രണ്ട് കരുത്തുറ്റ ഉറച്ച ശരീരങ്ങൾ നഗ്നമായി ഒരു പുതപ്പിനടിയിൽ പരസ്പരം നുകർന്നുക്കൊണ്ടേയിരുന്നു. തഴബ് വന്ന് ബലമായ കൈകൾ ഇരുവരുടെയും മേനിയാകെ അലഞ്ഞു നടന്നു. അവന്റെ കട്ടിയുള്ള രോമങ്ങൾ ഇക്കിളിക്കൂട്ടി അവന്റെ കുറ്റി രോമങ്ങാളാൽ നിറഞ്ഞ മുഖമാകെ ഉരസിക്കൊണ്ടേയിരുന്നു. കണ്ണുകളിലും ശരീരത്തിലും കാമം ആളി കത്തി. ഒന്നാവാൻ ഇരുവരും കൊതിച്ചു. അവൻ അവനിലേക്ക് തന്റെ അധികാരം സ്ഥാപിച്ചുകൊണ്ടേയിരുന്നു. കാമത്തിന്റെ കൊടുമുടിയിൽ നിന്നും ഇരുവരും പ്രണയത്തിന്റെ താഴ്‌വരയിലേക്ക് പതിച്ചു. അവൻ അവന്റെ കൈകളിൽ തല ചേർത്ത് വെച്ച് അവശതയോടെ കിടന്നു.
'അച്ചായാ... പോണമെന്ന് നിർബന്ധം ആണോ...'
'ആഹ് ചെക്കാ പോണം... ജോലിക്ക് വേണ്ടി അല്ലെടാ...'
'എന്നാലും... 2 വർഷം എന്നൊക്കെ പറയുമ്പോ... കാണാതെ... ഒന്ന് തൊടാതെ ഞാൻ... എങ്ങനാ...'
'വിഷമിക്കാതെന്റെ ചെക്കാ... 2 വർഷം ഇതാ എന്ന് പറയുമ്പോ പോവില്ലേ... ഈ ജോലി നമ്മുക്കും കൂടെ വേണ്ടി അല്ലെ...'
'പേടിയാ അച്ചായാ... അച്ചായൻ ഇല്ലാതെ ഈ നാട്ടിൽ ഞാൻ തനിച്...'
'എന്റെ ചെക്കാ... പേടിക്കണ്ട നീ... എന്നും ഫോൺ വിളിക്കാലോ...'
ഒരു പുഞ്ചിരിയോടെ അവന്റെ നെറ്റിയിൽ മുകർന്ന് അവൻ പറഞ്ഞു.
'അപ്പൊ നാളെ വീട്ടിൽ പോയിട്ട് നേരെ പോകുവോ എയർ പോർട്ടിലേക്ക്...'
'ഇല്ലെടാ വീട്ടിലേക്ക് ചെന്ന് എല്ലാവരെയും കണ്ട് യാത്ര പറഞ്ഞു... പാക്ക് ഒക്കെ ചെയ്ത് നിന്നേം വന്ന് കണ്ടിട്ടേ പോകുള്ളൂ...'
'ഞാനും....'
'എയർ പോർട്ടിലേക്ക് നീയും വരണ്ട... എനിക്ക് വയ്യെടാ ആ കരഞ്ഞ മുഖം കണ്ട് പോകാൻ...'
'I'm gonna miss u Achaya...'
'Miss you too daa...'
'അച്ചായൻ നാട്ടിൽ വന്നുടനെ നമ്മുക്ക് കല്യാണം കഴിക്കണം...'
'ഹ്മ്... ഞാനും എന്റെ ചെക്കനും മാത്രമുള്ള കുഞ്ഞ് ലോകം...'
അവർ അവരുടെ ലോകത്താണ് ഇപ്പോൾ ഭാവിയെ പറ്റി ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള പരസ്പരം ജീവന് തുല്യം രണ്ട് പുരുഷന്മാർ. ഒരാൾ സാം മറ്റയാൾ റോണി.
ഒരുപാട് സംസാരിച്ച് ഇരുവരും കെട്ടി പുണർന്ന് ഉറങ്ങി.
പിറ്റേന്ന് തന്നെ സാം ജോലിക്കായി ഗൾഫിലേക്ക് പറന്നു. ഇവിടെ റോണി തനിച്ചു മാത്രം. ദിവസവും എത്തിയിരുന്ന സാമിന്റെ ഫോൺ കാൾ മാത്രമായിരുന്നു അവന്റെ ഏക ആശ്വാസം. ആ സമയം അവൻ വേറെ ഏതോ ലോകത്ത് പോകുന്ന പോലെയാണവനു തോന്നാർ.
അങ്ങനെ ഒരു ദിവസം ഓർത്തിരിക്കാതെ രാവിലെ സാമിന്റെ കാൾ റോണിയുടെ ഫോണിൽ വന്നു.
'എന്താ അച്ചായാ ഇത്ര രാവിലെ...'
മറുപടിയായി അവന് ലഭിച്ചതോ കുറെ ചുംബനങ്ങൾ ആയിരുന്നു. റോണി ഒരു പതർച്ചയോടെ കണ്ണുകൾ മിഴിച്ചു.
'എ... എന്താ അച്ചായാ...'
'ചെക്കാ നിന്റെ അച്ചായന് പ്രൊമോഷൻ കിട്ടിയെടാ... ഇനി എപ്പോ വേണോ നാട്ടിലോട്ട് വരാം... അതൊകൊണ്ട് തന്നെ മറ്റന്നാൾ ഞാൻ അങ്ങോട്ടേക്ക് പറക്കുവാ... നാട്ടിലാ ഇനി അങ്ങോട്ടുള്ള ജോലി...'
'ഏഹ്... ശരിക്കും...'
