കൊണ്ട് വല്ല അസുഖം വന്നാ മിണ്ടാണ്ടിരുന്നോണ്ട്''.അമ്മയുടെ ശകരത്തിനിടയിൽ അവൾ അകത്തേക്കോടി.നനഞ്ഞ വസ്ത്രങ്ങൾ അവൾ മാറ്റി.ജനാലാഴികളിലൂടെ മഴയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടേ ഇരുന്നു.എല്ലാവരും ഉച്ച ഉറക്കത്തിലാണ്.കയാത്രിയും നീണ്ട നിദ്രയിലകപ്പെട്ടു.പെട്ടെന്നാരോ അവളുടെ കാലിൽ സ്പർശിച്ചു.അവൾ കാൽ കുടഞ്ഞു കണ്ണു തുറന്നു.ആരെയും കാണുന്നില്ല.തനിക്കു തോന്നിയതാവും എന്നും കരുതി അവൾ വീണ്ടും കിടക്കയിലേക്കു ചാഞ്ഞു.അവളുടെ ഉറക്കം പൂർണ്ണമായും നഷ്ട്ട പെട്ടിരുന്നു.വൈകീട്ട് എട്ടാനൊപ്പം മുറ്റത്തു കളിക്കാൻ തയ്യാറായി നിന്നു.അപ്പോഴേക്കും മഴ പൂർണ്ണമായി മാറിയിരുന്നു.ഏട്ടൻ 18 വയസ്സ് ആയിട്ടൊള്ളൂ.കയാത്രിയും ഏട്ടനും ഒപ്പം അടുത്തുള്ള ഒത്തിരി കൂട്ടുകാരെല്ലാം ചേർന്നു ക്രിക്കറ്റ് കളിക്കാൻ തുടങ്ങി.ഗായത്രിയുടെ റോൾ ദൂരം പോകുന്ന പന്ത് എടുത്ത് കൊണ്ടു വരുകയായിരുന്നു.വളരെ സന്തോഷമേറിയ ആ നിമിഷത്തിൽ സമയം പോയതാരും അറിഞ്ഞില്ല.സൂര്യൻ പടിൻഞ്ഞാറൻ ചക്രവളത്തിലേക്ക് താഴുന്നു.ആകാശത്തു ഇരുൾ പടരുന്നു.പെട്ടെന്നായിരുന്നു അച്ഛന്റെ വരവ്.അച്ഛന്റെ ബൈക്കിന്റെ ശബ്ദം കേട്ടപ്പോ തന്നെ ഏട്ടൻ മുങ്ങിയിരുന്നു.ഗായത്രി വേഗം കുളിച്ചു വൃത്തിയായി പ്രാർത്ഥനയിൽ മുഴുകി.ഏട്ടന്റെ യാത്ര വിവരങ്ങൾ തുറക്കുന്ന തിരക്കിലായിരുന്നു അച്ഛൻ,ഒപ്പം അതിനു ഉത്തരം പറയാൻ പ്രയാസപ്പെട്ടിരിക്കുകയാണ് ഏട്ടൻ.ഇരുവരുടെയും അവസ്ഥ കണ്ട് ഗായത്രി അടക്കി ചിരിക്കാൻ തുടങ്ങി.അച്ഛന്റയും ഏട്ടനെയും ചർച്ച വിഷയം പെട്ടെന്ന് മാറിയത് അവളുടെ ശ്രദ്ധയിൽ പെട്ടു.ഇരുവരും താഴെ പാടത്തെ കോട്ടേഴ്‌സ് നിർമ്മാണത്തെ കുറിച്ചുള്ള ചർച്ചയിലാണ്.അച്ഛനെന്തു പറഞ്ഞാലും അതേപടി തല കുലുക്കുന്ന ഏട്ടൻ ഇ കാര്യത്തിലും അച്ഛന്റെ അഭിപ്രായത്തോട് യോജിച്ചു എന്ന അർത്ഥത്തിൽ തലയാട്ടി.'ചാക്കിക്കൊത്ത ചങ്കരൻ' ഗായത്രി പിറു പിറുത്തു.ഗായത്രി പതിവില്ലാതെ തനിച്ചുഭക്ഷണം കഴിച്ചു അതും നേരത്തെ.''