കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ
പ്രവർത്തതേ
ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം
ദൈവമാഹ്നികം
ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ
ഗരുഡധ്വജ
ഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളം
കുരു
മാതസ്സമസ്ത ജഗതാം മധുകൈടഭാരോ
വക്ഷോവിഹാരിണി മനോഹര ദിവ്യമൂർതേ
ശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേ
ശ്രീ വെങ്കടേശ ദയിതേ തവ സുപ്രഭാതം..!!
സുപ്രഭാത ഗാനം കേട്ട് അവൾ മെല്ലെ ഉണർന്നു. അഴിഞ്ഞു വീണ മുടി വാരി കെട്ടി, കൈകൾ കൂപ്പി പ്രാർത്ഥിച്ചു. അവൾ എഴുന്നേറ്റ് നേരെ കുളിക്കാനായി ചെന്നു. അവൾ ആ കുളപ്പടവിന്റെ പടവുകൾ ഇറങ്ങി, അർദ്ധനഗ്നയായതിന് ശേഷം വെള്ളത്തിലേക്ക് ഇറങ്ങി. തണുപ്പ് കാരണം അവളുടെ ദേഹം ഒന്നാകെ വിറച്ചു. അവിടെ വിരിഞ്ഞു നിൽക്കുന്ന താമരയെ ഒന്ന് തലോടിയതിന് ശേഷം അവൾ വെള്ളത്തിൽ മുങ്ങി നിവർന്നു. അവളുടെ മൂക്കിൻ തുമ്പത്തെ കരിനീല മൂക്കുത്തിയിൽ ഒരു വെള്ളത്തുള്ളി തങ്ങി നിന്നു. അവളുടെ നീളമുള്ള മുടിയിഴകൾ നനഞ്ഞു, മേനിയോട് പറ്റി ചേർന്ന് കിടന്നു.
കുളി കഴിഞ്ഞ് അവൾ മേനിയാകെ തൂവർത്തി. മുടിയിൽ തോർത്ത് ചുറ്റി, ധരിച്ചിരുന്ന ഒറ്റ മുണ്ടും ഉടുത്ത് വീട്ടിലേക്ക് ചെന്നു. തന്റെ മുറിയിൽ എത്തിയതും ധരിച്ചിരുന്ന ഒറ്റ മുണ്ട് മാറ്റി അവൾ മേനിയാകെ തുടച്ചു. ശേഷം അലമാരയിൽ നിന്നും ചുവപ്പും വെള്ളയും കലർന്ന പട്ടുപാവാട എടുത്ത് അണിഞ്ഞു. കണ്ണാടിയുടെ മുന്നിൽ നിന്ന് ആ കുഞ്ഞി കണ്ണിനു ചുറ്റും കരിമഷിയാൽ ചായം പടർത്തി. നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും വെച്ച്, മുടി ചെറുതായി ഒന്ന് ഒതുക്കി കെട്ടി അവൾ പുറത്തേക്ക് ഇറങ്ങി.
" ദേവു മോളേ... നീ രാവിലെ തന്നെ എങ്ങോട്ടാ... "
അവളുടെ അമ്മ ചോദിച്ചു.
" അമ്പലത്തിലേക്കാ അമ്മ... ഒരു നേർച്ച ഉണ്ടായിരുന്നു... "
അവൾ പുഞ്ചിരിയോടെ പറഞ്ഞു.
" എന്നാൽ എന്തെങ്കിലും കഴിച്ചിട്ട് പോകാൻ നോക്ക്... "
" വേണ്ട അമ്മ... ഞാൻ വന്നിട്ട് കഴിച്ചോളാം... "
അമ്മയോട് പറഞ്ഞ് അവൾ അവിടെ നിന്നും ഇറങ്ങി. അമ്പലത്തിൽ എത്താൻ കുറച്ച് നടക്കണം. അതൊരു ഗ്രാമ പ്രദേശം ആയിരുന്നു. കുളവും, വയലും, കായലും, മരങ്ങളും പിന്നെ കുറച്ച് വിശ്വാസികളായ മനുഷ്യരും താമസിക്കുന്ന ഗ്രാമം. അവൾ പാടവരമ്പത്ത് കൂടെ നടന്നു. ഒരു തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. അത് അവളുടെ ചുണ്ടിലേക്ക് ഒരു പുഞ്ചിരി കൊണ്ടെത്തിച്ചു.
