Read പുരുഷ വേശ്യ - 1 by Kadhal RagaM in Malayalam നാടകം | മാതൃഭാരതി

Featured Books
  • പ്രാണബന്ധനം - 2

    ഇനിയും ഇവരോട് ഒന്നും മറച്ചുവയ്ക്കാൻ പാടില്ലെന്ന തോന്നലിൽ അവൾ...

  • പുരുഷ വേശ്യ - 1

    പുരുഷ വേശ്യ...കഥയുടെ തലക്കെട്ട് കണ്ട് പലരും മുഖം ചുളിക്കുന്ന...

  • അഗ്നി വലയം - 3

    " ഏയ്‌ ഇല്ല... ഞാൻ എന്തായാലും ഇന്ന് തന്നെ അങ്ങോട്ടേക്ക് വരാം...

  • ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 29

    ഫാദർ ഇമ്മാനുവൽ പ്രഭാതത്തിലെ പ്രാർത്ഥനയും മറ്റും കഴിഞ്ഞ് വിശ്...

  • കൂട്ട്

    അല്ലാഹു അക്ബർ. അജ്മൽ നിസ്കാരത്തിലായിരുന്നു... പതിവുപോലെ നിസ്...

വിഭാഗങ്ങൾ
പങ്കിട്ടു

പുരുഷ വേശ്യ - 1

പുരുഷ വേശ്യ...

കഥയുടെ തലക്കെട്ട് കണ്ട് പലരും മുഖം ചുളിക്കുന്നുണ്ടാവും. പ്രതേകിച്ചും പുരുഷ ജനങ്ങൾ. കാരണം വേശ്യ എന്ന പട്ടം സ്ത്രീകൾക്ക് ഉള്ളതാണ് എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗവും. 

എന്നാൽ ആ ചിന്ത തന്നെ തെറ്റാണ്. സാഹചര്യം കാരണം വേശ്യ ആകേണ്ടി വന്ന സ്ത്രീകളെ പോലെ തന്നെയാണ് ധനുഷിന്റെ കഥയും. അവന്റെ ജീവിതം എന്റെ തൂലികയിൽ തുറന്ന് കാട്ടീടട്ടെ ഞാൻ..!

വായിക്കുന്നതിന് മുൻപ് ഒരു കാര്യം കൂടെ..!

ഈ കഥയിൽ പലതും ഉണ്ടാകും, ഇഷ്ടമല്ലാത്തതും ഇഷ്ടമാകുന്നവയും. താല്പര്യം ഉള്ളവർ മാത്രം മുന്നോട്ട് വായിക്കുക. അല്ലാത്തവർ ഈ നിമിഷം തന്നെ വായന നിർത്തുക, അല്ലെങ്കിൽ ഇഷ്ടമില്ലാത്തത് കണ്ടാൽ ഇൻബോക്സികോട്ട് വരുക. അല്ലാതെ റിപ്പോർട്ട്‌ അടിച്ച് ദ്രോഹിക്കരുത്.

ഇത് തികച്ചും ഒരു കാൽപ്പനികമായ കഥയാണ്. ജീവിച്ചിരിക്കുന്നവർ ആയോ മരിച്ചവരായോ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ അറിയിക്കുക. 

വായിക്കുന്നവർ റിവ്യൂ തന്ന് സപ്പോർട്ട് ചെയ്യുക... 🥰

ഇനി കഥയിലോട്ട് കടക്കാം.!

❤️ 🔞 ❤️ 🔞 ❤️ 🔞 ❤️ 🔞 ❤️ 🔞 ❤️ 🔞 ❤️ 🔞 ❤️ 

സൂര്യൻ അസ്തമിച്ചു, ആ നഗരം ഇരുട്ടിലായി. അങ്ങിങ്ങായി നക്ഷത്രങ്ങൾ പൊട്ട് പോലെ പ്രത്യക്ഷപ്പെട്ടു, ഒപ്പം നിലാവും. ആ തിരക്കേറിയ നഗരത്തിന്റെ ഒരു കോണിൽ സിഗേരറ്റുമായി തന്റെ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു ധനുഷ്. ചീറി പായുന്ന വാഹനങ്ങളെയും എങ്ങോട്ടോ ധൃതി പിടിച്ച് നടക്കുന്ന മനുഷ്യരെയും അവൻ നോക്കി ഇരുന്നു. സിഗരറ്റിന്റെ പുക അവൻ തന്റെ ഉള്ളിലേക്ക് ആവാഹിച്ചു.

പെട്ടെന്നാണ് അവന്റെ ഫോണിൽ ഒരു കാൾ വരുന്നത്. ധനുഷ് തന്റെ കയ്യിൽ ഇരുന്ന സിഗ് താഴേക്ക് വച്ച്, ഫോൺ കയ്യിലെടുത്തു. പരിചിതമല്ലാത്ത നമ്പർ ആയിരുന്നു അത്. അവൻ വേഗം തന്നെ കാൾ അറ്റൻഡ് ചെയ്തു. മറു വഷത്ത് നിന്നും പറയുന്നത് തികച്ചും നിർവികാരമയാണ് അവൻ കേട്ടത്. 