നി എന്തുവാടി കൂട്ടത്തിലിരുന്നു കഴിക്കാത്തെ'' അമ്മയുടെ വാക്കുകൾ അവളിൽ ദേഷ്യവും ഒപ്പം അവൾ പരിഹാസത്തോടെ മറുപടി നൽകി നിങ്ങൾടെ കൂട്ടത്തിൽ ഞാനൊരിക്കലും ചേരില്ല.കാരണം എന്റെ കൂട്ടത്തിൽ പെടത്തൊരാ നിങ്ങളൊക്കെ''.കയാത്രിയുടെ വാക്കുകളിലെ ആശയം മനസ്സിലായതോണ്ടോ ആകാത്തതു കൊണ്ടോ അറിയില്ല ''പെണ്ണിന്റെ നാവിന്റെ നീളം കൊറച്ച് കൂടുന്നുണ്ട്'' 'അമ്മ പിറു പിറുത്തു.ഏട്ടന്റെ പുത്തൻ സമ്മാനത്തെ നെഞ്ചോട് ചേർത്തവൾ ഉറങ്ങാൻ ശ്രമിച്ചെങ്കിലും അവൾക്ക് ഉറക്കം വന്നില്ല.അവൾ ഏതോ ഒരു സ്വപ്നലോകത്തേക് അവളുടെ ചിന്തകളെ തിരിച്ചു.അവളുമായി യാതൊരു രീതിയിലും ബന്ധമില്ലാത്ത പലചിന്തകളിലൂടെ അവൾ സഞ്ചരിച്ചു കൊണ്ടിരുന്നു.ജനാലാഴികളിലൂടെ ഉള്ള ഇളം തെന്നൽ അവളുടെ മിഴികളെ തഴുകി കൊണ്ടിരുന്നു.എപ്പഴങ്ങാനോ ഗായത്രി ഉറങ്ങിപ്പോയി.കഴിഞ്ഞ ദിവസങ്ങളിലായി നിഴലിനെ കാണാത്തതിൽ അത് വെറും തോന്നാലാന്നണെന്നു സ്വയം ധരിപ്പിച്ചു വെച്ചതിനാൽ സമാധാനത്തോടെയുള്ള ആ ഉറക്കിൽ അവൾ മുന്നെത്തിലും മുഴുകിയിരുന്നു.ആരുടെയോ കൈകൾ അവളുടെ കാലുകളെ സ്പർശിച്ചു.ഗായത്രി അതൊന്നും അറിയാത്തത്രയും ആഴമേറിയ നിദ്രയിലായിരുന്നു.ഉറക്കത്തിനിടെ അവളുടെ വസ്ത്രങ്ങൾ കാലിൽ നിന്നും ഒത്തിരി പൊങ്ങിയിരുന്നു.കൈകളുടെ സപര്ശനം അവളുടെ കാലിന്റെ മുകളിലേക്ക് കേറി കൊണ്ടേ ഇരുന്നു.പെട്ടന്നൊരു ശക്തമായ കാറ്റടിച്ചു.പാതി തുറന്നിട്ട ജനൽ പാളികൾ ഉറക്കെ വന്നടഞ്ഞു. പെട്ടെന്നുണ്ടായ ഠോ... എന്ന ശബ്ദത്തിൽ ഗായത്രി ഞെട്ടി ഉണർന്നു.വാതിലിന്റെ അടുത്ത് നിന്നും ഒരു നിഴൽ മിന്നൽ വേഗത്തിൽ മറയുന്നതാവളുടെ ശ്രദ്ധയിൽപ്പെട്ടു.ഒപ്പം ഏട്ടന്റെ മുറിയിൽ നിന്നും വിത്യസ്ത ശബ്ദങ്ങൾ അവൾ കേട്ടു.മൊത്തത്തിലെന്തോ കാശപിശ അവൾക് തോന്നി.നേരം 12 ആയിട്ടൊള്ളൂ.അവൾ കണ്ണു മിഴിച്ചുമുറിയുടെ വാതിലിലേക് നോക്കി നിന്നും.അവളിൽ ശേഷിച്ച ഉറക്കം വീണ്ടും അവളെ വേട്ടയാടി.ഉപബോധ മനസ്സിൽ ഉണർന്നിരിക്കുന്ന അവൾ ഭാഹ്യമായ ഉറക്കത്തിലായിരുന്നു.