റോണി സന്തോഷവും അത്ഭുതവും കൂടെ കലർന്ന് ഫോൺ ചുണ്ടിലേക്ക് ചേർത്തു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
തന്റെ അച്ചായൻ... ഒന്നര വർഷത്തിന് ശേഷം നാട്ടിലേക്ക് അതും പ്രൊമോഷനും കൂടെ. ഇനി തിരിച്ചു പോകുന്നില്ലെന്ന്. അപ്പൊ ഒന്നിച്ച് ഞനും അച്ചായനും മാത്രം...
റോണി ചിന്തിച്ചുക്കൊണ്ട് ബെഡിലേക്ക് വീണു. കൂടെ സാം പാടിയ പാട്ടും വെച്ച്.
'ചെക്കാ ഞാൻ എയർ പോർട്ടിൽ എത്തി... വീട്ടിലോട്ട് പോയിട്ട് വരാം അങ്ങോട്ടേക്ക്...'
'വേഗം വാ എന്റെ അച്ചായാ... ഞാൻ വെയ്റ്റിംഗ് ആ....'
സാം ചിരിയോടെ ഫോൺ പോക്കറ്റിൽ വെച്ചു. വീട്ടിലേക്ക് യാത്രയായി. കുറച്ചു നേരത്തെ യാത്രക്ക് ശേഷം കാർ ഒരു വല്യ വീടിന് മുന്നിൽ എത്തി. വീടിന് മുന്നിൽ തന്നെ സാമിന്റെ അമ്മയും അച്ഛനും നിൽക്കുന്നുണ്ട്.
'മോനേ...'
സാമിന്റെ നെഞ്ചിലേക്ക് വീണ് അമ്മ പൊട്ടി കരഞ്ഞു.
'അയ്യേ എന്താമ്മേ ഇത്... ഞാൻ ഇങ്ങ് വന്നില്ലേ...'
'അവള് നിന്നെ കണ്ടത്തിന്റെ സന്തോഷത്തിലാ...'
സാം ഒരു ചിരിയോടെ അമ്മയുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു. സ്നേഹത്തോടെ അമ്മ അവന് ഭക്ഷണം വിളമ്പി കൊടുത്തു. അവൻ ഒരു മടിയും കൂടാതെ എല്ലാം കഴിച്ചു.
'അമ്മേ ഞാൻ ഒന്ന് പുറത്തു പോയി വരാം...'
'എങ്ങോട്ടാ ടാ... നീ വന്നത് അല്ലെ ഉള്ളു...'
'ഒരാളെ കാണാൻ ഉണ്ടമ്മേ... ഞാൻ വരാം...'
'സൂക്ഷിച്ചു പോയി വാ...'
സാം റോണിയുടെ ഫ്ലാറ്റിൽ എത്തി വാതിലിൽ മുട്ടി. വാതിൽ തുറന്നതും സാം റോണിയെ കണ്ട് ഞെട്ടി. നെറ്റിയിൽ ചന്ദനവും മുണ്ടും ഷർട്ടും ഒക്കെ ആയി സുന്ദരൻ ആയിരുന്നു അവൻ.
'എന്റെ ചെക്കാ...'
സാം അവന് ഉടുമ്പടക്കം കെട്ടി പുണർന്നു. ചുണ്ടുകൾ പരസ്പരം കോർത്ത് വലിച്ചു. വാതിൽ ചാരി ഇരുവരും അകത്തേക്ക് കയറി. സാമിന്റെ ജീൻസ് അഴിഞ്ഞു വീണത് അവൻ അറിയുന്നുണ്ടായിരുന്നു. ഒപ്പം ഷർട്ടും ഉറിഞ്ഞെറിഞ്ഞു. റോണിയുടെ മുണ്ട് സാം വലിച്ചെടുത്തു. അപ്പോഴും ഇരുവരും ചുണ്ടുകൾക്കൊണ്ട് പരസ്പരം നുകർന്നുക്കൊണ്ടേയിരുന്നു. ഈ ഒന്നര വർഷത്തിന്റെ പ്രണയവും കാമവും ശരീരത്തിൽ അലയടിച്ചു. സാമിന്റെ കട്ടത്താടി റോണിയുടെ മുഖമാകെ ഇക്കിളിയാക്കി ചലിച്ചുകൊണ്ടേയിരുന്നു. ചുണ്ടുകൾക്ക് എത്ര നുകർന്നിട്ടും മതിയാവാത്ത പോലെയായിരുന്നു വീണ്ടും വീണ്ടും ഭ്രാന്തമായി പരസ്പരം ചുംബിച്ചു. സാമിന്റെ ചുണ്ടുകളുടെ ദിശ താഴേക്ക് ചലിച്ചു. റോണിയുടെ കഴുത്തിൽ അവൻ തന്റെ പല്ലുകൾ ആഴത്തിൽ താഴ്ത്തി. റോണി ഒരു എങ്ങലോടെ ബെഡിൽ നിന്നും നടു പൊന്തിച്ചു.
'ആ... അച്ചായാ...'
അവൻ കിതപ്പോടെ വിളിച്ചു.
സാമിന്റെ കൈകൾ റോണിയുടെ ശരീരമാകെ തലോടിക്കൊണ്ടേയിരുന്നു. ശരീരം ചുട്ട് പൊള്ളുന്നത് പോലെ റോണിക്ക് തോന്നി. അത്രക്ക് ചൂടായിരുന്നു സാമിന്. കാമത്തിന്റെയും പ്രണയത്തിന്റെയും ചൂട്. റോണി അതിൽ വെന്തുരുകികൊണ്ടേയിരുന്നു. സാമിന്റെ കൈകൾ റോണിയുടെ അരയിൽ എത്തി. സാം കണ്ണുയർത്തി അവനെ നോക്കി. ആ കണ്ണുകളിൽ എന്തിനോ വേണ്ടിയുള്ള സമ്മതം ചോദിക്കൽ ആയിരുന്നു. റോണി പുഞ്ചിരിയോടെ കണ്ണുകൾ ചിമ്മി.
