കുളി കഴിഞ്ഞ് അവൻ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു. അവന്റെ താടി രോമങ്ങളിലും കൺ പീലികളിലും ജല കണങ്ങൾ തങ്ങി നിൽക്കുന്നുണ്ടായിരുന്നു. മുഖം കൈകളാൽ തുടച്ച് കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കി പുഞ്ചിരിച്ചു.
"അദീനയിൽ നിന്നും ആദമിലേക്കുള്ള ദൂരം വളരെ കാഠിന്യമേറിയതായിരുന്നു..."
ഈറൻ മുടി ടവൽക്കൊണ്ട് തുടച്ചവൻ ചിന്തിച്ചു. തൻ പിന്നിട്ട ഇടുങ്ങിയ വഴികളെ കുറിച്ചോർക്കവേ അവന്റെ കണ്ണുകൾ നിറഞ്ഞത്തൂവി. ആ മിഴിനീർ അവൻ പാടേ അവഗണിച്ചു.
"എത്രയേറെ നിന്ദകൾ... വെറുപ്പ് കലർന്ന നോട്ടം... എന്നെ മോശമായി കണ്ടവരും ഏറെ... എന്റെ സ്ത്രീ ശരീരത്തിനുള്ളിൽ പുറത്തേക്ക് വരാൻ മുറവിളി കൂട്ടിയ പുരുഷമനസ്സിനെ ശരീരത്തിലും പൂർണ്ണനാക്കാൻ പിന്നിട്ട വഴികളിൽ കേൾക്കേണ്ടി വന്നു ഒരുപാട്..."
അവൻ ഓർത്തു. അവൻ തന്റെ മനസ്സ് സജ്ജമാക്കി. കട്ടിലിൽ തനിക്ക് ധരിക്കാനായി എടുത്ത് വച്ച ഗ്രേ ഷർട്ടും വൈറ്റ് ജീൻസും അവൻ അണിഞ്ഞു.
"ആദം... നീ കൊതിച്ച... നേടാൻ ആഗ്രഹിച്ച... അഭിനയ ജീവിതത്തിന്റെ ആദ്യ പടിയാണ് ഇന്ന്... ഇനിയും നിന്ദകൾ സഹിക്കേണ്ടി വരും... കാര്യമാക്കണ്ട... മുന്നോട്ട് കുതിക്കുക... സമൂഹത്താൽ തള്ളപ്പെട്ട നീ... ആരാണെന്ന് ആ സമൂഹത്തിന് തന്നെ കാണിച്ചുകൊടുക്കേണ്ട സമയമാണിത്... So... Get up and run towards your goal..."
അവൻ സ്വയം കണ്ണാടിയിൽ നോക്കി പറഞ്ഞു. നേരം ഒട്ടും വൈകിക്കാതെ കാറിന്റെ കീയും കാലിൽ ഷൂസും ധരിച്ചു. തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ ഷൂട്ടിംഗ് ലൊക്കേഷനിലോട്ട് അവൻ കാർ തിരിച്ചു.
തനിക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകളായിരുന്നു അവൻ ഡ്രൈവിനിടെ കേൾക്കാറുള്ളത്. പാട്ടുകൾ മാറി വന്നു.
🎶Nagaradha kadigaaram
Adhu pol naanum nindrirundhen
Nee engu sendraai kannamma...🎶
ആ വരികൾ ആദമിന്റെ ഹൃദയത്തിൽ തുളഞ്ഞു കയറി. പൊടുന്നനെ മനോഹരമായി പുഞ്ചിരി തൂകുന്ന കുഞ്ഞ് ചുണ്ടുകളും ഒപ്പം കരിമഷിയാൽ വാലിട്ടെഴുതിയ പീലി കണ്ണുകളും അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
"ശരീരം തന്നെ മാറിയിട്ടും... എന്റെ സ്വപ്ന നേട്ടം ഉണ്ടായിട്ടും... ഒരിക്കലും നികത്താനാവാത്ത നഷ്ടമായി... അവൾ... എന്റെ പ്രണയം... ഇഷാനി..."
അവൻ ദീർഘമായി ഒന്ന് നിശ്വസിച്ചു. കാർ സൈഡിൽ ഒതുക്കി. ഡാഷ്ബോർഡിൽ നിന്നും സിഗറേറ്റ് എടുത്ത് ചുണ്ടോട് അടുപ്പിച്ച് തീ കൊടുത്തു. ഓർമ്മകളെ എരിച്ചുക്കൊല്ലാൻ ആദം സ്വീകരിച്ച മാർഗ്ഗം ഇതായിരുന്നു.
പക്ഷെ ഓരോ പഫിലും തന്റെ മനസ്സിൽ തെളിഞ്ഞ ഇഷാനിയുടെ പുഞ്ചിരി തൻ അഴക് വർദ്ധിച്ചു. അവൻ സർവ്വ ശക്തിയോടെയും കണ്ണുകൾ ഇറുകെ അടച്ച് തലക്കുടഞ്ഞു. അവളുടെ കണ്ണുകളുടെ തിളക്കം കൂടി വന്നതല്ലാതെ അവളുടെ ഓർമ്മ അവനിൽ നിന്നും മാഞ്ഞിരുന്നില്ല.
ഫോൺ റിങ് ചെയ്യുന്ന ശബ്ദം ആയിരുന്നു അവനെ സ്വബോധത്തിലേക്ക് എത്തിച്ചത്. അവൻ ആ കാൾ എടുത്തു. ലൊക്കേഷനിൽ നിന്നുമായിരുന്നു. അവൻ വേഗം കാൾ വച്ച് സെറ്റിലേക്ക് കാർ പറപ്പിച്ചു.
കുറച്ചു നേരത്തെ ഡ്രൈവിന് ശേഷം അവൻ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി ചേർന്നു. അവനെ അറിയാവുന്നവർ ഒരു നികൃഷ്ട ജീവിയെ പോലെ നോക്കി കണ്ടു. ആ നോട്ടങ്ങളെ ഒക്കെ അവഗണിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറി ഡയറക്ടറിന്റെ അടുത്തേക്ക് ചെന്നു.
"സർ..."
"ആഹ്.. ആദം ഇരിക്ക്... ഇരിക്ക്... എന്തൊക്കെയുണ്ട് വിശേഷം..."
"All fine sir..."
"Ok good... ഇതാണ് ഡയലോഗ്... പഠിച്ചിട്ട് ക്യാമറയുടെ മുന്നിൽ തകർത്തേക്ക്..."
അപ്പോഴാണ് കോസ്ട്യൂമർ അവിടേക്ക് വന്നത്. ആദമിന്റെ കണ്ട് അവന്റെ മുഖത്ത് ഒരുതരം മ്ലേച്ച ഭാവം ആയിരുന്നു.
"ങ്ഹാ... സർ... ഈ രണ്ടും കെട്ടതാണോ ഈ സിനിമയുടെ നായകൻ... പുതിയ ആളാണെന്നു പറഞ്ഞപ്പോ ഇത് പ്രതീക്ഷിച്ചില്ല... ഈ സിനിമ പൊട്ടും..."
"പ്ഫാ... നിർത്തെടാ... രണ്ടും കെട്ടതൊക്കെ നിന്റെയൊക്കെ മനസ്സാണ്... അല്ലാതെ ഇവൻ അല്ല... താൻ തന്റെ പണി മാത്രം നോക്കിയാൽ മതി... അല്ലാതെ ഇതിന്റെ കാര്യത്തിൽ ഇടപെടാൻ നിക്കണ്ട... സിനിമ തോറ്റാലും വിജയിച്ചാലും ഇവനെ ഈ സിനിമയിൽ അഭിനയിക്കുള്ളു... താൻ ചെല്ല്..."
ഡയറക്ടർ അയാളോട് ചൂടായി. ആദമിന്റെ തോളിൽ കൈ ചേർത്തു.
"Don't worry man... താൻ പോയി ഡയലോഗ് പഠിക്ക്..."
"ഏയ്... ഇതൊക്കെ ഇപ്പൊ ശീലമായി... പക്ഷെ ഇതൊക്കെ ഒന്ന് മാറ്റി പറയിക്കണം എനിക്ക് അതേ വേണ്ടു..."
അവൻ അവിടെ നിന്നും മാറി. അവനെ തന്നെ വീക്ഷിച്ചുകൊണ്ട് രണ്ട് കണ്ണുകൾ അവന് ചുറ്റും ഉണ്ടായിരുന്നു.
കുറച്ചു സമയത്തിന് ശേഷം...
"അപ്പൊ എല്ലാവരും റെഡി അല്ലെ നമ്മുക്ക് ടേക്ക് പോകാം..."