ഒരുപാട് നേരങ്ങൾക് ശേഷം.വീണ്ടും ആ നിഴൽ അവളുടെ മുറിയിലേക്കെത്തി. ഗായത്രി ഉറക്കിലാണെന്നു മനസ്സിലാക്കിയ നിഴൽ വീണ്ടും അവളെ സ്പർശിക്കാൻ കൈകളുയർത്തി.ആദ്യ സ്പർശനം വീണ്ടും കലകളിൽ.സ്പര്ശനത്തെ അറിഞ്ഞ ഗായത്രി മെല്ലെ കണ്ണുകൾ തുറന്നു.അവൾ ഒരു നിമിഷത്തേക്ക് മരിച്ച മട്ടിൽ ആ മനുഷ്യ രൂപത്തെ നോക്കി കൊണ്ടു നിന്നു.ആ നിഴലിന്റെ കൈകൾ അവളുടെ കാൽ മിട്ടുകൾക്കു മേലോട്ട് കയറി കൊണ്ടിരിക്കുന്നു.ഇതു സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാതെ അവൾ പകച്ചു നിന്നു.അവളുടെ സ്വന്തം ഏട്ടന്റെ കൈകളായിരുന്നു അവളിലെകടുത്തു കണ്ടിരുന്നത്.പെട്ടെന്നവൾ ചുമച്ചു.ചുമയുടെ ശബ്ദം കേട്ടയുടൻ ഏട്ടൻ പെട്ടെന്നവിടെ നിന്നും ഓടി.എന്ത് ചെയ്യണംന്നറിയതെ ഗായത്രി വിങ്ങി.അപ്പോൾ ഇത്രേം കാലം തന്നെ വേട്ടയാടി കൊണ്ടിരുന്ന ആ നിഴൽ ഏട്ടന്റെ ആയിരുന്നോ.എന്തിനാണവൻ എന്നോടിങ്ങനെ ചെയ്യുന്നത്.ഞാനവന്റെ കുഞ്ഞുപെങ്ങളല്ലേ,അവൾ അറിയാതെ വിതുമ്പി കൊണ്ടിരുന്നു.ഈശ്വര ഏറ്റസ്‌നെന്താ പറ്റിയത്..അവൾ ഉരുകി ഉരുകി നേരം വെളുപ്പിച്ചു.രാവിലെ അമ്മയോട് കാര്യങ്ങൾ പറയാനുള്ള ശക്തിയൊന്നും അവൽകുണ്ടായിരുന്നില്ല.ഒരു പ്രാന്തിയെ പോലെ അവൾ അടുക്കളയിലെക്ക് നടന്നു.''ഗായു എന്ത് കോലാടി ഇത്'' ഏട്ടന്റെ പതിവ് പോലെത്തേയുള്ള പരിഹാസം അവളുടെ ഹൃദയത്തിൽ സൂചി കുത്തുന്നത് പോലെ തുളച്ചു കയറി.കണ്ണുകളിൽ ദയനീയമായ നോട്ടം എട്ടാനിലർപ്പിച്ച് മൗനത്തോടെ അവളവിടെ നിന്നും പെട്ടെന്നൊഴിഞ്ഞു മാറി.മുറക്കകത്ത് ഒരു പ്രാന്തിയെ പോലെ അവൾ ഏകയായിയിരുന്നു.ഇത്രയും ക്രൂരത എന്നോട് കാണിച്ചിട്ടും ഏട്ടനെങ്ങനെ എന്നോടിങ്ങനെ പെരുമാറാൻ സാധിക്കുന്നു.എനിക്കാ മുഖത്തു നോക്കാനെ അറപ്പ് തോന്ന.ഈശ്വരാ ഇന്നലെ ഞാൻ ഉണർന്നിലായിരുന്നേൽ അവനെന്നെ എന്തൊക്കെ ചെയ്യുമായിരുന്നു.എന്നും കൂടെയുണ്ടാകുമെന്നു ഞാൻ പ്രതീക്ഷിച്ച പലരും ഇന്നെനിക്കു നഷ്ട്ടപ്പെട്ടു കൊണ്ടേ ഇരിക്കുന്നു.