" ലൊക്കേഷൻ അയക്കു... ഒരു മണിക്കൂറിനുള്ളിൽ ഞാൻ എത്താം... "

അത്ര മാത്രം പറഞ്ഞു കൊണ്ട് അവൻ കാൾ കട്ട്‌ ചെയ്തു. ശേഷം മാറ്റി വച്ച സിഗ് എടുത്ത് ചുണ്ടിൽ തിരുകി കയറ്റി ദീർഘമായ ഒരു പഫ് അവൻ ഉള്ളിലേക്ക് വലിച്ചെടുത്തു, എന്നിട്ട് ആ സിഗ് അവൻ ദൂരേക്ക് വലിച്ച് എറിഞ്ഞു. 

ഒട്ടും വൈകാതെ തന്നെ അവൻ കുളിച്ച്, തന്റെ വേഷം ഒക്കെ മാറി. വണ്ടിയുടെ കീയും എടുത്ത് അവൻ പുറത്തേക്ക് ഇറങ്ങി. ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവൻ മുന്നോട്ട് ചലിച്ചു. ഫോണിൽ വന്ന ലൊക്കേഷൻ നോക്കാനും അവൻ മറന്നിരുന്നില്ല. ലക്ഷ്യ സ്ഥാനത്തേക്ക് അവൻ വേഗത്തിൽ തന്നെ ചലിച്ചു. 

അവൻ ഒരു കോണിൽ നിന്നും വീക്ഷിച്ച അതേ തിരക്കിലേക്ക് പതിയെ പതിയെ അവനും ഒരു അംഗം ആകുന്നത് അവൻ അറിയുകയായിരുന്നു. 

മുന്നോട്ട് പോകും തോറും വഴിയിലെ തിരക്കുകൾ കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവിൽ തീരെ വെളിച്ചമില്ലാതെയായി. താൻ പോകുന്നത് ശരിയായ ദിശയിലേക്ക് ആണോ എന്ന് അവൻ ഇടക്ക് ഇടക്ക് ഉറപ്പ് വരുത്തിക്കൊണ്ടിരുന്നു.

ഒടുവിൽ വലിയൊരു വീടിന് മുന്നിൽ അവൻ എത്തി ചേർന്നു. തന്റെ ബൈക്ക് ആരും കാണാതെ ചെടികൾക്ക് ഇടയിൽ അവൻ മറച്ചു വച്ചു. ശേഷം ഫോൺ എടുത്ത് നേരത്തെ വിളിച്ച നമ്പറിലേക്ക് തിരിച്ച് വിളിച്ചു. ആദ്യ റിങ്ങിൽ തന്നെ കാൾ കണക്ട് ആയി.

" നിങ്ങൾ അയച്ച ലൊക്കേഷനിൽ ഉണ്ട് ഞാൻ... "

അവൻ പറഞ്ഞു.

" ഡോർ ലോക്ക് അല്ല... അകത്തേക്ക് വരൂ... "

മറുവശത്ത് നിന്നും മറുപടി വന്നതും ചുറ്റും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവൻ അകത്തേക്ക് കയറി ഉള്ളിൽ നിന്നും ഡോർ ലോക്ക് ചെയ്തു. 

അവനെ കാത്ത് എന്ന പോലെ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. അവനെ കണ്ടതും അവർ വശ്യമായി പുഞ്ചിരിച്ചു. അവൻ അവരെ ശ്രദ്ധിച്ചു നോക്കി. അത്യാവശ്യം തടിച്ച പ്രകൃതം. മുപ്പത് വയസ്സിന് മുകളിൽ പ്രായം ഉണ്ടാകും. നെറ്റിയിൽ സിന്ദൂരമോ കഴുത്തിൽ താലിയോ ഇല്ല. ഇതുവരെ വിവാഹം കഴിഞ്ഞില്ലേ എന്ന് അവൻ ആലോചിച്ചു. 

" വരൂ... "

അവർ അവനെ സ്വീകരിച്ച് സോഫയിൽ ഇരുത്തി. 

" ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം... "

അവർ അടുക്കളയിലേക്ക് ചെന്നു. ഇറുകിയ ഡ്രസ്സ്‌ ആയിരുന്നു ആ സ്ത്രീ ധരിച്ചിരുന്നത്, അതിനാൽ തന്നെ ശരീര ഭാഗം എല്ലാം വ്യക്തമായി അവന് കാണുന്നുണ്ടായിരുന്നു. അവർ ഒരു ട്രേയിൽ ജ്യൂസുമായി അങ്ങോട്ടേക്ക് വന്നു.