നിമിഷനേരങ്ങൾക്കുള്ളിൽ സാമിന്റെ ചുണ്ടുകൾ റോണിയുടെ അരയും കഴിഞ്ഞു ചലിച്ചു. റോണി സാമിന്റെ മുടിയിൽ കൈ കോർത്തു. സാമിന്റെ പല്ലുകളും നഖങ്ങളും റോണിയുടെ വയറിലും തുടയിലുമായി മുറിവേല്പിച്ചുകൊണ്ടേയിരുന്നു. ഇരുവരുടെയും ശീൽക്കാര സ്വരങ്ങളും കിതപ്പും നിശ്വാസവും ആ മുറിയാകെ അലയടിച്ചു.
ഒന്ന് ഉയർന്ന് പൊങ്ങിയ സാം റോണിയിലേക്ക് തന്റെ അധികാരം സ്ഥാപിച്ചു. റോണിയുടെ കൈകൾ പുതപ്പിൽ അമർന്നു. സുഖമുള്ള നോവയിരുന്നു അത്.
വിയർത്തു തളർന്ന് സാമിന്റെ നെഞ്ചിൽ അവന്റെ വിയർപ്പിന്റെ ഗന്ധം മൂക്കിലേക്ക് വലിച്ചെടുത്ത് റോണി കിടന്നു. മനോഹരമായ ഒരു മൗനം അവർക്കിടയിൽ ഉണ്ടായിരുന്നു. റോണിയെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ച് സാം കിടന്നു.
'ചെക്കാ...'
സാം ആ മൗനത്തിന് വിരാമം കുറിച്ചു.
'മ്മ്...'
റോണി ചെറുതായി ഒന്ന് മൂളി. സാമിലേക്ക് കൂടുതൽ പറ്റി കിടന്നു.
'എടാ...'
'എന്താ അച്ചായാ...'
'എത്രയായി ചെക്കാ നിന്നെ ഒന്ന് ഇത് പോലെ എന്റെ നെഞ്ചിൽ കിടത്തി ഉറക്കിയിട്ട്... ശെരിക്കും ഞാൻ മിസ്സ് ചെയ്തു...'
'ഞാനും...'
ഇരുവരും പഴയത് പോലെ തന്നെ അവരുടേതായ ലോകത്തേക്ക് പോയി. ഒത്തിരി സന്തോഷവും കുഞ്ഞി കുഞ്ഞി പിണക്കങ്ങളും ഒക്കെ ആയി അവർ കുറെ ദിവസങ്ങൾ ചിലവഴിച്ചു. ഓരോ ദിവസം കഴിയുംതോറും ഇരുവരുടെയും പ്രണയം സകല അതിർവരമ്പുകളും ഭേധിച്ചിരുന്നു.
അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു.
'മോനേ വേഗം വീട്ടിലേക്ക് വായോ...'
സാമിന്റെ അമ്മ അവനോട് ഫോണിൽ പറഞ്ഞു.
'അമ്മേ ഞാൻ കുറച്ചു തിരക്കിലാ വൈകിട്ട് വരാം...'
റോണിയോടൊപ്പം പുറത്തിറങ്ങിയതായിരുന്നു സാം.
'പറ്റില്ല ഇപ്പൊ വരണം അത്യാവശ്യാ...'
സാം റോണിയെ നോക്കി.
'ഞാൻ ഇവിടെ ഇറങ്ങിക്കോളാം അച്ചായാ... അച്ചായൻ പോയിട്ട് വാ...'
സാം തലക്കുലിക്കി. റോണി സാമിന്റെ കൈകളിൽ ചുംബിച്ച് കാറിൽ നിന്നും ഇറങ്ങി.
'ബൈ...'
സാം ചിരിയോടെ അവനെ നോക്കി യാത്ര പറഞ്ഞു. വീട്ടിലേക്ക് എത്തിയതും നീരസത്തോടെ അവൻ അമ്മയുടെ അടുത്തേക്ക് ചെന്നു.
'അമ്മാ... ഇത്രക്ക് എന്താ ഇത്ര അത്യാവശ്യം... ഞാൻ പുറത്ത് പോകുവാണെന്നു പറഞ്ഞു പോയതല്ലേ...'
'ഹാ ചൂടാവാതെ മോനേ... നീ ഇങ് വാ...'
അമ്മ അവന്റെ കൈകളിൽ പിടിച്ച് സോഫയിൽ ഇരുത്തി. ടേബിളിൽ നിന്നും കുറച്ചു ഫോട്ടോസ് എടുത്ത് അവന് നേരെ നീട്ടി. സാം സംശയത്തോടെ അത് വാങ്ങി.
'കുറച്ചു പെൺകുട്ടികളുടെ ഫോട്ടോസാ... മോന് ഇഷ്ടയത് ഏതാ ന്ന് വച്ചാ പറയ്... നമ്മുക്ക് പോയി കാണാം വയസ്സ് മുപ്പത് ആയി നിനക്ക്...'
സാം ഒരു പതർച്ചയോടെ അമ്മയെ നോക്കി. ശേഷം ആ ഫോട്ടോയും.
'അമ്മാ എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട...'
'അതൊന്നും പറഞ്ഞാൽ പറ്റൂല... ഈ വർഷം തീരാൻ ഇനി കുറച്ചു മാസങ്ങൾ കൂടിയേ ഉള്ളു... അതിന് മുന്നേ നിന്റെ കല്യാണം നടന്ന് കാണണം ഞങ്ങൾക്ക്...'
അമ്മ അവന്റെ മുടിയിൽ തലോടി പറഞ്ഞു.
'ഇല്ല എനിക്കതിന് ആകില്ല... ഒരു പെണ്ണിനേയും ന്റെ ഇണയായി സ്വീകരിക്കാൻ എനിക്ക് ആവില്ല... ഞാൻ ഇഷ്ടപെടുന്നത് ഒരു ആണിനെയാ... എന്റെ ഇണ അത് അവനാ റോണി... എനിക്ക് അവനെ മതി... ഞാനൊരു ഗേയാണ്... ഒരു പെണ്ണിനോടും എനിക്ക് ഇഷ്ടമോ ഒന്നും തന്നെ തോന്നില്ല...'