ഇനി ഞാനെന്തിനാണ് ജീവിക്കുന്നത്.ആരാ എനിക്കുള്ളത്.നീ ഒരു പെണ്കുട്ടിയാണ് ശബ്ദം ഉയർത്തരുതെന്നു പറയുന്ന രക്ഷിതാക്കൾക്ക് മുന്നിൽ ഞാനും എരിഞ്ഞു തീരാണോ.എത്രയോ വാർത്തകളിൽ അച്ഛൻ മകളെ പീഡിപ്പിച്ചു,അടുത്ത ബന്ധുക്കൾ മകളെ പീഡിപ്പിച്ചു എന്നൊക്കെ വായിക്കുമ്പോഴും, ജീവന് തുല്യം സ്നേഹിക്കുന്ന രക്ഷിതാക്കളും എട്ടാനുമുള്ളപ്പോൾ എനിക്കങ്ങനെ ഒരു വിഭത്‌ വരില്ലെന്ന് ഞാൻ സ്വയം ധരിച്ചു വെച്ചിരുന്നു.എന്നാൽ ഒരു രാത്രി കൊണ്ട് അതെല്ലാം തകർന്നു.സ്വന്തം മകളുടെ സുരക്ഷയെ തേടുന്ന രക്ഷിതാക്കൾ അവളെ Girls only സ്കൂളുകളിൽ ചേർക്കുന്നു.അതൊക്കെ എന്തിന് വേണ്ടി അവളുടെ സുരക്ഷക്ക് വേണ്ടി മാത്രം.സുഹൃതാണെൻകിൽ പോലും പുറമെയുള്ള ആൺ കുട്ടിയോട് തന്റെ മകൾ സംസാരിക്കുന്നത് കണ്ടാൽ മനസ്സിൽ ആകുലത വിരിക്കുന്ന രക്ഷിതാക്കൾ തന്റെ മകൾ സ്വന്തം വീട്ടിൽ സുരക്ഷിതയാന്നെന്നാലോജിക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ലല്ലോ.ഗായത്രി വിത്യസ്ത ചിന്തകളിലൂടെ സഞ്ചരിച്ചുരുകി.
''ഗായത്രി!.." അച്ഛന്റെ വിളി അവളെ ചിന്തകളിൽ നിന്നും ഉണർത്തി.ഗായത്രി കണ്ണു തുടച്ചു മുഖം കഴുകി വൃത്തിയായി ഉമ്മറത്തേക്കു പോയി.അവിടെ അച്ഛന്റെ കൂട്ടുകാരൻ സതീഷേട്ടൻ വന്നിരുന്നു."ഇതെന്റെ മകൾ ഗായത്രി 8 ക്ലസ്സിൽ പഠിക്കുന്നു" അച്ഛനെന്നെ അങ്കിളിന് പരിചയ പെടുത്തി."വിഷ്ണൂ..." അച്ഛൻ ഏട്ടനെ നീട്ടി വിളിച്ചു.അച്ഛന്റെ വിളികേട്ടേയുടൻ ഏട്ടൻ ഉമ്മറത്തേക്കോടി വന്നു.''ഇതെന്റെ മകൻ വിഷ്ണു +2 കഴിഞ്ഞിരിക്കാ....'' അച്ഛൻ ഏട്ടനെയും പരിചയ പെടുത്തി കൊടുത്തു.ഗായത്രി ഉടനെ മുറിയിലേക്കു തന്നെ പോയി.''ഗായത്രി..''അമ്മയുടെ വിളിയും ഉയർന്നു.ഗായത്രി വിളിക്കു മറുപടി നൽകുന്നതിന് പകരം അമ്മയുടെ അടുത്തേക് ചെന്നു.''ദേ ഈ ചായ ഉമ്മറത്തേക്കൊന്നു കൊണ്ടു കൊടുക്ക്'' അവൾ ഉത്തരമെന്നോണം തലയാട്ടി ചായ കപ്പ് വെച്ചിരുന്ന ട്രെ എടൂത്ത് ഉമ്മറത്തേക്കു നടന്നു."