" ഡീ ഈർക്കിലി... "
ആ വിളി കേട്ട് അവൾ ഒന്ന് നിന്നു. ഹൃദയം വല്ലാതെ മിടിച്ചു. അവൾ ഉമിനീർ ഇറക്കി കൊണ്ട് തിരിഞ്ഞു നോക്കി. തനിക്ക് അരുകിലേക്ക് നടന്നു വരുന്നവനെ കണ്ട് അവളുടെ ശ്വാസം വല്ലാതെ ഉയർന്നു.
" ഈർക്കിൽ കമ്പി... നീ എന്താ വായും പൊളിച് നോക്കി നിൽക്കുന്നേ... "
അവളുടെ തലയിൽ ഒന്ന് തട്ടി അവൻ ചോദിച്ചു.
" ഓ... ഒന്നുല്ല ഏട്ടാ... ഏട്ടൻ എവിടെക്കാ... "
അവനെ നോക്കാതെ തന്നെ അവൾ ചോദിച്ചു.
" അമ്പലത്തിൽ... നീയും അങ്ങോട്ടേക്ക് അല്ലെ... "
അവനും അത് തിരികെ ചോദിച്ചു.
" ആഹ്... അതേ... "
ഒരു വേള അവൾ അവന്റെ കണ്ണിലേക്കു നോക്കി. അവളുടെ കണ്ണുകൾ ആ മുഖമാകെ ഓടി നടന്നു. ആ ഓട്ടം ചെന്ന് അവസാനിച്ചത് കവിളിലേ രോമങ്ങൾക്ക് ഇടയിലൂടെ കാണുന്ന നുണക്കുഴിയിലേക്ക് ആയിരുന്നു. പെട്ടെന്ന് തന്നെ അവൾ ആ നോട്ടം മാറ്റി.
" എന്നാ നടക്ക്... "
അവളെ മുന്നോട്ട് തള്ളി കൊണ്ട് അവൻ പറഞ്ഞു. അവൾ മുന്നോട്ട് നടന്നു.
" മഹാദേവാ... ഏട്ടൻ ഇങ്ങനെ അടുത്ത് വരുമ്പോൾ ഞാൻ... ഞാൻ തളർന്ന് പോകുവാണല്ലോ... ആ നുണക്കുഴി... അത്... അത് എന്നെ വീണ്ടും വീണ്ടും കൊതിപ്പിക്കുന്നു... എന്റേത് അല്ലെന്ന് അറിഞ്ഞിട്ടും ഏട്ടനോട് എന്തോ... ഇഷ്ടം... തോന്നുന്നു... "
അവൾ മനസ്സിൽ ഓർത്ത് കൊണ്ട് മുന്നോട്ട് നടന്നു.
" ദേവാ... നീ ഇനിയും എന്നോട് പറഞ്ഞിട്ടില്ല നീ ആരെയാ ആള് അറിയാതെ സ്നേഹിക്കുന്നത് എന്ന്... "
നടക്കുന്നതിന്റെ ഇടയിൽ അവൻ ചോദിച്ചു.
" അതൊക്കെ രഹസ്യാ ഏട്ടാ... ഇപ്പോഴൊന്നും പറയാൻ പറ്റില്ല... അതാ... "
അവൾ പറഞ്ഞു.