അവൻ പറയുന്നത് കേട്ട് തറഞ്ഞിരിക്കുവാണ് അമ്മ.
'നീ എന്ത് അസഭ്യാ സാമേ പറയുന്നേ... ഒരു ആണിന് മറ്റൊരു ആണിനോട് ഇഷ്ടം തോന്നുകയോ... അതൊക്കെ തെറ്റാ ദൈവ കോപം ഉണ്ടാകും...നിനക്ക് ഭ്രാന്താ...ജോലിക്ക് പോയതിന് ശേഷം നീ ആകെ മാറി... തോന്ന്യാസിയായി...'
ഇത് കേട്ടിട്ട് വന്ന അവന്റെ അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു.
'എനിക്ക് ഭ്രാന്താ അച്ഛാ... അവനോട്... അവന്റെ പ്രണയത്തോട്...ഈ പ്രണയം ഇന്നും ഇന്നലെയും തുടങ്ങിത് അല്ല ഞാനൊരു ഗേയാണെന്ന് മനസിലായ അന്ന് തൊട്ട് അവൻ എന്റൊപ്പം തന്നെ ഉണ്ട്... ഞാൻ അവനെ കല്യാണം കഴിക്കുള്ളു... അവൻ എന്റെയാ ഞാൻ അവന്റെയും...'
മറുപടിയായി അച്ചന്റെ കൈകൾ അവന്റെ കവിളുകളിൽ പതിഞ്ഞു പല വട്ടം.
'എന്താ ഇവിടെ ഒരു ബഹളം... എന്തിനാ ചേട്ടാ അവനെ ഇങ്ങനെ അടിക്കുന്നെ...'
സാമിന്റെ കൊച്ചാപ്പൻ അങ്ങോട്ടേക്ക് വന്നു. സാം പറഞ്ഞത് ഒക്കെ അച്ഛൻ കൊച്ചാപ്പനോട് പറഞ്ഞു. ഒരു ചെറു ചിരിയോടെ കൊച്ചാപ്പൻ എല്ലാം കേട്ടു.
'ഇവനെ ഏതെങ്കിലും നല്ലൊരു ഡോക്ടറിനെ കാണിച്ചാലോ...'
പറഞ്ഞു കഴിഞ്ഞതിനു ശേഷം അവന്റെ അച്ഛൻ കൊച്ചാപ്പനോടായി ചോദിച്ചു. അമ്മ ഇപ്പോഴും സാം പറഞ്ഞ ഷോക്കിൽ തന്നെയാണ്. സാം ദയനീയമായി കൊച്ചാപ്പനെ നോക്കി. അദ്ദേഹം അവനെ നോക്കി കണ്ണുകൾ ചിമ്മി.
'ചേട്ടാ അതിന്... അതിനിതൊരു അസുഖം അല്ല... അവന്റെ sexuality അങ്ങനെയാണ്... അവന്റെ ഹോർമോണിൽ ഉണ്ടായ മാറ്റം... ഇപ്പൊ ഇതൊക്കെ സർവ്വ സാധാരണമാണ്...'
'നീയും അവന്റെ പക്ഷത്താണോ...'
'ഞാൻ ആരുടേയും പക്ഷം പിടിക്കാൻ വന്നതല്ല... പക്ഷെ ഇതാണ് സത്യം... അവനൊരു ഗേയാണെന്ന് എന്നോട് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു... അന്ന് പേടിച്ചു കരഞ്ഞ ഇവന് ആത്മവിശ്വാസം നൽകിയത് എന്റെ കെട്ട്യോളും... അവന്റെ പ്രശ്നം അല്ലെന്നും പറഞ്ഞു മനസിലാക്കിയതും അവൾ തന്നെയാ... പിന്നീടാണ് അവൻ ആക്റ്റീവ് ആയത്...'
'ഈ സമൂഹത്ത് ഇതൊക്കെ നടന്ന ആൾക്കാർ കല്ലെടുത്ത് ഏറിയും...'
അമ്മ സ്വബോധം വീണ്ടെടുത്ത് പറഞ്ഞു.
'അതിന് ഞാനും അവനും ജീവിക്കുന്നത് മറ്റുള്ളവരുടെ പണത്തിൽ അല്ല... ഞാൻ അധ്വാനിക്കുന്ന എന്റെ പൈസക്കാ... ആൾക്കാരോ സമൂഹമോ എന്ത് വേണോ പറഞ്ഞോട്ടെ... ഞാൻ കേട്ടുന്നുണ്ടേൽ അത് റോണിയെ തന്നെ ആവും... ആരൊക്കെ എതിർത്താലും...'
അവസാനം പറഞ്ഞതിൽ അല്പം ഭീക്ഷണിയുടെ സ്വരം ഉണ്ടായിരുന്നു.
'പക്ഷെ നമ്മളൊക്കെ ദൈവവിശ്വാസികളാ... സത്യവേദ പുസ്തകത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനികൾ... ബൈബിളിൽ തെറ്റായി പറയുന്നത് ജീവിതത്തിൽ സംഭവിച്ചാൽ അത് ജീവനു തന്നെ ദോഷമാണ്...പാപമാണ് അതൊക്കെ... പാപത്തിന്റെ ശമ്പളം മരണവും...'
'ഹും പാപം... നിങ്ങൾ ഈ പറയുന്ന so called പാപം അത് ഇവൻ ഒരു ഗേ ആയത് കൊണ്ടാവും അല്ലെ... അന്ന് സീനായി പാർവതത്തിൽ വെച്ച് ഇസ്രായേൽ മക്കൾക്കായി കർത്താവ് മോശ മുഹാന്തരം പത്ത് കല്പനകൾ അവർക്ക് കൊടുത്തിട്ടുണ്ടല്ലോ അതിൽ ഒന്നെങ്കിലും ചേട്ടനോ ചേച്ചിയോ പാലിച്ചിട്ടുണ്ടോ...'