ഓഹ് നൈസ് ഗുഡ് ഗേൾ" സതീഷ് അങ്കിളിന്റെ മുഖത്തേക്ക് നോക്കി മനസ്സില്ല മനസ്സോടെ അവൾ ഒരു ചെറു പുഞ്ചിരി പാസാക്കി."രാകവാ നീ കുട്ടികളെയെല്ലാം നല്ല അച്ചടകത്തോടേയൊക്കെയാണല്ലോ വളർത്തിട്ടുള്ളത്" അച്ഛന്റെ നേരെ അങ്കിളിന്റെ വാക്കുകളുയർന്നു."അതേ സതീഷ് രണ്ടു പേരെയും ഞാൻ നല്ല മര്യാദയോട് കൂടീട്ടാണ് വളർത്തിയിട്ടുള്ളത്" അച്ഛന്റെ മറുപടിയിൽ ഒട്ടും തൃപ്തികരമല്ലായിരുന്നു ഗായത്രി.അവളുടൻ മിറിയിലേക്കോടി.കട്ടിലിലിരുന്നു ചുമരിൽ പതിച്ച തന്റെ കുടുംബ ചിത്രങ്ങളിലേക്കു പുച്ഛത്തോടെ നോക്കി,ഒപ്പം ഭഗവാൻ ശ്രീകൃഷ്ണന്റെ മുഖത്തേക്കും. ഈശ്വര എന്തിനാ നീ എന്നെ പരീക്ഷിക്കുന്നെ.അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി.പടിഞ്ഞർ ഭാഗത്തെ ജനാലഴികളിലൂടെ ഒരു ഇളം തെന്നൽ അവളെ തഴുകി.അവൾ ജനലിനടുത്തേക്ക് നടന്നു.അങ്ങകലെ നിര നിരയായി നിൽക്കുന്ന പർവതങ്ങളെ അവൾ സൂക്ഷിച്ചു നോക്കി.ദൈവമേ ഇന്നു ഞാൻ നി പ്രകൃതിയിലുണ്ടെന്നു ആത്മാർത്ഥമായി വിശ്വസിക്കുന്നു.എന്നിലേക്കടുത്ത ഓരോ ദുരന്തത്തിൽ നിന്നും നീ എന്നെ ഞാനറിയാതെ തന്നെ രക്ഷിച്ചു കൊണ്ടേ ഇരുന്നു.നിലാവിലൂടെ നീ എനിക്ക് കാണിച്ചു തന്ന നിഴൽ ഒരിക്കലും എന്റെ തോന്നാലുകളായിരുന്നില്ല.കാമത്തിയടിമപ്പെട്ട സ്വന്തം രക്തത്തെ തിരിച്ചറിയാൻ കഴിയാത്ത ഒരു ജീവിയുടേതായിരുന്നു.പെട്ടെന്നവൾക് ചുറ്റിലും നിശബ്ദത അനുഭവപെട്ടു അച്ഛന്റെയും കൂട്ടുകാരന്റെയും സ്വരം ഗായത്രിയുടെ ചെവിയിൽ അലയടിച്ചു.ഒരു നിമിഷത്തേക്കവൾ അവരുടെ സംഭാക്ഷണം ശ്രദ്ധിച്ചു.പാടം നിരത്തി അവിടെ കോട്ടേഴ്‌സ് കെട്ടിപാടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചയിലാണ്.മക്കളുടെ രക്ഷക്ക് വേണ്ടി ദൈവം സൃഷ്ട്ടിച്ച രക്ഷിതാക്കൾക്ക് പോലും തന്നെ സംരക്ഷിക്കാനാകുന്നില്ല, എന്നാൽ കാറ്റിന്റെ രൂപത്തിലും നിലാവിന്റെ രൂപത്തിലുമെല്ലാം തന്നെ രക്ഷിച്ച പ്രകൃതിയുടെ മക്കളെ നശിപ്പിക്കാനുള്ള പദ്ധതിക്കെതിരെ ഗായത്രി അറിയാതെ തന്നെ അവലിലുറങ്ങി കിടന്നിരുന്ന വിപ്ലവ രക്തം തിളക്കാൻ തുടങ്ങി.