ഡയറക്ടർ പറഞ്ഞു. എല്ലാവരും കോസ്ട്യൂമൊക്കെ മാറി വന്നു. ആദ്യ ടേക്ക് ആദമിന്റെ ആയിരുന്നു. വെറുപ്പ് കലർന്ന നോട്ടങ്ങളെ അവഗണിച്ചുക്കൊണ്ട് ക്യാമറക്ക് മുന്നിൽ നിന്നു. അവൻ ഒന്ന് ദീർഘമായി ശ്വാസമെടുത്തു.
"ആദം റെഡി..."
"Yes sir..."
ആത്മവിശ്വാസത്തോടെ അവൻ പറഞ്ഞു.
"ആക്ഷൻ...."
ഡയറക്ടർ പറഞ്ഞതും ആദം തന്റെ കയ്യിലെ കൂളിംഗ് ഗ്ലാസ് മുഖത്തേക്ക് എടുത്തു വച്ചു.
"ഇത് നീയൊക്കെ കരുതിയ പോലെയുള്ള ഒരാൾ അല്ല... ഈ അലക്സാണ്ടർ എന്തിനെങ്കിലും മുന്നിട്ട് ഇറങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ അടി വേരടക്കം പിഴുതുകളഞ്ഞിരിക്കും... അപ്പോഴും ഉണ്ടാവും നിന്റെയൊക്കെ മുഖത്തെ ഈ പുച്ഛവും വെറുപ്പും... എന്നാ പോട്ടെ മോനേ..."
ഗംഭീര്യത്തോടെ അവൻ പറഞ്ഞു നിർത്തി. ചുറ്റും നിന്നവർ ഒന്ന് അന്ധാളിച്ചു. ആദം ചുറ്റും നോക്കി പരിഭ്രമത്തോടെ. അവനെ രണ്ടും കെട്ടതെന്ന് വിളിച്ച കോസ്ട്യൂമർ ആയിരുന്നു ആദ്യം കരങ്ങൾ അടിച്ചതും. പിന്നീട് അവിടെ കരഘോഷങ്ങൾ നിറഞ്ഞു.
ആദ്യ ടേക്കിൽ തന്നെ നന്നാക്കിയ ആദമിനെ എല്ലാവരും അനുമോദിച്ചു. അവനെ നീരിക്ഷച്ചു നിന്ന ആ രണ്ടു കണ്ണുകൾ വിടർന്നു പ്രണയത്തോടെ.
അങ്ങനെ അന്നത്തെ ദിവസത്തെ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു. മറ്റാരേക്കാളും ഭംഗിയായി ആദം ഓരോ സീനും ജീവിച്ചു കാണിച്ചു. പാക്ക് അപ്പ് പറഞ്ഞു ഡയറക്ടറും ആദമും ഒന്നിച്ചിരുന്ന് സംസാരിക്കുകയാണ്.
"അപ്പൊ അദീനയിൽ നിന്നും ആദമിലേക്ക്... ഒത്തിരി വേദന സഹിച്ചു അല്ലെ..."
ഡയറക്ടർ ചോദിച്ചു.
"അതേ സർ... ഒത്തിരി... പക്ഷെ ആ വേദന ഒക്കെ സഹിക്കാം... ഞാനും ഒരു മനുഷ്യനാണെന്ന് കൂടെ ഓർക്കാതെ വെറുപ്പ് കാണിക്കുന്നവരുടെയും കാർക്കിച്ചു തുപ്പുന്നവരുടെയും പരിഹാസമാണ് സഹിക്കാൻ പറ്റാത്തത്... അവരുടെ മുന്നിൽ എനിക്ക് ജയിക്കണം... പരിഹസിച്ചവർ എനിക്ക് വേണ്ടി കൈ അടിക്കണം... അതാ ഇനി എനിക്ക് വേണ്ടേ... I just wanna show everyone that what I'm capable of..."
"You can Adam..."
ഡയറക്ടർ അവന് ആത്മവിശ്വാസം നൽകി. അവൻ ചിരിയോടെ എഴുന്നേറ്റു.
"എന്നാ ഞാൻ ഇറങ്ങുവാ സർ... നാളെ കാണാം..."
"Ok man see you..."
ആദം പുറത്തേക്ക് ഇറങ്ങി.
"ആദം..."
കാറിലേക്ക് കയറാനാഞ്ഞ ആദമിനെ അവൾ വിളിച്ചു. അവൻ തിരിഞ്ഞു നോക്കി.
അവൾ ഓടി കിതച്ചുകൊണ്ട് അവന്റെ അരുകിൽ എത്തി.
"ഇന്നത്തെ അഭിനയം സൂപ്പർ ആയിരുന്നു... ഓരോ സീനും താൻ അഭിനയിക്കുകയായിരുന്നു..."
അവൾ അവന് നേരെ കൈ നീട്ടി പറഞ്ഞു.
"താങ്ക്യു..."
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
"ഇഹ..."
ആ കൈകൾ വിടാതെ അവൾ പറഞ്ഞു.
"And... I think... I'm falling for you..."
അവൾ പറഞ്ഞത് കേട്ട് അവൻ ഒന്ന് ഞെട്ടി. ഇഷാനിയുടെ മുഖം ഉള്ളിൽ തെളിഞ്ഞതും ആദം അവളുടെ കൈകൾ വിടുവിച്ചു.
"I'm sorry... I can't..."
അത്രയും പറഞ്ഞുക്കൊണ്ട് അവൻ തന്റെ കാറിലേക്ക് കയറി അവിടെ നിന്നും മറഞ്ഞു.
നാളുകൾ ഏറെ കഴിഞ്ഞു. സിനിമയുടെ ഷൂട്ടിംഗും കഴിയാറായി. ഓരോ സീനും ആദം തന്റെ അഭിനയമികവ് കൊണ്ട് ഗംഭീരമാക്കി. സെറ്റിൽ അവൻ വന്നപ്പോൾ പുച്ഛിച്ചവർ പോലും ഇന്ന് അവനെ ഒരു പുഞ്ചിരിയോടെ അല്ലാതെ വരവേൽക്കാറില്ല.
അതേ ആദം വിജയിക്കുകയാണ്. വിജയത്തിന്റെ ആദ്യപടിയായിരുന്നു പുച്ഛം നിറഞ്ഞ ചിരി ആത്മാർത്ഥതയുള്ള പുഞ്ചിരിയായി മാറ്റുകയെന്നത്.
ഇനി അവന് നേരിടാനുള്ളത് സമൂഹത്തെയാണ്. തന്റെ കഴിവ് ഈ സിനിമയിലൂടെ സമൂഹത്തെ അറിയിക്കാൻ അവൻ ഒരുങ്ങുകയാണ്. പക്ഷെ തന്റെ പ്രണയം ഇഷാനി കൂടെ ഇല്ലാത്തത് ഏറ്റവും വല്യ നഷ്ടമായിരുന്നു അവന്.
ഇഹ ഇപ്പോഴും അവന്റെ പിറകെ തന്നെയാണ്. ഒരു പുഞ്ചിരിക്കൊണ്ട് അവൻ അവളെ അവഗണിക്കും. അങ്ങനെ ഒരുനാൾ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് ഇരിക്കുകയായിരുന്നു ആദം അവന്റെ അരുകിൽ ഇഹ വന്നിരുന്നു. ആദം ഒരു പുഞ്ചിരിയോടെ എഴുന്നേൽക്കാൻ നിന്നതും ഇഹ അവന്റെ കൈകളിൽ പിടിച്ചു അവിടെ ഇരുത്തി.
"ആദം... I just wanna talk to you..."
"ആഹ്... ഇഹ... പറഞ്ഞോ..."
"Why are you always avoiding me... തന്റെ ഈ അവഗണന എനിക്ക് സഹിക്കാൻ ആകുന്നില്ല... എനിക്ക് തന്നെ ഇഷ്ടാടോ... താൻ എന്താണോ അത് പോലെ അംഗീകരിച്ചാ ഞാൻ പറയുന്നേ... Why can't you understand..."
നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു.
"ഇഹ...I can understand your feelings... But I'm already in love... With someone... എനിക്ക് ഒരാളെ ഇഷ്ടാടോ... അതുകൊണ്ടാ തനിക്ക് ഒരു പ്രതീക്ഷപോലും തരാതെ ഇങ്ങനെ ഒഴിഞ്ഞു മാറുന്നെ... ഈ ആദമിന്റെ ലൈഫിൽ ഒരു പെണ്ണ് ഉണ്ടേൽ അത് അവൾ ആയിരിക്കും... അവൾക്ക് എന്നെയോ എന്റെ പ്രണയത്തേയോ അംഗീകരിക്കാൻ പറ്റില്ലെങ്കിൽ... അറിയില്ല... But I'll move on..."
ഇഹയിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു. ആദമിന്റെ കൈകൾ അവളുടെ കൈകളിൽ മുറുകി.
"Please don't cry Iha... വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുവാ അവളെ..."