കൊച്ചാപ്പൻ സാമിന്റെ അച്ഛനെയും അമ്മയെയും നോക്കി ചോദിച്ചു. അവർ ഒന്നും മനസിലാവാതെ പരസ്പരം നോക്കി.
'മനസിലായില്ല അല്ലെ...'
അവർ ഇല്ലായെന്ന് തലകുലുക്കി.
'ഒന്നാമത്തെ കല്പന എന്താ...'
കൊച്ചാപ്പൻ സാമിനോട് ചോദിച്ചു.
'നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്...'
'കേട്ടല്ലോ കർത്താവിനെ അല്ലാതെ മറ്റൊരു ദൈവത്തിനെയും ആരാധിക്കാൻ പാടില്ലെന്ന്... ചേട്ടൻ ഈ കല്പന പാലിക്കുന്നുണ്ടോ...'
അദ്ദേഹം പുരികമുയർത്തി അച്ചനെ നോക്കി. അച്ഛനും അമ്മയും തലകൾ കുനിച്ചു ഇല്ലായെന്ന് തലയാട്ടി.
'നിങ്ങളുടെ ബെഡ്‌റൂമിൽ കർത്താവും ഹനുമാനും രാമനും ശിവനും കൃഷ്ണനും എല്ലാവരും ഉണ്ടല്ലോ അല്ലെ... കർത്താവ് തന്ന കല്പന അനുസരിച്ചില്ലേൽ അത് പാപമല്ലേ... അപ്പൊ നിങ്ങളും പാപികൾ അല്ലെ...'
അവർ തലകുലുക്കി.
'ഇതിൽ തന്നെ തോറ്റാൽ എങ്ങനാ... അടുത്ത കല്പന എന്താ... ചേട്ടൻ തന്നെ പറയ്...'
സാം ഇതെല്ലാം ഒരു ചിരിയോടെ നോക്കി നിന്നു.
'കർത്താവിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്...'
അച്ഛൻ മടിയോടെ പറഞ്ഞു നിർത്തി.
'ഹാ കർത്താവിന്റെ നാമം വെറുതെ ഉപയോഗിക്കരുത്... ഈ കല്പന പാലിക്കുന്നുണ്ടോ...'
അച്ഛനും അമ്മയും ഉണ്ടെന്ന് പറഞ്ഞു. കൊച്ചാപ്പൻ ഇല്ലെന്നും.
'ഇല്ല ചേട്ടാ... നിങ്ങൾ ഇപ്പോഴും കർത്താവിന്റെ നാമം ഉപയോഗിച്ചു... വെറുതെ ആയിരുന്നു അത്... പിന്നെ ചേട്ടൻ ചീട്ട് കളിക്കാൻ പോകുമ്പോഴൊക്കെ ദൈവനാമത്തിൽ മഹത്വം ഉണ്ടാകട്ടെ എന്ന് പറഞ്ഞല്ലേ ഓരോ ചീട്ടും എറിയുന്നത്... അത് പാപമല്ലേ... നിങ്ങളും പാപികൾ...'
'ഇനി മൂന്നാമത്തെ കല്പന... അത് ചേച്ചി പറയ്...'
'കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം...'
'അതായത് ഞായറാഴ്ച... അത് പരിശുദ്ധമാണോ ചേട്ടാ...'
'ഇല്ല കൊച്ചപ്പാ അച്ഛൻ കുടിക്കും... നല്ലത് പോലെ...'
ഉത്തരം പറഞ്ഞത് സാം ആയിരുന്നു.
'അപ്പൊ അതിലും തീരുമാനം ആയി... അതും പാപം നിങ്ങളും പാപികൾ...'
ഒരു ചെറിയ പൊട്ടിചിരിയോടെ അദ്ദേഹം പറഞ്ഞു.
'ഇനി നാലാമത്തെ കല്പന... അത് ഞാൻ തന്നെ പറയാം... മാതാപിതാക്കന്മാരെ ബഹുമാനിക്കണം...'
'സ്വന്തം അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിട്ടവരാ...'
സാം പുച്ഛത്തോടെ പറഞ്ഞു.
'അമ്മ ഇപ്പൊ ഹാപ്പിയാ ഞങ്ങളുടെ കൂടെ...'
കൊച്ചാപ്പൻ അവരെ നോക്കി പറഞ്ഞു. കുറ്റബോധത്താൽ അവരുടെ തലകൾ കുനിഞ്ഞു തന്നെയായിരുന്നു.
'ബാക്കി 6 കല്പനകളിൽ... കൊലപാതകം ചെയ്തിട്ടില്ല എന്നത് ഒഴിച്ചാൽ ബാക്കി എല്ലാം നിങ്ങൾ ചെയ്തിട്ടുണ്ട്... ഈ കുടുംബം കലക്കാൻ ആഗ്രഹം ഇല്ലാത്തത്ക്കൊണ്ട് അതൊന്നും പറയുന്നില്ല... അതൊക്കെ പാപം തന്നെയാണ്... നിങ്ങൾ പാപികളും...അപ്പൊ സ്വവർഗാനുരാഗിയായ ഇവൻ മാത്രം എങ്ങനാ പാപി ആകുന്നെ...'
'അതിന് ഇത് യഥാർത്ഥ പ്രണയമാണോ... വെറും കഴപ്പ് മാറ്റാൻ അല്ലാതെ...'
'അപ്പനായി പോയി ഇല്ലേൽ ഇതിന്നുള്ള ഉത്തരം പച്ചക്ക് തന്നേനെ... ഞാനൊന്ന് ചോദിക്കട്ടെ അച്ഛാ... ഈ ആണും പെണ്ണും തമ്മിൽ ഇതൊക്കെ നടന്നാൽ അത് ശരിയാണോ... അതും കല്യാണത്തിന് മുന്നേ മറ്റൊരാളുമായി... അതും തെറ്റാണ്... But പ്രകൃതിവിരുദ്ധം അല്ലല്ലോ അല്ലെ... അത്ക്കൊണ്ട് പാപം അല്ല... ഞങ്ങളെ പോലെയുള്ളവർ ആത്മാർത്ഥമായി പ്രണയിച്ചാലും അത് തെറ്റ്... പാപം... കഴപ്പ്... എന്നിങ്ങനെ പല വ്യാഖ്യങ്ങളും ഉണ്ടല്ലേ...'