അച്ഛന് മുന്നിൽ കമാ അക്ഷരം ശബ്ദിക്കാത്ത ഗായത്രി ഒരു വിപ്ലവ പ്രാന്തിയെ പോലെ ഉമ്മറത്തേക്കു കുതിച്ചു.കോപം കൊണ്ടും പക കൊണ്ടും തിളക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി സതീഷ് ചോദിച്ചു "എന്താ മോളെ.." "അച്ഛൻ നമ്മടെ താഴത്തെ പാടം നിരത്താൻ പോവുകയണോ" ഗൗരവമേറിയ അവളുടെ സ്വരത്തിന് മുമ്പിൽ ഒരു നിമിഷം അച്ഛൻ അത്ഭുതപ്പെട്ടു നോക്കി."മ്മ്മ് അതെ" ചെറിയ വാക്കുകളിൽ അച്ഛൻ മറുപടി ഒതുക്കി."അച്ഛനെന്തു വലിയ തെറ്റാണ് ചെയ്യാൻ പോകുന്നതെന്ന് ഒരു നിമിഷമെങ്കിലും ആലോചിച്ചിട്ടുണ്ടോ?" ഗായത്രിയുടെ ചോദ്യത്തിന് മുമ്പിൽ അച്ഛൻ പകച്ചു പോയി."ഗായത്രി!....നീ പെണ്കുട്ടിയാണ് ശബ്ദം കുറച്ചു സംസാരിക്ക്.അല്ലേലും നീ എന്തിനാ ഇതിലൊക്കെ ഇടപെടുന്നത്" അച്ഛന്റെ മുഖം ദേഷ്യത്തോടെ വിറച്ചു."അച്ഛാ ഞാൻ ചെറുതാണെന്നും ഇതിനൊന്നും അഭിപ്രായപ്പെടാനുള്ള പ്രായം ആയിട്ടില്ല എന്ന തിരിച്ചറിവൊക്കെ എനിക്കുണ്ട്,പക്ഷെ നിങ്ങളുടെ പ്രവർത്തികൾ എന്റെ നാവിനെ ഞാനറിയാതെ ചലിക്കുകയാണ്.നിങ്ങളൊരു നിമിഷം ചിന്തിച്ചിട്ടുണ്ടോ ഈ കെട്ടിടത്തിന്റെ ലാഭത്തെ കുരിച്ചല്ലാതെ ഇതുകൊണ്ടുണ്ടാകുന്ന നഷ്ടത്തെ?" ഗായത്രിയുടെ ചോദ്യത്തിന് മുമ്പിൽ ഇരുവരും മൗനം പ്രാപിച്ചു. ഗായത്രി തുടർന്നു "ഇന്ന് നിങ്ങൾ ആ പാടം മൂടിയാൽ എത്ര ജീവികളുടെ വാസവും ഭക്ഷണവും എല്ലാമാണ് നിങ്ങൾ നശിപ്പിക്കുന്നത്.അതിലുപരി അച്ഛനറിയാവുന്നതല്ലേ എത്രയോ പറ നെല്ല് തന്ന വയലാണത്.കഴിഞ്ഞ രണ്ട് വർഷമായി കേരളം വെള്ളതില്കപ്പെട്ടു അതിന്റെയൊക്കെ അടിത്തറ ഇത്തരത്തിലുള്ള മനുഷ്യന്റെ പ്രകൃതിക്കു മേലെയുള്ള കടന്നു കയറ്റമാണ്.അച്ഛനൊരു സർക്കാർ ഉഫഹയോഗസ്ഥനാണ് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രായത്നിക്കുന്നു.എന്നാൽ അച്ഛനിവിടെ ജനങ്ങളെ വലിയൊരു പട്ടിണിയിലേക്കും നാശത്തിലേക്കും നിഷ്പക്ഷം വലിച്ചെറിയുകയാണ്.ഇനി അച്ഛന് തീരുമാനിക്കാം എന്ത് വേണമെന്നു.