"Yeah... I'm ok Adam... She's lucky... If she deserves you... ഞാൻ കൂടെ ഉണ്ടാവും... അവൾ നിന്നെ വേണ്ടെന്ന് വച്ചാലും... അവൾക്ക് നിന്നെ ഇഷ്ടമാണെങ്കിലും... As a good friend... I'll be with you..."
കണ്ണുകൾ തുടച്ച് ചിരിയോടെ അവൾ പറഞ്ഞു.
"Thank you Iha... And I'm extremely sorry..."
"അതൊക്കെ വിട്ടേ... നിന്റെ ലവ് സ്റ്റോറി പറഞ്ഞേ... കേൾക്കട്ടെ..."
ഇഹ വിഷയം മാറ്റാൻ എന്നോണം ചോദിച്ചു. ആദമിന്റെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു. അവന്റെ മനസ്സിൽ ആ കുഞ്ഞ് കണ്ണുകളും അവളുടെ മനോഹരമായ പുഞ്ചിരിയും തെളിഞ്ഞു.
"എന്റെ പ്രണയത്തെ കുറിച്ച് അറിയണം എങ്കിൽ ഞാൻ എപ്പോഴാണ് എന്റെ അസ്ഥ്വിതം തിരിച്ചറിഞ്ഞതെന്നും അറിയണം..."
ഇഹ ചിരിയോടെ തലയാട്ടി.
"ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം... പെൺകുട്ടികളെ പോലെ ആവാൻ എനിക്ക് ഇഷ്ടമല്ലായിരുന്നു... തികച്ചും ആണുങ്ങളെ പോലെ ആയിരുന്നു വസ്ത്രധാരണവും നടത്തവുമൊക്കെ... കൂട്ടുകാരികൾ സീരിയൽ കഥ പറയുമ്പോൾ ഞാൻ ക്രിക്കറ്റ്‌നെയും സിനിമയെയും കുറിച്ചായിരുന്നു വാചാലനാകാറുള്ളത്... പലരും അത് ഒന്നും മൈന്റ് ആക്കിട്ടില്ല... പതിയെ എന്റെ കൂട്ട് ക്ലാസിലെ ആൺകുട്ടികളോടായി മാറി... അങ്ങനെയിരിക്കെയാണ് ഒരു ദിവസം..."
ആദം പഴയ ഓർമ്മകളിലേക്ക് ശലഭം പോൽ പറന്നു.
"ഇഷാനി... എന്റെ ഇഷാ..."
അവൻ മെല്ലെ പറഞ്ഞു.
"എന്നിലെ എന്നെ ആദ്യം തിരിച്ചറിഞ്ഞത് അവളായിരുന്നു... എന്നെ ഞാനായി പ്രണയിച്ചതും അവളായിരുന്നു..."
ആദം ഓർമ്മകളിലേക്ക് പോയി.
അസ്സഹനിയമായ വയറു വേദന വന്നപ്പോഴാണ് അദീന കാന്റീനിലോട്ട് പോയത്. അന്ന് പീരിയഡ്‌സിന്റെ ആദ്യ ദിനം ആയിരുന്നു. അവൾ എന്തുക്കൊണ്ടോ ഈ വേദനയും ആ ചുവന്ന ചോരത്തുള്ളികളെയും വെറുത്തിരുന്നു. മറ്റു പെൺകുട്ടികൾ ഇവയെ കുറിച്ചു പറയുമ്പോഴും വെറുപ്പോടെ അവൾ മുഖം തിരിച്ചിരുന്നു.
അവൾ കാന്റീനിനെ മേശയിൽ തല വച്ച് കുപ്പിയിലാക്കിയ ചൂട് വെള്ളം വയറോട് ചേർത്ത് വച്ച് കിടന്നു.
"പുല്ല്... എന്നെ തന്നെ വെറുത്ത് പോകുവാ.. മ എന്തൊരു വേദനയാ..."
അവൾ ഓരോന്ന് പിറുപിറുത്തു. അപ്പോഴാണ് അവളുടെ തോളിൽ ഒരു കൈ പതിഞ്ഞത്. അദീന ദേഷ്യത്തോടെ നോക്കി.
പക്ഷെ തട്ടത്താൽ മുഖം മറച്ച കുഞ്ഞി കണ്ണുകൾ കണ്ടതും അദീനയുടെ ഉള്ളിൽ വല്ലാത്തൊരു ഇഷ്ടവും സ്നേഹവും ആ കണ്ണുകളോട് തോന്നി. അവൾ അദീനയുടെ അടുത്തായി ഇരുന്നു.
"എന്ത് പറ്റിയെടാ..."
"അത്... അതൊരു ചെ... ചെറിയ വയറു വേദന..."
മടിയോടെ അവൾ പറഞ്ഞു.
"പീരിയഡ്‌സ് ആണോ ടാ..."
അദീനയുടെ കൈയ്യിൽ കൈ ചേർത്ത് വച്ച് അവൾ ചോദിച്ചു.
"ആഹ്..."
അല്പം ചമ്മലോടെയാണ് അവൾ പറഞ്ഞത്. ആ പെൺകുട്ടിയുടെ മുഖം കാണാനും അത് ആരാണെന്ന് അറിയാനും അദീനക്ക് വല്ലാത്തൊരു ആകാംഷ തോന്നി. പക്ഷെ പറയാൻ ഒരു ചമ്മലും.
"എന്നെ മനസ്സിലായോ..."
"ഇല്ല..."
"തന്റെ ക്ലാസ്സിൽ തന്നെയാ... തന്നെ ഞാൻ ശ്രദ്ധിക്കാറുണ്ട്... എപ്പോഴും..."
എപ്പോഴും എന്ന വാക്കിന് ഒരു ശക്തിയുള്ളതായി അവൾക്ക് തോന്നി.
"ഞാൻ കണ്ടിട്ടില്ല..."
"കാണാൻ വഴിയില്ല... പെൺകുട്ടികളോട് കൂട്ട് കൂടാറില്ലല്ലോ... ആൺകുട്ടികളോടല്ലേ അധികവും..."
അദീന അതിനൊന്ന് ചിരിച്ചതെയുള്ളൂ.
"കുറെ ദിവസമായി തന്നോട് ഒന്ന് മിണ്ടണം എന്ന് വിചാരിക്കുന്നു... ഇന്നാ അതിന് പറ്റിയത്... നമുക്കൊന്ന് മാറി ഇരിക്കാമോ..."
അവൾ അദീനയോട് ചോദിച്ചു. അവർ ക്യാന്റീനിന്റെ അടുത്തുള്ള മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു. അദീന തന്റെ വേദന മറന്നു.
"ഞാൻ ഇഷാനി... തനിക്ക് എന്നെ എന്ത് വേണമെങ്കിലും വിളിക്കാം..."
"ആഹ് ഇഷാനി... ഇഷാ... അത് മതി... ഇനി പറയ് എന്താ പറയാനുള്ളേ..."
"എടാ... താൻ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ താൻ എന്താ ഇങ്ങനെ മറ്റു പെൺകുട്ടികളെ പോലെ അല്ലാത്തതെന്ന്..."
"ഉണ്ട്... എനിക്ക് ആൺകുട്ടിയെ പോലെ നടക്കാനാ ഇഷ്ടം അതുകൊണ്ടാ..."
"അത് എന്ത്ക്കൊണ്ടായെന്ന് അറിയോ... തനിക്കുള്ളിൽ ഒരു പുരുഷൻ ഉണ്ട്... ഹോർമോൺ ചേഞ്ച് ആണിത്... പുറമെ സ്ത്രീയും... എന്നാൽ അസ്തിത്വം ഒരു പുരുഷന്റെയും..."
"എനിക്ക് മനസിലായില്ല ഇഷാ..."
അദീന വിഷമത്തോടെ പറഞ്ഞു.
"എടാ... താൻ ഒന്ന് ഇന്റർനെറ്റിൽ തപ്പി നോക്ക്... LGBTQ എന്താണെന്ന്... അപ്പോൾ മനസിലാവും... അതിൽ ഒരു വിഭാഗമുണ്ട് ട്രാൻസ്... അതാണ് താൻ..."
അദീന ഒരു നിമിഷം പകച്ചുപോയി. LGbtq നെ പറ്റി കേട്ടിട്ടുണ്ട്. അപ്പൊ താനും ആ വിഭാഗത്തിൽപ്പെട്ടതാണോ. അവൾ ചിന്തിച്ചു. എന്നാലും ഇഷ പറഞ്ഞത് പോലെ ഇന്റർനെറ്റിൽ നോക്കാൻ അവൾ തീരുമാനിച്ചു.
"ടാ... ഇങ് നോക്ക്... എന്ത് സ്വപ്നം കാണുവാ..."
ഇഷാനി കൈയിൽ തട്ടി ചോദിച്ചു.