പുച്ഛത്തോടെ സാം ചോദിച്ചു. അവന്റെ അച്ഛന് എന്ത് മറുപടി നൽകണം എന്നറിയാതെ ആകെ കുഴഞ്ഞുപ്പോയിരുന്നു. സാമിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി തന്നെ തന്റെ മാതാപിതാക്കൾ മനസിലാക്കുന്നില്ലെന്ന് കണ്ടതും. എന്നാൽ സാമിന്റെ കരച്ചിൽ അവന്റെ അമ്മയുടെ ഹൃദയത്തെ കീറി മുറിക്കാൻ മാത്രം മൂർച്ചയുള്ളതായിരുന്നു. അത്രക്കും അവർ അവനെ സ്നേഹിക്കുന്നുണ്ട്.
'മോനേ കരയണ്ട... മോന്റെ ഇഷ്ടം എന്താന്ന് വെച്ചാൽ അത്പോലെ നടക്കട്ടെ ഞങ്ങൾ തടസമാവില്ല...'
സാമിന്റെ മുടിയിലൂടെ വിരലുകൾ കോർത്ത് അവർ പറഞ്ഞു. അവൻ അച്ഛനെ നോക്കി. അച്ഛനും സമ്മതം എന്നോണം കണ്ണുകൾ ചിമ്മി കാട്ടി.
'അപ്പൊ എല്ലാവരും happy അല്ലെ... ഞാൻ ഇറങ്ങുവാ...'
'കൊച്ചാപ്പാ...'
സാം അദ്ദേഹത്തെ ഇറുകെ പുണർന്നു.
'ഒരുപാട് നന്ദിയുണ്ട്...'
'നീ സന്തോഷായിട്ട് ജീവിക്ക് മോനേ... അതല്ലേ ഞങ്ങളുടെ ആഗ്രഹം...'
അവന്റെ കണ്ണുനീർ അദ്ദേഹത്തിന്റെ തോളിനെ നനയിച്ചു. കൊച്ചാപ്പൻ വീട്ടിൽ നിന്നുമിറങ്ങിയതും സാം റോണിയെ കാണാനായി തിടുക്കപ്പെട്ട് ബൈക്ക് ഓടിച്ചു. അവന് എങ്ങനെ എങ്കിലും റോണിയെ വേഗം കാണണം എന്ന ചിന്ത മാത്രമായിരുന്നു. അവന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ നീർമുത്തുകൾ നിറഞ്ഞു.
റോണിയുടെ അടുത്തേക്ക് ഓടി എത്തുമ്പോഴും അവനെ കണ്ട് അവനെ ഇറുകെ ഒരു കാറ്റിന് പോലും ഇടയില്ലാതെ മുറുകെ പിടിച്ചപ്പോഴും സാം കരഞ്ഞു പോയിരുന്നു. എന്താ ഉണ്ടായേ എന്നറിയാതെ റോണി ആകെ പേടിച്ചു. റോണിയുടെ കൈകൾ പിടിച്ച് സാം സോഫയിൽ ഇരുത്തി അവന് താഴെ അവന്റെ മുട്ടിന്മേൽ കൈ വച്ച് സാം ഇരുന്നു.
'അച്ചായാ ടെൻഷൻ അടിപിക്കാതെ കാര്യം എന്താ ന്ന് പറയ്...'
റോണി ആധിയോടെ ചോദിച്ചു. സാം ഉണ്ടോ ഇതൊക്കെ കേൾക്കുന്നു. അവൻ റോണിയുടെ മുഖത്ത് തന്നെ നോക്കിയിരുന്നു ചിരിക്കുവാ. റോണി ദേഷ്യത്തോടെ സാമിന്റെ കവിളിൽ കുത്തി.
'കരഞ്ഞു വിളിച്ച് ടെൻഷൻ അടിപ്പിച്ചതും പോരാ ഇങ്ങനെ ഇരുന്ന് വായ്നോക്കുന്നോ... കാര്യം പറയുന്നുണ്ടോ അതൊ ഞാൻ എണീറ്റ് പോണോ...'
'ഹാ അവിടെ അടങ്ങി ഇരിക്ക് ചെക്കാ... ഞാൻ പറയാം...'
വീട്ടിൽ നടന്നത് എല്ലാം സാം റോണിയോടെ പറഞ്ഞു. ഇരുവരും കരഞ്ഞു പോയി. റോണി അത്ഭുതത്തോടെ സാമിനെ നോക്കി. അവനോപ്പം താഴേക്ക് അവന്റെ മടിയിൽ കയറിയിരുന്ന് അവന്റെ നെഞ്ചിലായി റോണി തല ചേർത്ത് വച്ചു.
'നമ്മളും അംഗീകരിക്കപ്പെട്ടിരിക്കുന്നു അല്ലെ അച്ചായാ...'
'അതേടാ ചെക്കാ... വീട്ടിലേക്കു ചെല്ലുമ്പോൾ ഇനി നീയും വരണം...'
'അയ്യോ ഞാനില്ല...'
'അമ്മയും അച്ഛനും പറഞ്ഞിട്ടാടാ... അവരുടെ മകൻ കെട്ടാൻ പോകുന്ന ചെക്കനെ കാണിച്ചുകൊടുക്കണ്ടേ...'
പിറ്റേന്ന് തന്നെ റോണി സാമിനൊപ്പം അവന്റെ വീട്ടിലേക്ക് ചെന്നു. അവരെ വരവേൽക്കാൻ അമ്മയും അച്ഛനും കൊച്ചാപ്പനും അദ്ദേഹത്തിന്റെ ഭാര്യയും വരാന്തയിൽ തന്നെ ഉണ്ടായിരുന്നു.