" ഹ്മ്... "
അതിന് അവൻ ഒന്ന് മൂളുക മാത്രം ചെയ്തു. ഇരുവരും നടന്ന് അമ്പലത്തിൽ എത്തി. ഉള്ളിലേക്ക് കയറിയതും മനസ്സ് ശാന്തമാകുന്നത് പോലെ അവർക്ക് തോന്നി. ഇരുവരും ശിവന്റെ വിഗ്രഹത്തിന് മുന്നിൽ ചെന്ന് നിന്നു. കണ്ണുകൾ അടച്ച് കൈകൾ കൂപ്പി.
" ഏട്ടനോടുള്ള എന്റെ പ്രണയം എന്നെങ്കിലും എനിക്ക് തുറന്ന് പറയാൻ സാധിക്കണേ... "
അവൾ പ്രാർത്ഥിച്ചു. ശേഷം അവനെ ഒന്ന് ഒളി കണ്ണിട്ട് നോക്കി. ആള് നല്ല പ്രാർത്ഥനയിൽ ആയിരുന്നു. അവളുടെ ഉള്ള് പിടഞ്ഞു.
" മഹാദേവാ... എന്റെ ഉള്ള് നിറയെ അദ്ദേഹത്തോടുള്ള പ്രണയം ആണെന്ന് ഞാൻ എങ്ങനെ അദ്ദേഹത്തോട് പറയും... "
കണ്ണുകൾ അറിയാതെ നിറഞ്ഞു. മനസ്സിന് എന്തോ ഒരു ഭാരം പോലേ. മഹാദേവനോട് മനസ്സ് ഉരുകി അവൾ പ്രാർത്ഥിച്ചു. അവന്റെ പ്രണയത്തിനായി.
🍀
ഇവൾ ദേവയാനി..! ഭവാനി അമ്മയുടെയും ശ്രീധരൻ പിള്ളയുടെയും ഏക മകൾ. ഒരു കൊച്ച് സുന്ദരി. നീളൻ മുടിയിഴകളും കുഞ്ഞി കണ്ണുകളും ഒക്കെയായി ഒരു പാവം പെണ്ണ്. അവളിലെ ഭംഗി ആ മൂക്കിൻ തുമ്പത്തെ മൂക്കുത്തി ആയിരുന്നു. കരി നീല നിറത്തിലെ മൂക്കുത്തി..! ആൾക്ക് ഒരു പ്രണയം ഉണ്ട്. തുറന്ന് പറയാത്ത പ്രണയം. അതാണ് അവൻ..! അഥർവ്വാ..! അവളെ ദേവാ എന്ന് വിളിക്കുന്ന ഒരേ ഒരാൾ. ആളൊരു അനാഥനാണ്. അതിന്റെതായ വിഷമങ്ങളും ദുശീലങ്ങളും പുള്ളിക്ക് ഉണ്ട് താനും. അഥർവ്വാ പ്രാവീണ്യം തെളിയിച്ചത് ബിസ്നസ്സിൽ ആയിരുന്നു. ഒരു പക്ക കലിപ്പൻ. ആവശ്യത്തിനും അനാവശ്യത്തിനും ദേഷ്യം പിടിക്കുന്നവൻ..! എങ്കിലും ആളൊരു പാവമാണ്. ഒത്തിരി കഷ്ടതകളിൽ നിന്നും ഉയർന്ന് വന്നവൻ. രണ്ട് പേരെയും കുറിച് പോക പോകെ അറിയും.
🍀
ഇരുവരും പ്രാർത്ഥിച്ചു കഴിഞ്ഞതിനു ശേഷം പ്രസാദവും വാങ്ങി പുറത്തേക്ക് നടന്നു.
" ഇനി എന്നാ ഏട്ടാ തിരിച്ചു പോകുന്നെ... "
ആൽ തറയിൽ ഇരുന്ന് അവൾ ചോദിച്ചു.