"ഏയ്... ഞാൻ ഓർക്കുകയായിരുന്നു... ഞാനും അതുപോലെ... എല്ലാവരും വെറുക്കില്ലേ..."
"അത്രക്ക് ഇടുങ്ങിയ മനസ്സുള്ളവർ മാത്രമേ വെറുക്കുള്ളു... ഞാൻ ഒരു കാര്യം പറയട്ടെ..."
"ഹ്മ്... പറഞ്ഞോ..."
"നിന്നിലെ നിന്നെ മനസ്സിലാക്കിയ അന്നുമുതൽ ഞാൻ നിന്നെ പ്രണയിക്കാൻ തുടങ്ങി... നീ എന്താണോ അത് പോലെ... ഇത് പറയാനാ ഇത്രേം നേരം വെയിറ്റ് ചെയ്തേ... എന്നാ ഞാൻ പോവാട്ടോ..."
തട്ടം മാറ്റി അവൾ അത് പറഞ്ഞവൾ അവിടെ നിന്നും ഓടി. അവൾ പറഞ്ഞത് കേട്ടതും അദീന പകപ്പോടെ അവളെ നോക്കി. ഇഷാനിയുടെ മുഖം കണ്ടതും അവൾ ഒന്ന് ദീർഘമായി നിശ്വസിച്ചു.
"പ്രണയമോ എന്നോടോ..."
അദീനയുടെ ചൊടികളിൽ പുഞ്ചിരി പൂവിട്ടു. അവൾ ക്ലാസ്സിന് കേറാതെ നേരെ വീട്ടിലേക്ക് ചെന്ന് LGBTQ എന്ന വിഭാഗത്തെ പറ്റി വായിച്ചറിഞ്ഞു.
"A trans man is a man who was assigned female at birth..."
"സ്ത്രീയായി പിറവിക്കൊണ്ട പുരുഷൻ..."
അവൾ വായിച്ചു.
"അതേ ഞാനും ഒരു ട്രാൻസാണ്... സ്ത്രീ ശരീരത്തിനുള്ളിൽ അകപ്പെട്ട പുരുഷൻ... പക്ഷെ ഇത് വീട്ടിൽ അറിഞ്ഞാൽ..."
അവൾ ഭയത്തോടെ ചിന്തിച്ചു.
അദീന അവളെ തന്നെ വെറുത്ത നാളുകൾ ആയിരുന്നു. പക്ഷെ അവളുടെ കൈ പിടിച്ചുകൊണ്ടു ഇഷാനി ഉണ്ടായിരുന്നു കൂടെ. ഇഷാനി തന്നെ ആയിരുന്നു ഉള്ളത് ഉള്ളതുപോലെ വീട്ടുകാരോട് തുറന്നു പറയാനും ധൈര്യം നൽകിയത്.
ഡിഗ്രി കഴിഞ്ഞതും അദീന തന്റെ വീട്ടിൽ എല്ലാം തുറന്നു പറഞ്ഞു. ഒപ്പം ഇഷാനിയും ഉണ്ടായിരുന്നു. അച്ഛന്റെ വക അടിയും അമ്മയുടെ കരച്ചിലും ആയപ്പോൾ അദീന തളർന്നു. അവൾക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു.
"ഇതൊക്കെ എന്തിന്റെ കഴപ്പ് ആണാവോ... നല്ലൊരു ഡോക്ടറെ കാണിക്കണം... ഇനി നീ ഈ വീടിന് പുറത്ത് ഇറങ്ങരുത്... രണ്ടും കെട്ട ജന്മം..."
അച്ഛന്റെ ശാസന ആയിരുന്നു അത്.
"അച്ഛാ... ഇത് ഒരു അസുഖം അല്ല ഡോക്ടറിനെ കണ്ട് ചികിൽസിക്കാൻ... ആദി ഒരു പെണ്ണായിയാണ് ജനിച്ചതെങ്കിലും ഉള്ളിൽ ഒരു പുരുഷൻ ഉണ്ട്... പുറത്തേക്ക് വരാൻ കാത്ത് നിൽക്കുന്ന ഒരു പുരുഷൻ... നിങ്ങൾ ഈ രണ്ടും കെട്ട ജന്മം എന്ന് വിളിക്കാൻ മാത്രം ഇതിൽ ഒന്നും തന്നെ ഇല്ല... ആദിയുടെ അസ്തിത്വം അതാണ്... ഒരു പുരുഷന്റെ... വൈദ്യ ശാസ്ത്രത്തിൽ പോലും ഇതിന് ഒരു മരുന്നില്ല... ഇതിന് ഒരേ ഒരു വഴി മാത്രമേ ഉള്ളു... അദീന എന്ന പെൺകുട്ടി ഒരു ആണായി മാറുക എന്നത്... നിങ്ങൾക്ക് പഠിപ്പും വിവരവും ഉള്ളതല്ലേ... ഒന്ന് ഇന്റർനെറ്റിലോ... മറ്റ് ആർട്ടിക്കിൾസിലോ ഒന്ന് നോക്കിയാൽ എല്ലാം നിങ്ങൾക്ക് മനസിലാവും... വെറുതെ ആദിയെ മാനസികമായി പീഡിപ്പിക്കരുത്..."
എടുത്തടിച്ചത് പോലെ ഇഷ പറഞ്ഞു. അദീനയുടെ അച്ഛൻ ചിന്തിക്കാൻ തുടങ്ങി അതോടൊപ്പം ഇന്റർനെറ്റിലെ പല ആർട്ടിക്കിൾസും വായിച്ചു.
"ഇനിയും നിങ്ങൾക്ക് മനസിലായില്ലെങ്കിൽ... നിങ്ങൾക്ക് നഷ്ടമാവുന്നത് നിങ്ങളുടെ മകളെ ആയിരിക്കും... അവളിലെ അവനെ മനസിലാക്കാൻ ശ്രമിച്ചാൽ നല്ലൊരു മകനായി അവൻ നിങ്ങളുടെ കൂടെ ഉണ്ടാവും... അവന്റെ നല്ലൊരു പാതിയായി ഞാനും..."
അദീനയുടെ കൈകൾ പിടിച്ച് ഇഷ പറഞ്ഞു.
അച്ഛന്റെ മുഖത്ത് സന്തോഷം നിഴലിച്ചു. അവളുടെ അമ്മയെ അച്ഛൻ തന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.
"എന്റെ പെണ്ണേ... താങ്ക്യു..."
അദീന ഇഷാനിയെ ചുംബിച്ചു അഗാദമായി. അവരുടെ ആദ്യ ചുംബനം. ഇരുവരും ആ ചുംബനത്തിൽ അലിഞ്ഞു ചേർന്നു.
പിന്നീടങ്ങോട്ട് ഒരു ആണായി മാറാനുള്ള പണം സമ്പാദിക്കലായിരുന്നു. ഒരുപാട് കുഞ്ഞ് കുഞ്ഞ് പണികൾ ചെയ്ത് പണം സ്വരുപിച്ചു. ഇഷയും വീട്ടുകാരും ഒപ്പം ഉണ്ടായിരുന്നു.
അങ്ങനെ ആണായി മാറാൻ അദീന ബാംഗ്ലൂറിലേക്ക് തിരിക്കുന്നതിന് മുൻപ് ഇഷാനി അവളെ കാണാൻ എത്തി.
"ആദി... നീയൊരു ആണായി മാറി സിനിമ എന്ന നിന്റെ സ്വപ്നം നേടിയെടുക്കണം... നിന്റെ വിജയത്തിന്റെ ആദ്യ ദിനം ഞാൻ നിന്റെ മുന്നിൽ വരും... അതുവരെ നമ്മൾ തമ്മിൽ കൂടി കാഴ്ചകൾ ഒന്നും തന്നെ ഉണ്ടാവില്ല... എന്റെ പ്രാർത്ഥന കൂടെ ഉണ്ടാകും..."
"ഇഷ... നീ ഇല്ലാതെ... നിന്നോട് മിണ്ടാതെ..."
അദീന സങ്കടത്തോടെ പറഞ്ഞു.
"ഞാൻ എന്നും ഉണ്ടാവും... നിന്റെ സ്വപ്നം നേടിയെടുക്കണം എനിക്ക് അതാണ് വേണ്ടത്... സമൂഹം നിന്നെ തള്ളി പറയും... തോൽക്കരുത്... ആ സമയം ആരെങ്കിലും നിന്റെ കൂടെ ഉണ്ടെങ്കിൽ നീ ഒറ്റക്ക് ആകുന്ന സമയം നീ തളർന്ന് പോകും... അതുകൊണ്ടു ആദ്യമേ ഒറ്റക്ക് മുന്നേറി പഠിക്കണം... ഞാൻ നിന്നെ ഓർത്ത് ഉണ്ടാവും ഇവിടെ തന്നെ... ധൈര്യമായി പോയി വാ... അദീനയിൽ നിന്ന് ആദമിലേക്ക് മാറി... നിന്റെ സ്വപ്നം സത്യമാക്കി വാ... നിന്നിലെ ആദമിനെ കാത്ത് ഞാൻ ഉണ്ടാവും എന്നും..."
അദീനയുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് അവൾ പറഞ്ഞു. നിറക്കണ്ണുകളോടെ ഇരുവരും താത്കാലികമായി വിട പറഞ്ഞു.
🌷
"അപ്പൊ അതിന് ശേഷം ആദം അവളെ
കണ്ടിട്ടില്ലേ..."
ഇഹയുടെ ചോദ്യമായിരുന്നു അത്.
"ഇല്ല... പക്ഷെ ഈ സിനിമ വിജയിക്കുന്ന ആ ദിനം അവൾ എന്നെ വിളിക്കും..."
നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു.
"ഉറപ്പാണോ..."
"ഉറപ്പ്..."
അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.
"പിന്നെ ഈ സിനിമ ഫീൽഡിലേക്ക് എത്താൻ കുറെ അധികം പാട്പ്പെട്ടു... വർഷങ്ങളുടെ സ്വപ്നം ആയിരുന്നു ഈ സിനിമ... അതിന് വേണ്ടി ഞാൻ എന്റെ മാക്സിമം effort കൊടുക്കുന്നുണ്ട്... വിജയിക്കണം... ഈ സിനിമയും ഞാനും... തള്ളി പറഞ്ഞ സമൂഹം ഏറ്റെടുക്കണം... അതോടൊപ്പം എനിക്ക് എന്റെ പ്രണയവും തിരിച്ചു കിട്ടണം..."
ആദം പറഞ്ഞു.
💞
നാളുകൾക്ക് ശേഷം...
സിനിമയുടെ അവസാന ഷൂട്ടിംഗും കഴിഞ്ഞു. എല്ലാവരും സന്തോഷത്തിൽ ആയിരുന്നു. രണ്ട് മാസത്തിനുള്ളിൽ ബാക്കി എഡിറ്റിംഗ് പണി ഒക്കെ കഴിഞ്ഞ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചു. പിന്നീട് അങ്ങോട്ട് കാത്തിരിപ്പിന്റെ നാളുകൾ ആയിരുന്നു.
റിലീസിനായി ഓരോ ദിവസവും എണ്ണി ഇരിക്കെ ആദമിനെ തേടി ഇഷാനിയുടെ ഒരു മെസ്സേജ് വന്നു.
"ആദം...
Missing you badly... നിന്റെ ആദ്യ വിജയം അന്ന് ഞാൻ നിന്റെ അടുത്ത് ഉണ്ടാവും... ആദമിന്റെ ഇഷ ആയി... Till then കാത്തിരിക്കാം..."
ആദമിന്റെ ഉള്ള് തുറന്ന് ചിരിച്ചു.
"വർഷങ്ങൾക്ക് ശേഷം ഇഷയിൽ നിന്നുമൊരു മെസ്സേജ്. അവൾ തന്നെ മറന്നിട്ടില്ല എന്നതിന്റെ അടയാളം... "
ഒത്തിരി സന്തോഷത്തോടെ അവൻ ഓർത്തു. കണ്ണുകൾ നിറഞ്ഞൊഴുകി. ആദം വേഗം ഫോൺ എടുത്ത് ഇഹയെ വിളിച്ചു.
"ഇ... ഇഹ... ഇഷ... ഇഷ.... എനിക്ക് ഇപ്പൊ മെസ്സേജ് ചെയ്തു... അവളും എനിക്ക് വേണ്ടി കാത്തിരിക്കുകയാ... എന്റെ വിജയത്തിന് വേണ്ടി... അവളും കാത്തിരിക്കാ... ഒത്തിരി... ഒത്തിരി സന്തോഷം തോന്നുന്നു ഇഹ..."
"Good news ആദം... ഇപ്പൊ എനിക്ക് ഉറപ്പായി അവൾ... അവൾ വരും... നീ അങ്ങോട്ട് എന്തെങ്കിലും പറഞ്ഞോ..."
"No... No... Iha... That was a private number... So... എനിക്ക് അങ്ങോട്ട് മെസ്സേജ് ചെയ്യാൻ കഴിഞ്ഞില്ല..."
"That's ok Adam... അവൾ വരുലോ... എന്തായാലും... ആ മനസ്സ് കവർന്ന സുന്ദരിയേ എനിക്കും ഒന്ന് കാണണം... വെയ്റ്റിംഗ് ആണ്..."
"ഞാനും... എത്ര വർഷായി... ഒന്ന് കണ്ടിട്ട്... വേഗം ആ റിലീസ് ഡേറ്റ് ആയാൽ മതി ആയിരുന്നു..."
"എന്ത് സന്തോഷാ ഈ ചെക്കന്..."
"സന്തോഷം ഇല്ലാതെ ഇരിക്കോ... അത്രക്ക്... എന്താ ഒന്നും പറയാൻ കിട്ടണില്ല..."
"നീ over excited ആയി വട്ടാവല്ലേ... ചെന്ന് കിടന്നോ..."
"ഇങ്ങനെ ആണേൽ വട്ടാവും... ഞാൻ എന്നാ വച്ചേക്കുവാ..."
"ഹാ ശരി ശരി..."
ഇഹ ചെറു ചിരിയോടെ കാൾ വച്ചു. മനസ്സിൽ ഒരു നഷ്ടബോധം ഉണ്ടെങ്കിലും അവൾ സന്തോഷത്തിൽ ആയിരുന്നു. ആദം സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു. അവൻ അവൾക്ക് പ്രിയപ്പെട്ട പാട്ടുകൾ കേട്ട് സന്തോഷത്തോടെ ഉറങ്ങി.
നാളുകൾ കഴിഞ്ഞുപ്പോയി അങ്ങനെ റിലീസ് ഡേറ്റ് വന്നെത്തി.
അന്ന് റിലീസ് ഡേറ്റ് ആയിരുന്നു ആദം രാവിലെ തന്നെ കുളിച്ചു റെഡിയായി പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചതിന് ശേഷം നേരെ മെയിൻ തിയേറ്ററിന് മുന്നിൽ ചെന്നു. അവിടെ ഡയറക്ടറും ഇഹയും സിനിമയിലെ മറ്റ് പ്രവർത്തകരും സിനിമയുടെ റിസൾട്ട് അറിയാൻ കാത്ത് നിൽക്കുകയായിരുന്നു.
അല്പം കഴിഞ്ഞതും സിനിമ കഴിഞ്ഞു. ഒരു ആർപ്പ് വിളിയോടെ കാണികൾ പുറത്തേക്ക് വന്നു. ആദമിനെ കണ്ടതും അവർ അവനെ പൊക്കിയെടുത്ത് തങ്ങളുടെ സന്തോഷം അറിയിച്ചു. സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഡയറക്ടറുടെയും ഇഹയുടെയും കണ്ണുകളിൽ അവനെ കുറിച്ചുള്ള ബഹുമാനം നിറഞ്ഞു കാണാമായിരുന്നു. ആളുകൾ പിരിഞ്ഞു പോയതും മൂവരും കെട്ടിപിടിച്ചു.
"Adam... നീ ജയിച്ചെടാ... നീ ആരാണെന്ന് തെളിയിച്ചു..."
ഡയറക്ടർ അഭിമാനത്തോടെ പറഞ്ഞു. ഇഹ അവനെ ചേർത്ത് നിർത്തി. അവന് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. സന്തോഷത്താൽ വാക്കുകൾ പുറത്തേക്ക് വരാതെ ശ്വാസം മുട്ടുന്ന അവസ്ഥ.
അവൻ കണ്ണുകൾ ഇറുകെ അടച്ചു ചുണ്ടിൽ ചിരിയും കണ്ണിൽ മിഴിനീരുമായി. പെട്ടെന്ന് അവനെ രണ്ട് കൈകൾ പുറകിലൂടെ പുണർന്നു. അത് ആരാണെന്ന് മനസിലാക്കാൻ അവന് കൂടുതൽ സമയം ഒന്നും വേണ്ടി വന്നില്ല.
"എന്റെ പെണ്ണ്... എന്റെ ഇഷാ..."
അവൻ മനസ്സിൽ ഓർത്തു. വർഷങ്ങൾക്ക് ശേഷം അവളുടെ സ്പർശം തന്റെ മേനിയിൽ ഏറ്റപ്പോൽ അവനൊരു പൂവായി മാറി. സൗരഭ്യവും നിറവും ഭംഗിയുമുള്ളൊരു പൂവിനെ പോലെ. ശ്വാസഗതി വേഗത്തിലായി. അവളുടെ മുഖത്തെ സന്തോഷം അറിയാൻ ആ സ്പർശം തന്നെ ധാരാളമായിരുന്നു. അവൻ അവളുടെ കൈ പിടിച്ച് അവന്റെ മുന്നിലേക്ക് നിർത്തി.