'ഇതാ റോണി...'
സാം എല്ലാവരോടുമായി പറഞ്ഞു. റോണിക്കും എല്ലാവരെയും പരിജയപ്പെടുത്തി.
'അകത്തേക്ക് വാ മക്കളെ...'
അമ്മ വിളിച്ചു. എല്ലാവരും അകത്തേക്ക് ചെന്ന് ഇരുന്നു. റോണിയുടെ ഉള്ളിൽ ഭയം ഉണ്ടായിരുന്നു. ആ ഭയം അവന്റെ മുഖത്ത് വ്യക്തമായി നിഴലിച്ചിരുന്നു.
'റോണി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ... ഇവിടെ ഇഷ്ടയില്ലേ...'
സാമിന്റെ അച്ഛൻ ആയിരുന്നു.
'ആയി... ഞാൻ വെറുതെ...'
'നിന്റെ മുഖത്ത് നല്ല പേടിയുണ്ടല്ലോടാ ചെക്കാ...'
സാം റോണിയുടെ തോളിൽ കൈ ഇട്ട് പറഞ്ഞു. റോണി എല്ലാവരെയും നോക്കി ജാള്യതയോടെ നോക്കി സാമിന്റെ കയ്യിൽ ചെറുതായി ഒന്ന് നുള്ളി.
'മോന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്...'
സാമിന്റെ അമ്മ അവനോട് ചോദിച്ചു.
'അവൻ ഒരു അനാഥാലയത്തിലാ വളർന്നതും പഠിച്ചതുമൊക്കെ... അമ്മയും അച്ഛനും ഒരു ആക്‌സിഡന്റ്...'
സാം ആയിരുന്നു മറുപടി കൊടുത്തത്. റോണി ഒരു ചിരിയോടെ എല്ലാവരെയും നോക്കിയിരുന്നു.
'നിങ്ങൾ തമ്മിൽ എങ്ങനാ പരിജയം...'
'എനിക്കൊരു ആക്‌സിഡന്റ് പറ്റി... അന്ന് ആരും തിരിഞ്ഞു നോക്കിലാ... അച്ചായൻ ഒഴികെ... അതിന് ശേഷം എന്നും ഹോസ്പിറ്റലിൽ വന്ന് അന്വേഷിക്കുമായിരുന്നു...അങ്ങനാ...'
റോണിയുടെ മറുപടിയായിരുന്നു അത്. അങ്ങനെ അവരുടെ പല ചോദ്യങ്ങൾക്കും ഇരുവരും ഉത്തരം നൽകിക്കൊണ്ടേയിരുന്നു. പല ചോദ്യങ്ങളും ഇരുവരുടെയും നെഞ്ചിൽ തറച്ചു കയറി ഒരു വിഷമുള്ള അമ്പ് പോലെ.
'നിങ്ങൾ ചെയ്യുന്നത് ഈ സമൂഹം അംഗീകരിക്കും എന്ന് തോന്നുണ്ടോ നിങ്ങൾക്ക്... ഒരു അപത്ത് നിങ്ങളെ രക്ഷിക്കാൻ ആരും ഉണ്ടാവില്ല... എന്തിന് തിരിഞ്ഞു പോലും നോക്കില്ല...'
സാമിന്റെ അമ്മയുടെ ചോദ്യം ആയിരുന്നു അത്.
'അമ്മ...'
സാം ദേഷ്യത്തോടെ എഴുന്നേറ്റു. റോണി അവന്റെ കൈകളിൽ പിടിച്ച് അവനെ തന്റെ അരികിൽ ഇരുത്തി.
'ആന്റി... അമ്മ പറഞ്ഞു തന്ന ഒരു കഥ ഉണ്ട് ബൈബിളിൽ... കുള്ളനായ ചുങ്കക്കാരൻ സക്കായിയുടെ കഥ... ആന്റിക്കും അറിയാം ആ കഥ... അന്ന് ഏറ്റവും കുറവുള്ളവനായി സമൂഹത്തിൽ നിന്ന് തന്നെ തള്ളപ്പെട്ട് ഒതുങ്ങി കൂടി ജീവിച്ചവൻ.... തന്നെ യേശു കാണരുത് എന്ന ഒരൊറ്റ ഉദ്ദേശത്തോടെ അത്തിമരത്തിൽ ഒളിച്ചിരുന്നവൻ... അന്ന് ആ മരത്തിന് കീഴെ യേശു വന്നപ്പോൾ മേലോട്ട് നോക്കി വിളിച്ച ഒരു വിളി ഉണ്ട്... സക്കായിയേ എന്ന്... പ്രതീക്ഷിക്കാതെ നടന്നത് കൊണ്ട് തന്നെ സക്കായി താഴെ വീണ് പോയി... സമൂഹത്തിലെ ഉന്നതർ പലരും എതിർത്തിട്ടും യേശു ആ കുറവുള്ളവനും പാപിയുമായ സക്കായിയുടെ കൂടെയാണ് അന്ന് താമസിച്ചത്... അത് പോലെ ഞങ്ങൾക്കും ഒരു ദൈവധൂതൻ വരും.... ഞങ്ങളെ അംഗീകരിക്കാൻ... ഈ നരകത്തുല്യമായ സമൂഹത്തിൽ നിന്നും തന്നെ രക്ഷിക്കാൻ... ഉറപ്പുണ്ട് എനിക്കതിൽ...'
ഒരു ചെറു പുഞ്ചിരിയോടെ റോണി പറഞ്ഞു നിർത്തി. കണ്ണുകളിൽ മിഴിനീർ തുള്ളികൾ ഉരുണ്ട് കൂടി. ഒപ്പം സാമിന്റെയും കണ്ണുകൾ നിറഞ്ഞു തൂവി. റോണിയെ തന്റെ നെഞ്ചോടു അടക്കി പിടിച്ച് അവൻ അവിടെ നിന്നും എഴുന്നേറ്റു.
'ഇവനെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കാൻ അല്ല ഇങ്ങോട്ട് കൊണ്ട് വന്നത്... ഓരോ ചോദ്യങ്ങളും തറച്ചത് അവന്റെയും എന്റെയും മനസ്സിൽ തന്നെയാ... ഇനി നിങ്ങൾക്ക് ഞങ്ങളെ മനസിലാവില്ല എന്ന് മനസിലായി... ഇന്നലെ പറഞ്ഞതൊക്കെ വെറും പാഴ് വാക്ക് മാത്രമായി... ഞങ്ങൾ പോകുവാ... ഈ നാട്ടിൽ നിന്ന് തന്നെ... കഷ്ടപ്പെട്ട് പണിയെടുത്തിട്ടായാലും ഞങ്ങൾ ജീവിക്കും...'
'മോനേ ഞങ്ങൾക്ക് ആകെ നീയേ ഉള്ളു... നീ ഞങ്ങളെ വിട്ട് പോവരുത്... അമ്മക്കത് താങ്ങാൻ ആവില്ല...'
'അമ്മേ മതി... ഇനിയും ഈ നാടകം കണ്ട്ക്കൊണ്ട് നിൽക്കാൻ ഞങ്ങൾക്ക് ആവില്ല... റോണി പറഞ്ഞത് പോലെ ഒരാൾ വരും... ഞങ്ങളെ രക്ഷിക്കാൻ... ഈ കൊച്ചാപ്പനെ പോലെ മനസുള്ളൊരാൾ...
റോണി നീ കാറിൽ കയറി ഇരിക്ക്... എന്റെ അത്യാവശ്യം കുറച്ച് സാധങ്ങൾ എടുത്തിട്ട് വരാം...'
'മോനേ പോവല്ലേ...'
അവർ പറയുന്നത് കേൾക്കാതെ റോണി പുറത്തോട്ടും സാം തന്റെ റൂമിലേക്കും ചെന്നു. റൂമിലേക്ക് പോയ സാമിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. അവൻ താഴേക്ക് ഊർന്ന് വീണ് പൊട്ടികരഞ്ഞു. അല്പസമയത്തിന് ശേഷം സർട്ടിഫിക്കറ്റസും അമ്മയുടെയും അച്ഛന്റെയും കൂടെ നിന്നെടുത്ത ഫോട്ടോയും ഡ്രസ്സും അവൻ എടുത്ത് പാക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി. റൂം പൂട്ടി താക്കോൽ എടുത്തു.
'അമ്മേ ഇതാ ചാവി... ഞാൻ ഇറങ്ങുവാ... അച്ഛാ അമ്മേ.... ഞങ്ങൾ എവിടെ എങ്കിലും നിങ്ങൾ കാണാത്ത ഒരിടത്ത് ജീവിച്ചോളാം ഒരിക്കലും എന്റെ പേരിൽ നിങ്ങൾക്ക് അപമാനം ഏൽക്കേണ്ടി വരില്ല... ഞാൻ ഇറങ്ങുവാ...'
'സാം ഇരുവരെയും കെട്ടിപിടിച്ചു കരഞ്ഞു. സാമിന്റെ അമ്മ പോവരുതേ എന്ന് കരഞ്ഞുക്കൊണ്ടേയിരുന്നു. അച്ഛന്റെ മുഖത്ത് നിർവികാരം മാത്രം.
'കൊച്ചാപ്പാ...'
അദ്ദേഹത്തെ ചുറ്റിപ്പിടിച്ചവൻ വിളിച്ചു.
'നിങ്ങൾക്ക് നല്ലതേ വരൂ മക്കളെ... ഈ സമൂഹം മാറില്ല... നിങ്ങൾ സ്വസ്ഥമായി ജീവിക്ക്... സന്തോഷത്തോടെ... എന്റെയും എന്റെ കെട്ട്യോൾടെയും പ്രാർത്ഥന എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകും...പോയിട്ട് വാ...'
സമാധാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
'അമ്മയോടും അച്ഛനോടും ഒരു അപേക്ഷയുണ്ട്... അനുഗ്രച്ചില്ലെങ്കിലും ശപിക്കരുത്...ഇറങ്ങുവാ...'
അവൻ ആ വീടിന്റെ പടികൾ ഇറങ്ങി എന്നേക്കുമായി. തന്നെ മനസിലാക്കാത്ത മാതാപിതാക്കളെ വിട്ട്. തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന പ്രണയത്തിന് വേണ്ടി.
കണ്ണുകൾ നിറഞ്ഞൊഴുകി. ഒന്ന് തിരിഞ്ഞു പോലും നോക്കാനാവാതെ അവൻ കാറിനടുത്തേക്ക് നടന്നു. ഇനിയൊരു തിരിച്ചുവരവ് ഇല്ല എന്ന സത്യവുമായി.
ആ വേദനയുടെ കണ്ണുനീരിലും സന്തോഷത്തിന്റെ ചെറുചിരി വിരിഞ്ഞു. താൻ സ്വപ്നം കണ്ട താൻ എന്താണോ അത് പോലെ ഇനി തനിക്കും തന്റെ പ്രണയത്തിനും ജീവിക്കാൻ കഴിയും എന്ന സന്തോഷത്തോടെ. സ്വപ്‌നങ്ങളുടെ ചിറകിലേറി അവർ ഇരുവരും ആ നാടും വീടും വിട്ട് മറ്റൊരു നാട്ടിലേക്ക് ചേക്കേറി. ഒരുപാട് പ്രണയവും പ്രതീക്ഷകളും ഒപ്പം തങ്ങൾ ദത്തെടുത്ത ഒരു കുഞ്ഞ് മോളുമായി അവർ ജീവിക്കുകയാണ് സമൂഹത്തിന്റെ ചുട്ട് പൊള്ളിക്കുന്ന നോട്ടങ്ങളോ വാക്കുകളോ കേൾക്കാതെ മനഃസമാധാനത്തോടെ....
(ശുഭം...)
@Sidharth John