" ഒരു ആഴ്ച്ച കഴിഞ്ഞ് പോകും... "
അവനും അവളുടെ അടുത്തായി ഇരുന്നുക്കൊണ്ട് പറഞ്ഞു.
" നിന്റെ പഠിത്തം ഏതുവരെയായി... "
" അതെല്ലാം കഴിഞ്ഞു ഏട്ടാ... ഇനി ഒരു ജോബ് ആഹ് വേണ്ടേ... അതിന് വേണ്ടി ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് നടക്കുവാ... ഒന്നും അങ്ങോട്ടേക്ക് ശരിയാകുന്നില്ല... "
അവൾ ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
" അതൊക്കെ ശരിയാകും... ഹ്മ്... അല്ല നിനക്ക് എന്റെ കൂടെ വന്നാൽ പോരെ... എന്റെ കമ്പനിയിൽ... "
എന്തോ ഓർത്ത് കൊണ്ട് അവൻ ചോദിച്ചു.
" അതിന്നുള്ള കഴിവ് ഒന്നും എനിക്ക് ഇല്ല ഏട്ടാ... അതും അല്ല... അമ്മയും അച്ഛനും സമ്മതിക്കില്ല... അറിയാത്ത ഒരു നാട്ടിൽ... "
" അവരെ സമ്മതിപ്പിച്ചു എടുക്കുന്ന കാര്യം ഞാൻ ഏറ്റു... നിനക്ക് താല്പര്യം ഉണ്ടോ... ആലോചിച്ച് തീരുമാനിക്ക്... ഈർക്കിലി കമ്പേ... "
അവൻ അവളുടെ തലയിൽ തട്ടി പറഞ്ഞു. അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു.
" നീ എന്നാ പൊക്കോ ദേവാ... ഒരു urgent കാൾ ആഹ്... നിന്റെ തീരുമാനം എന്താണെന്ന് വിളിച്ച് പറയ്... വീട്ടുകാരുടെ കാര്യം ഞാൻ നോക്കിക്കോളാം... "
കാൾ എടുത്ത് ഹോൾഡ് ആക്കി അവൻ പറഞ്ഞു. അവൾ തലയാട്ടി അവിടെ നിന്നും നടന്നു, തന്റെ വീട്ടിലേക്ക്.
☘️
വീട്ടിൽ ചെന്നതും അവളെയും കാത്ത് അമ്മ ഇരുപ്പുണ്ടായിരുന്നു.
" എവിടെ ആയിരുന്നു ദേവു... ഇത്രയും നേരം... "
അമ്മയുടെ ശബ്ദത്തിന് നേരിയ ശകാര ധ്വനി ഉണ്ടായിരുന്നു.
" അത് അമ്മേ അഥർവ്വേട്ടൻ ഉണ്ടായിരുന്നു... സംസാരിച്ചു നിന്നതാ... "
അവൾ ചിരിയോടെ പറഞ്ഞു.
" ഹ്... ആണോ... എന്നാൽ ചെന്ന് ഉടുപ്പ് ഒക്കെ മാറ്റി കഴിക്കാൻ വാ... "
" ശരി അമ്മേ... "
അവൾ അകത്തേക്ക് കയറി, തന്റെ മുറിയിലേക്ക് ചെന്നു. മുറിയിലെ വാതിൽ അടച്ച് അലമാരയിൽ നിന്നും ഒരു ഡയറി പുറത്തെടുത്തു. അതിൽ അവന്റെ ചിത്രം അവൾ വരച്ചിരുന്നു.
" ഏട്ടാ... എനിക്ക് കൂടെ വരണം... കൂടെ ജോലി ചെയ്യാൻ അല്ല... ഏട്ടന്റെ ഭാര്യ ആയി... നടക്കുമോ എന്ന് പോലും അറിയാത്ത ഒരു സ്വപ്നം... "
അവൾ ആ ചിത്രത്തിൽ നോക്കി പറഞ്ഞു.
(തുടരും...)
Sidharth❤️