പിടയ്ക്കുന്ന കുഞ്ഞ് മിഴികളും വിറയ്ക്കുന്ന ചുണ്ടും അവനെ വല്ലാതെ ആകർഷിച്ചു. ഇത്രനാൾ ഒന്ന് കാണാൻ കാത്തിരുന്ന തന്റെ പെണ്ണ് ഇതാ തന്റെ മുന്നിൽ. അവന് ഒന്നും പറയാൻ കഴിഞ്ഞില്ല അവൾക്കും... ആകെ ഒരു ആവലാതി. ഒന്നും ഓർക്കാതെ അവൻ അവളുടെ നെറുകയിൽ ചുംബിച്ചു. ഇഷാനി ഒന്ന് ഞെട്ടി അവനെ നോക്കി.
അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു.
"I missed you Adam..."
അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് അവൾ പറഞ്ഞു. ചുറ്റും നിന്നവർ അവരെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളിൽ സന്തോഷം മാത്രമായിരുന്നു.
"I missed you too..."
അവളുടെ വിറയ്ക്കുന്ന ചുണ്ടുകളെ കവർന്ന് അവൻ പറഞ്ഞു. ചുറ്റും നിന്നവരുടെ കണ്ണ് പുറത്തേക്ക് വന്നു. അത്രമേൽ ആഴത്തിൽ അവൻ അവളെ ചുംബിച്ചു. ആ ചുംബനത്തിൽ "എന്തിന് എന്നിൽ നിന്നും നീ അകന്നു എന്നൊരു ചോദ്യം മാത്രം ആയിരുന്നു". അവളുടെ കൈകളും അവനെ ചുറ്റിയിരുന്നു. ആ ചുംബനം അവസാനിച്ചപ്പോൾ ഇരുവരുടെ കണ്ണുകളും നിറഞ്ഞൊഴുകി. വേർപിരിയലിന്റെ വേദന അത്രയ്ക്കുണ്ടായിരുന്നു. ചുറ്റും നിന്നവരുടെ കളിയാക്കലുകളായിരുന്നു ആദമിനെ അവളുടെ ലോകത്തു നിന്നും പുറത്തേക്ക് കൊണ്ടുവന്നത്. അവൻ ഒരു ചമ്മിയ ചിരിയോടെ എല്ലാവരെയും നോക്കി.
" I'm sorry... ഞാൻ ഓർക്കാതെ... "
അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
"മ്മ്... മ്മ്..."
എല്ലാവരും ഒരേ താളത്തിൽ മൂളി. ഇരുവരും ചെറു ചിരിയോടെ പരസ്പരം ചേർന്നു.
"ആദം നീ വിജയിച്ചു... ഞാനും തിരികെ വന്നു... ഈ സമൂഹത്തിനും നിന്നെ തള്ളിപ്പറഞ്ഞവർക്കും ഒരു മറുപടിയാണ് നിന്റെ ഈ വിജയം... നീ ആഗ്രഹിച്ചത് നീ നേടിയെടുത്തു... ഇനി മുന്നോട്ടുള്ള നിന്റെ യാത്രയിൽ ഈ ഇഷയും ഒപ്പം കാണും... നിന്റെയീ കൈകോർത്ത്... "
അവന്റെ കരം ഗ്രഹിച്ചുകൊണ്ട് അവൾ പറഞ്ഞു. എല്ലാവരും ഒത്തിരി സന്തോഷത്തിലായിരുന്നു. സിനിമയുടെ വിജയവും ഇഷയുടെ തിരിച്ചുവരവും എല്ലാംകൊണ്ടും ആദമും ഒരുപാടൊരുപാട് സന്തോഷത്തിലായിരുന്നു.
സിനിമയുടെ വിജയം അറിഞ്ഞപ്പോൾ തന്നെ ആദം എന്ന വ്യക്തിയെ ട്രാൻസ്ജെൻഡർ, ഒമ്പത്, ആണും പെണ്ണും കെട്ടത്, എന്നിങ്ങനെയൊക്കെ വിളിച്ച ആൾക്കാരു തന്നെ അവനെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. അവനിലെ നടനെയും അവനിലെ പുരുഷനെയും അവന്റെ വിജയത്തെയും അവർ അംഗീകരിച്ചു.
തന്നെ പുച്ഛിച്ചുതള്ളിയവരും കളിയാക്കിയവരും അഭിനന്ദനങ്ങൾ പറയാൻ വിളിക്കുമ്പോൾ അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. വെറുപ്പോ പുച്ഛമോ സങ്കടമോ ഏതും ഇല്ലാത്ത നിഷ്കളങ്കമായ പുഞ്ചിരി.
പിന്നീട് കുറച്ചു നാളുകൾ ആദമും ഇഷയും ഒന്നിച്ചുതന്നെയായിരുന്നു.വേർപിരിഞ്ഞിരുന്നതിന്റെ വേദനകളും സങ്കടങ്ങളും ആ കുറച്ചു നാളുകൾ കൊണ്ട് ഇരുവരും മാറ്റി.
അങ്ങനെ ആ സിനിമ റിലീസ് ആയിട്ട് 50 നാളുകൾക്കുശേഷം. സിനിമയുടെ അമ്പതാം ദിന ആഘോഷം നടക്കുകയാണ് ഇന്ന്.
അമ്പതാം ദിനഘോഷത്തിനായി ഒരുക്കിയ ആ ഹാളിന് മുന്നിൽ ഒരു BMW കാർ വന്ന് നിന്നു. അതിൽ നിന്നും സ്കൈ ബ്ലൂ ചിനോസും വൈറ്റ് സ്ലീവ് ആൻഡ് കോളർലെസ്സ് വൈറ്റ് ടി-ഷർട്ടും അതിനു മുകളിലായി ഡാർക്ക് ബ്ലൂ കളർ ഡെനിം ഷർട്ടും കയ്യിൽ അർമിൻ സ്ട്രോമിന്റെ ബ്ലൂ കളർ വാച്ചും കാലിൽ ഫ്രഡ് പെറി വൈറ്റ് ആൻഡ് ബ്ലാക്ക് മിക്സഡ് ഷൂസും ധരിച്ചുകൊണ്ട് ആദം ഇറങ്ങി.
കോ-ഡ്രൈവിംഗ് സീറ്റിൽ നിന്നും ഡാർക്ക് ബ്ലൂ കളർ ഗൗണും ഹൈ ഹീൽസും ധരിച്ചുക്കൊണ്ട് ഇഷയും പുറത്തേക്ക് ഇറങ്ങി. ഇരുവരും കൈകൾ കോർത്ത് പിടിച്ച് ഹാളിലേക്ക് കയറി. അവർ എത്തിയതും പ്രോഗ്രാമും തുടങ്ങി. അവനെ സ്റ്റേജിലേക്ക് കയറ്റി വിട്ട് ഇഷാനി ഇഹയോടൊപ്പം താഴെ നിന്നു.
"അപ്പോൾ ഡയറക്ടർ സർ... എങ്ങനെയാണ് ആദം എന്ന നായകൻ ഈ സിനിമയിലേക്ക് വരുന്നത്..."
അവതാരകൻ ഡയറക്ടറോട് ചോദിച്ചു.
"ഒരു സിനിമ മനസ്സിൽ വന്നപ്പോൾ അതിൽ ആരെ നായകൻ ആക്കണം എന്നൊരു ചിന്ത എന്റെ ഉള്ളിൽ ഉണ്ടായി... അതിന് പുതുമുഖങ്ങൾ തന്നെ വേണം എന്ന് മനസ്സ് പറഞ്ഞു... അപ്പോഴാണ്... എപ്പോഴോ സിനിമയിൽ ചാൻസ് തേടി വന്ന ആദമിനെ കുറിച്ച് ഓർക്കുന്നത്... അപ്പോൾ തന്നെ ആദം തന്ന കാർഡ് എടുത്ത് അവനെ വിളിച്ചു... കഥാപാത്രത്തെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തു... അത് അവന് ഇഷ്ടപ്പെടുകയും ചെയ്തു... അങ്ങനെ ആദമിനെ തന്നെ ഈ സിനിമയിലെ ഒരു പുതുമുഖ നായകനായി തിരഞ്ഞെടുക്കുകയായിരുന്നു..."
ഡയറക്ടർ പറഞ്ഞു നിർത്തി. എല്ലാവരും നിർത്താതെ കൈ അടിച്ചു. അവതാരകൻ ആദമിന് നേരെ തിരിഞ്ഞു.
"അപ്പൊ... ആദം... എന്താണ് ആദ്യ സിനിമയുടെ വിജയം നൽകുന്ന സന്തോഷം... ആ ഒരു അനുഭൂതി ഞങ്ങളുമായി പങ്കുവയ്ക്കാമോ..."