പിന്നെ ഇന്ന് നാം ശ്വസിക്കുന്ന ജീവവായു നമുക്കു പ്രകൃതി നല്കുന്നതെന്നു മറക്കരുത് ഒപ്പം പ്രകൃതിയിലും ദൈവമുണ്ട് ഒരു നിമിഷം മതി നമ്മെ നശിപ്പിക്കാൻ അവർക്ക്".ഏതോ വലിയ യുദ്ധത്തിനൊടുവിൽ വിജയം കരസ്ഥമാക്കിയ പടയാളിയെ പോലെ അവൾ ഉമ്മറത് നിന്നും മുറിയിലേക്കോടി.ആകാശത്തു മുഴുവൻ ഇരുൾ പടർന്നു.മേഘങ്ങൾക്കിടയിലൂടെ ചന്ദ്രൻ തെളിയുന്നതും നോക്കി അവൾ നിന്നു.'ഭഗവാനെ ഞാൻ എനിക്കാകും വിധം നിന്റെ സൃഷ്ടികളെ സംരക്ഷിക്കാൻ ഞാൻ ശ്രമിക്കും കാരണം എനിക്കെന്റെ സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വെക്കാൻ മഴയും,നിലാവും,ഇളം തെന്നലും ഒന്നുമില്ലാതെ മറ്റാരുമില്ല.കൂട്ടുകാരുണ്ടെങ്കിലും എല്ലാം അവരോട് തുറന്നുപറയാൻ എനിക്കാവില്ല.ഈശ്വരാ...എനികെന്റേട്ടനെ വല്യ ഇഷ്ട്ടാ..അവനെ എനിക്ക് പഴയത് പോലെ തിരിച്ചു വേണം.അവന് നല്ലബുദ്ധി തോന്നിക്കണെ' അവൾ മനസ്സിൽ ഉരുകി പ്രാർത്ഥിച്ചു. സതീഷ് അപ്പോതന്നെ വീട്ടിൽ നിന്നുമിറങ്ങി.വീട് മൊതത്തിൽ മൗനത്തിലാണ്ടു. ഗായത്രി പതിവില്ലാതെ തന്റെ മുറിയിലെ കതകടച്ചു ഇരിപ്പായി.ഭക്ഷണം കഴിക്കാനുള്ള അമ്മയുടെ വിളിയെ പോലും അവൾ നിരസിച്ചു.ആരും അവളെ നിര്ബന്ധിച്ചില്ല.ഏറെ നേരത്തിനു ശേഷം 'അമ്മ കതക് തുറക്കാൻ ആവശ്യപ്പെട്ടു.ദേ എല്ലാരും കിടക്കാ നീ ഈ കഞ്ഞി കുടിക്ക് കതക് അടക്കണ്ട തനിച്ചല്ലേ പേടിയാകും.ചില സത്യങ്ങൾ അമ്മയോട് വിളിച്ചു പറയാൻ അവൾ തെയ്യാറായെങ്കിലും എന്തോ ഭയം അവളെ പിൻവലിച്ചു.അല്പം കഞ്ഞി കുടിച്ചവൾ മുറിയിലേക്കു നടന്നു.മുറിയിലേക്കു കയാറുമ്പോളും കാട്ടിലിരിക്കുമ്പോഴെല്ലാം അവൾ ദൈവത്തെ മനസ്സിൽ ദ്യനിച്ചുകൊണ്ടിരുന്നു.വീട്ടിലെ ലൈറ്റുകളെല്ലാം അണഞ്ഞു. അവളിൽ ഭയം ഉണർത്തി.ഈശ്വരാ എന്നെ നീ ആർക്കും വിട്ടു കൊടുക്കല്ലെ... അവൾ വിങ്ങി വിങ്ങി പൊട്ടി.അവൾ മുറിയിലെ വെളിച്ചം അണച്ചു.ഉറങ്ങാതെ ഇരു കണ്ണുകളും വാതിലിലേക്കു മിഴിച്ചു കിടന്നു.അവളറിയാതെ നിദ്രയിലേക്കു വഴുതി.