ആദം താനിരുന്നിടത്ത് നിന്നും എഴുന്നേറ്റ് മുന്നിലേക്ക് നിന്നു. അവന്റെ കണ്ണുകൾ ആദ്യം എത്തിയത് ഇഷയിലേക്കായിരുന്നു. ആ ചുണ്ടുകൾ വിടർന്നു ഒപ്പം അവളുടേതും. അവൾ പതിയെ കണ്ണുകൾ ചിമ്മി. അവൻ ദീർഘനിശ്വാസത്തോടെ അവതാരകന്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി.
"ഗുഡ് മോർണിംഗ് ഓൾ... ഈ സിനിമയുടെ വിജയം എന്റേത് മാത്രമല്ല... ഞാൻ ഇന്നിവിടെ നിൽക്കുന്നത് ഒരു സിനിമ നടൻ ആയിട്ടോ... ഒരു ജേതാവായിട്ടോ അല്ല... മറിച് സമൂഹത്താൽ തള്ളപ്പെട്ട ഒരു വിഭാഗം ആൾക്കാരുടെ പ്രതിനിധിയായിട്ടാണ്... ഇവിടെ ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾ പലർക്കും അംഗീകരിക്കാൻ കഴിയാത്ത ഒന്നാവം... പിറവിയിലെ ഒരു പുരുഷൻ ആയിട്ടല്ല ഞാൻ ജനിച്ചത് മറിച് സ്ത്രീയായിട്ടായിരുന്നു... അദീന അതായിരുന്നു എന്റെ ഒഫീഷ്യൽ നെയിം..."
കാണികളിൽ പലരും ഒരു ഞെട്ടലോടയാണ് ആ സത്യം അറിഞ്ഞത്. അവർക്ക് പുതിയ അറിവ് ആയിരുന്നു അത്.
"അദീനയിൽ നിന്നും ആദമിലേക്ക് ഒരുപാട് ദൂരം എനിക്ക് സഞ്ചരിക്കേണ്ടി വന്നു... അതേ നിങ്ങൾ ഒമ്പത് എന്നും ആണും പെണ്ണും കെട്ടതെന്നും മറ്റേത് എന്നും വിളിച്ച് ആക്ഷേപിക്കുന്ന ഒരു ട്രാൻസ്മാനാണ് ഞാൻ... പെണ്ണായിരുന്ന ഞാൻ ഇന്ന് എല്ലാം ഒത്തിണങ്ങിയ പുരുഷൻ ആകാൻ കാരണം എന്നിലെ എന്നെ തിരിച്ചറിഞ്ഞുക്കൊണ്ട് എന്നെ പ്രണയിച്ച എന്റെ പെണ്ണ്... അവൾ മാത്രമാണ്... ഞാൻ എന്താണെന്നും ആരാണെന്നും തിരിച്ചറിഞ്ഞ ആ നിമിഷം മുതൽ ഇന്ന് വരെ എനിക്കൊരു താങ്ങായിരുന്നു അവൾ..."
ഇഷാനിയെ ചൂണ്ടി അവൻ പറഞ്ഞു. എല്ലാവരുടെയും കണ്ണുകൾ അവൾക്ക് നേരെ ആയി. അവൾ ഒരു പുഞ്ചിരിത്തൂകി നിന്നു. ആദം തുടർന്നു.
"ഒത്തിരി നിന്ദകൾ ആക്ഷേപങ്ങൾ നേരിടേണ്ടി വന്നു എനിക്ക്... കണ്ണാടിയിൽ നോക്കുമ്പോൾ എന്നിലെ മുറിപ്പാടുകൾ ആയിരുന്നു എന്റെ ആന്ദനം... എനിക്ക് ഞാനാകാനുള്ള യാത്രയിൽ കിട്ടിയ അംഗീകാരങ്ങൾ ആയിരുന്നു അവ... ഓരോ മുറിപ്പാടുകളും എന്നെ അത്ര അധികം സന്തോഷിപ്പിച്ചിരുന്നു... ഒത്തിരി വേദനകൾ ഞാൻ അനുഭവിച്ചു... പലരുടെയും പരിഹാസങ്ങൾ കേൾക്കേണ്ടി വന്നു... ബന്ധുക്കളും നാട്ടുകാരും കാരണം വീട് തന്നെ ഉപേക്ഷിച്ചു... സ്വന്തം അമ്മയെയും അച്ഛനെയും ഉപേക്ഷിക്കേണ്ടിവന്നു..."
ഇടർച്ചയോടെ അവൻ പറഞ്ഞു.
"ബൈബിളിൽ ഇങ്ങനെ ഒരു വാക്യം ഉണ്ട്... The LORD is the Maker of them all... അതേ എന്നെയും നിന്നെയും സൃഷ്ടിച്ചത് ദൈവമാകുന്നു... എന്നിട്ടും ഞങ്ങളെ പോലുള്ളവർക്ക് നിങ്ങളുടെ മനസ്സിൽ പുച്ഛം മാത്രമാണുള്ളത്... എന്തിന്... എന്തിന് വേണ്ടിയാ... ഞങ്ങളും മനുഷ്യർ അല്ലെ... ഈ ഭൂമി ഞങ്ങളുടേത് കൂടെ അല്ലെ... ഇവിടെ ജീവിക്കാൻ ഞങ്ങൾക്കും അവകാശം ഇല്ലേ..."
നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് വാശിയോടെ അവൻ പറഞ്ഞു. കണ്ട് നിന്നവരുടെ കണ്ണുകളും നിറഞ്ഞു.
"സമൂഹം മാറുമോ അറിയില്ല... പക്ഷെ... നിന്നിലെ നിന്നെ നീ തിരിച്ചറിഞ്ഞുക്കൊണ്ട് നീയായി ജീവിക്കുക... അസ്തിത്വം മറച്ചു വയ്ക്കേണ്ടത് അല്ല... തളരാതെ മുന്നേറുക... വിജയിക്കുക..."
ആദം പറഞ്ഞു നിർത്തി. അവന്റെ കണ്ണുകളിൽ അഗ്നി ആയിരുന്നു. സമൂഹത്തിന്റെ അവജ്ഞത നിറഞ്ഞ മനസ്സിനെ ചുട്ട് എരിക്കാൻ കഴിവുള്ള അഗ്നി.
പിന്നീട് അമ്പതാം ദിനത്തിന്റെ പുരസ്‌കാരചടങ്ങ് ആയിരുന്നു. ആദം തന്റെ അവാർഡ് വാങ്ങി.
"ഈ അവാർഡിന് അർഹൻ ഞാനല്ല... അവളാണ്... ഇഷാ Come to the stage..."
ഇഷയെ നോക്കി അവൻ വിളിച്ചു. അവൾ ആദ്യമൊക്കെ ഒഴിഞ്ഞു മാറിയെങ്കിലും നിർബന്ധത്തിന് വഴങ്ങി അവൾ സ്റ്റേജിലേക്ക് കയറി.
"നിനക്ക് തന്ന വാക്ക് ഞാൻ പാലിച്ചു... ഞാൻ വിജയിച്ചു... And this is for you..."
അവാർഡ് അവളുടെ കൈകളിൽ അവൻ നൽകി. അവൾ അവനെ ഇറുകെ പുണർന്നു. അങ്ങനെ ആ പരിപാടിയൊക്കെ കഴിഞ്ഞു. ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞ് ഇഷയെ അവളുടെ വീട്ടിൽ ഡ്രോപ്പ് ചെയ്തു.
നഷ്ടപെട്ടത് തിരിച്ചു പിടിക്കാനുള്ള യാത്രയായിരുന്നു അടുത്തത്. അതെ അവന്റെ ജന്മനാട്ടിലേക്ക്. അവൻ കാർ അങ്ങോട്ടേക്ക് ചലിപ്പിച്ചു. വഴികൾ ഏറെ പരിചിതമായിരുന്നു അവന്. അവന്റെ കാർ താൻ ജനിച്ചു വളർന്ന വീടിന് മുന്നിൽ എത്തി നിന്നു.
അവന്റെ ശ്വാസഗതി വർധിച്ചു. ചെന്നിയിൽ നിന്നും വിയർപ്പ് കണങ്ങൾ കവിളിനെ തലോടി താടി രോമങ്ങളിലൂടെ സഞ്ചരിച്ചു താഴേക്ക് പതിച്ചു. വിറയ്ക്കുന്ന കൈകളാൽ അവൻ കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. ഓരോ ചുവടിലും കാലുകൾ പതറി പോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. അവൻ വീടിന് മുന്നിൽ നിന്ന് മുഴുവനായി ഒന്ന് നോക്കി. പതിയെ വിരലുകൾ കാളിങ് ബെല്ലിൽ അമർന്നു.
മകന്റെ വരവ് അറിഞ്ഞത് പോലെ അമ്മയും അച്ഛനും ഒന്നിച്ചായിരുന്നു വാതിൽ തുറന്നത്. ഒരു നിമിഷത്തേക്ക് ആദമിന്റെ ഹൃദയസ്പന്ദനം നിലച്ചു. അമ്മയുടെ കണ്ണുകളിൽ മാതൃസ്നേഹം നിറഞ്ഞു കാണാമായിരുന്നു. അച്ചന്റെ കണ്ണുകളിൽ മകനെ കുറിച്ചൊർത്തുള്ള അഭിമാനവും. മൂവരും കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച ആയതിനാൽ തന്നെ അത്രക്ക് ആഴം ഉണ്ടായിരുന്നു അവരുടെ സ്നേഹത്തിന്.
സ്നേഹത്തോടെ അവർ അവനെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവന് ഇഷ്ടമുള്ളതെല്ലാം ആ അമ്മയും അച്ഛനും ഒരുക്കി. രാത്രി ഇരുവരുടെയും ഇടയിൽ അവരുടെ മകനായി അവൻ ഉറങ്ങി. സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങൾ ഏതുമില്ലാതെ സമാധാനമായി.
ഇനിയൊരു വിവാഹമാണ്.
ആദം - ഇഷാനി വിവാഹം. വേദനകൾ മറന്ന്, പരിഹാസങ്ങൾക്ക് വില നൽകാതെ, പുച്ഛിക്കുന്നവരെ മാറ്റി നിർത്തിക്കൊണ്ടുള്ള സന്തോഷകരമായ ജീവിതത്തിലേക്ക് അവർ നടന്ന് അടുക്കുകയാണ്.
ഇരു വീട്ടുകാർക്കും കല്യാണത്തിന് പൂർണ്ണ സമ്മതം ആയതിനാൽ തന്നെ കുടുംബക്കാരുടെയും മറ്റുള്ളവരുടെയും എതിർപ്പുകൾ വാക വയ്ക്കാതെ അവർ വിവാഹ നാൾ കുറിച്ചു. ആദമും ഇഷയും വളരെ അധികം സന്തോഷത്തിൽ ആയിരുന്നു.
പ്രണയിച്ചു തുടങ്ങിയ അന്ന് മുതൽ ഇഷയുടെ സാമീപ്യം ആദമിന്റെ എല്ലാ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. അവനെ വീഴാതെ താങ്ങാൻ ഇഷയുടെ വാക്കുകൾ തന്നെ ധാരാളമായിരുന്നു.
അങ്ങനെ വിവാഹ നാൾ വന്നെത്തി. ഇഷാനി വൈറ്റ് പ്രിൻസസ്സ് ഗൗണിൽ ശരിക്കും ഒരു രാജകുമാരിയേ പോലെ തിളങ്ങി നിന്നു. ആദം ഗ്രേ കളർ സ്യുട്ടിൽ എല്ലാം തികഞ്ഞ ഒരു പുരുഷനായി എല്ലാവർക്കും തോന്നി. അവന്റെ കഴിഞ്ഞ കാലം അവിടെ നിന്ന ആരും ഓർത്തില്ല.
പള്ളിയിൽ വച്ചായിരുന്നു അവരുടെ വിവാഹം നടന്നത്. പള്ളിയിലെ അച്ചന്റെയും ക്രൂഷിതനായി വീണ്ടും ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ അനുഗ്രഹത്തോടെയും ആദം ഇഷാനിയുടെ കഴുത്തിൽ മിന്ന് ചാർത്തി. കണ്ട് നിന്നവരുടെ മുഖത്ത് ഒരു പുഞ്ചിരി ചാർത്തിയിരുന്നു ആ നിമിഷം.
നിമിഷങ്ങൾ കുറച്ചു കടന്ന് പോയി. എല്ലാവരും ആഹാരം കഴിച്ചു പിരിഞ്ഞു. ചിലർ മാത്രം അവിടെ കൂടിയിരുന്നു. അവർക്ക് അറിയേണ്ടത് ഒരേ ഒരു കാര്യമാണ്.
"ആദമിൽ ഇഷാനിക്ക് ഒരു കുഞ്ഞ് ഉണ്ടാകുമോ... അതോ ആദം മറ്റൊരു പുരുഷനാൽ പ്രെഗ്നന്റ് ആകുമോ..."
അവർ തമാശ രൂപേണ പറഞ്ഞു. പക്ഷെ കേട്ട് നിന്നവരിൽ ദേഷ്യവും സങ്കടവും ഉളവാക്കിയിരുന്നു ആ ചോദ്യം. ഈ ചോദ്യം ഇഷാനിയുടെയും കാതുകളിൽ എത്തി. അവൾ ഒരു മൈക്ക് എടുത്തു.
"ഗയ്‌സ്... Listen... എല്ലാവരുടെയും ഡൌട്ട് ഞാൻ തന്നെ തീർത്തു തരാം... ആദമിൽ എനിക്ക് കുട്ടികൾ ഉണ്ടാകുമോ എന്ന്... എന്ത് കൊണ്ട് ഉണ്ടാവില്ല... Adam is a well fitted Man... So why can't he do sex... ശരീരികമായി മാത്രമല്ല Physically and Sexually ആദം എല്ലാം തികഞ്ഞ ഒരു പുരുഷനാണ്... നിങ്ങളുടെ വാ അടയ്ക്കാൻ ആകില്ലെന്ന് അറിയാം... അതുകൊണ്ട് കൂടുതൽ ഒന്നും പറയാൻ ഞാൻ നിൽക്കുന്നില്ല... പഴയ ജീവിതം മറന്ന് പുതിയ ജീവിതം ജീവിക്കാൻ ആഗ്രഹിക്കുന്നവരെ സപ്പോർട്ട് ചെയ്തില്ല എങ്കിലും ദ്രോഹിക്കാൻ നിൽക്കരുത്..."
അവൾ അത്ര മാത്രം പറഞ്ഞുക്കൊണ്ട് ആദമിന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു. അവന്റെ കണ്ണിൽ കണ്ണുനീർ തളം കെട്ടി നിൽക്കുണ്ടായിരുന്നു. കാറിൽ കയറിയതും അവന്റെ കണ്ണിൽ അവൾ മാറി മാറി ചുംബിച്ചു.
"ഇനി എന്തിനും ആദമിന്റെ പെണ്ണായി ഈ ഇഷാനി ഉണ്ടാവും..."
അവന്റെ നെഞ്ചിൽ തല ചേർത്ത് വച്ച് അവൾ പറഞ്ഞു. അവന്റെ കൈകൾ അവളെ തലോടുന്നുണ്ടായിരുന്നു. അവൻ അവൾക്കായി മാത്രം വാങ്ങിയ പുതിയൊരു വീട്ടിലേക്കാണ് അവളെ കൂട്ടിക്കൊണ്ട് പോയത്. അവൻ അവൾക്കായി നൽകിയ വിവാഹ സമ്മാനം ആയിരുന്നു അത്.
"ആദം... എനിക്കൊത്തിരി ഇഷ്ടായി ഈ വീട്... താങ്ക്യു സോ മച്ച്..."
അവൾ അവനെ ഇറുകെ പുണർന്നു. അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി. അവളുടെ ശ്വാസം വേഗത്തിലായി. അവൻ അവളുടെ കൈകൾ കോർത്ത് അവരുടേതായ ലോകത്തേക്ക് പ്രവേശിച്ചു.
അവൻ അവളെ സ്വന്തമാക്കി എല്ലാ അർത്ഥത്തിലും. അവളുടെ സ്ത്രീയെ പൂർണ്ണമായും അവനിലേ പുരുഷൻ തൃപ്തിപെടുത്തി. പ്രണയത്തിൻ ആലസ്യത്തിൽ അവൾ അവന്റെ നെഞ്ചിൽ തല ചേർത്ത് വച്ചു കിടന്നു. അവനിലേ മുറിപ്പാടുകളിലൂടെ അവൾ വിരൽ വച്ച് തലോടി ചുംബിച്ചു. അവൻ അവളുടെ നെറുകയിൽ ചുംബനമുദ്ര പതിപ്പിച്ചു.
"സർവ്വവും തികഞ്ഞ ഭാര്യാ-ഭർത്താക്കന്മാരായി നല്ലൊരു ജീവിതം സ്വപ്നം കണ്ട്... സമൂഹത്തിന്റെ കെട്ടുപ്പാടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി... പരിഹാസങ്ങളോ ആക്ഷേപങ്ങളോ ഇല്ലാതെ ആദം തന്റെ ജീവിതം മുന്നോട്ട് നയിക്കും അവന് ഒപ്പം താങ്ങും തണലുമായി ഇഷാനിയും ആ നെഞ്ചോരം ഉണ്ടാകും ആരൊക്കെ തള്ളി പറഞ്ഞാലും വെറുത്താലും..."
The End...!