പെട്ടെന്നവൾ ഞെട്ടി ഉണർന്നു സമയം 12 കഴിഞ്ഞു മുറിയുടെ വാതിൽക്കൽ വീണ്ടും അവളുടെ ഏട്ടന്റെ നിഴൽ അവൾകണ്ടു.ഉള്ളിൽ ഭയവും അതിനൊപ്പം ആഴത്തിൽ സങ്കടവും അവളിൽ ചൊറിയപ്പെട്ടു.പെട്ടെന്നവൾ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു ലൈറ്റിട്ടു ശേഷം ഒന്നും അറിയാത്ത മട്ടിൽ അവൾ ബാത്റൂമിലേക്കോടി.വെള്ളം തിരിച്ചു പൊട്ടി പൊട്ടി കരഞ്ഞു.മുറിയിലെ വെളിച്ചം കണ്ടപ്പോൾ തന്നെ ഗായത്രിയുടെ ഏട്ടൻ സ്വന്തം മുറിയിലേക്കോടിയിരുന്നു.ഗായത്രിക്ക് സങ്കടം താങ്ങാനാകാതെ അവൾ തളർന്നു കൊണ്ടേ ഇരുന്നു.ആ രാത്രിയും അവൾ ഒരു പോള കണ്ണടക്കാതെ വിങ്ങി വിങ്ങി നേരം വെളുപ്പിച്ചു.ഏട്ടന്റെ മുഖത്ത് തനിതാരത്തിലൊരു തെറ്റും സിജുയ്തിട്ടില്ലാ എന്ന ഭാവം അവളിലെ ഭയത്തെ വർധിപ്പിച്ചു.ഒരുപക്ഷേ താൻ എല്ലാ സത്യങ്ങളും തന്റെ മാതാ പിതാക്കളോട് പറഞ്ഞാൽ അവരത് വിശ്വസിക്കണമെന്നില്ല.കാരണം എട്ടാനൊരു പകൽ മാന്യനായിരുന്നു.എത്രയോ രാത്രികൾ നിഴലിനെ ഭയന്ന് അവൾ ഉരുകി ഉരുകി അവൾ കഴിച്ചു കൂട്ടി.ആരോടും പറയാനാകാതെ അവൾ സ്വന്തം വേദനകളെ മഴയിലൂടെ പങ്കവെച്ചു മനസ്സിൽ ശാന്തത തേടി.ഗായത്രി മനസ്സിൽ തട്ടി ഒത്തിരി തീരുമാനങ്ങളെടുത്തു താനും ഒരമ്മയായൽ തനിക്കു പിറക്കുന്ന ആൺ കുഞ്ഞിന് ഓർമ്മവെക്കുന്ന കാലത്ത് അക്ഷരങ്ങൾ പടിപ്പിക്കുന്നതിനു മുമ്പേ ഒരു സ്ത്രീ എന്താണെന്നും അവളെ എങ്ങനെ ബഹുമാനിക്കനിക്കണമെന്നും,മനുഷ്യന് സമാധാനം പ്രകൃതിയിൽ നിന്നെ ലഭിക്കു...എന്ന ആശയം ആദ്യം ഉണർത്തും.എത്രയും പെണ്കുട്ടികൾ ഇതുപോലെ ഓരോ വീടുകളിൽ യാദനകൾ അനുഭവിക്കുന്നു.അവർക്കെല്ലാം അതിനെതിരെ ശബ്ദം ഉയർത്താനുള്ള ശക്തി നീ നല്കണേ ഈശ്വരാ...ഗായത്രി മനസ്സിൽ മന്ത്രിച്ചു.
സ്വന്തം വീടുകളിൽ പോലും ഇന്നും സ്ത്രീകൾ സുരക്ഷിതയല്ല.സ്വന്തം സുഗങ്ങളെ തേടുന്ന മനുഷ്യൻ രക്തത്തെ പോലും മറന്നു പോകുന്നു.
"അവളെ പെണ്ണാക്കിയ ചുവന്ന ഏഴു ദിനങ്ങളായിരുന്നു,പെണ്ണിനെ പേടിയുള്ള ദൈവത്തെ അവൾക്കു കാണിച്ചു കൊടുത്തത്"