" കുടിച്ചോളൂ... "

ജ്യൂസ്‌ അവന് നേരെ നീട്ടി അവർ പറഞ്ഞു. അവൻ അവരെ മുഴുവനായി നോക്കി ജ്യൂസ്‌ കുടിച്ചു. ശേഷം എഴുന്നേറ്റ് ആ സ്ത്രീയേ മുറുകെ കെട്ടിപിടിച്ചു. പുരുഷ സ്പർശം ഏറ്റതും അവരിലെ പല വികാരങ്ങളും ഉണർന്നു. കണ്ണുകൾ അടഞ്ഞു പോയി. 

അവന്റെ വശ്യമായ സ്പർശനത്തിൽ അവർ ഒരു പൂവ് കണക്കെ വാടി വീണു. ഒടുവിൽ തളർന്ന സ്ത്രീ അവന് നേരെ ഒരു നോട്ട് കെട്ട് നീട്ടി. അഴിച്ചിട്ട ഡ്രെസ്സുകൾ ഓരോന്നായി ധരിച്ചതിന് ശേഷം അവൻ ആ കാശ് വാങ്ങി. അവർ അപ്പോഴും നഗ്നയായി അവന് മുന്നിൽ കിടക്കുകയായിരുന്നു. 

" എനിക്ക് ഇഷ്ടമായി തന്നെ... ഇനിയും വിളിക്കും ഞാൻ... വരണം... "

ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അവൻ അവിടെ നിന്നും ഇറങ്ങി. ആ കണ്ണുകൾ നിറഞ്ഞിരുന്നു കാരണം ഏതും ഇല്ലാതെ. കയ്യിലെ നോട്ട് കെട്ടിലേക്ക് അവൻ അറപ്പോടെ നോക്കി.

" എന്റെ ശരീരത്തിന്റെ വില... "

അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആ നോട്ട് കെട്ടിലേക്ക് വീണു. രാത്രിയുടെ യാമത്തിൽ ആരോരും ഇല്ലാത്ത ഒരിടത്ത് അവന്റെ അലർച്ച മുഴങ്ങി കേട്ടു. എങ്കിലും വിധിക്ക് മുന്നിൽ തല കുമ്പിട്ട് നിൽക്കാനേ അവന് ആയുള്ളൂ. 

അവന്റെ ഫോൺ വീണ്ടും റിങ് ചെയ്തു " ഉസ്താദ് " എന്ന് സേവ് ചെയ്തിരുന്ന നമ്പർ ആയിരുന്നു അത്. തീരെ താല്പര്യം ഇല്ലാതെ, അതിൽ ഉപരി അറപ്പോടെ അവൻ ആ കാൾ എടുത്തു. 

" ഇന്നത്തെ വർക്ക് കഴിഞ്ഞില്ലേ... കിട്ടിയ പൈസയിൽ നിന്നും നിന്റെ ഓഹരി മാത്രം എടുത്ത് ബാക്കി ഇങ്ങോട്ടേക്ക് എത്തിക്കുക... "

ഒരു ആജ്ഞ ആയിരുന്നു അത്. അവൻ മറുത്തൊന്നും പറയാതെ കാൾ വച്ചു. ഈ തൊഴിയിലേക്ക് ഇറങ്ങേണ്ടി വന്നതിൽ അവൻ ഏറെ ദുഖിച്ചു. തന്നെ ഇതിൽ ബന്ധിച്ച അച്ഛൻ എന്ന മൃഗത്തെ അവൻ വെറുത്തു. അയാളുടെ മുഖം ഓർമ്മ വന്നതും അറപ്പോടെ അവൻ കാർക്കിച്ചു തുപ്പി. 

" നല്ല തന്തമാരുടെ പേര് കളയാനായി... "

അവൻ വെറുപ്പോടെ എങ്ങോട്ടോ നോക്കി പറഞ്ഞു. ഇനിയും വൈകിയാൽ ശരിയാകില്ല എന്ന് അറിയാമായിരുന്ന ധനുഷ് കിട്ടിയ പണത്തിൽ നിന്നും തന്റെ ഭാഗം എടുത്തതിന് ശേഷം ബാക്കി നൽകാനായി ഉസ്താദിന്റെ അടുത്തേക്ക് ചെന്നു. 

ഒത്തിരി ചെറിയ ചെറിയ കുടിലുകൾക്ക് നടുവിലായിരുന്നു ഉസ്താദിന്റെ വല്യ വീട്. അവിടെ യാതൊരു ഒളിവോ മറവോ ഇല്ലാതെ നഗ്നനായി രണ്ട് സ്ത്രീകൾക്ക് ഒപ്പം കിടക്ക പങ്കിടുകയായിരുന്നു ഉസ്താദ്. അവൻ അറപ്പോടെ നോക്കി. 

" എന്താടാ കൊതി തോന്നുണ്ടോ... ഇന്നലെ വന്ന കുട്ടികളാ... ഇത് കഴിഞ്ഞ് നീയും കൊണ്ട് പോയി എല്ലാം പഠിപ്പിച്ചു കൊടുക്ക്... "

ഉസ്താദ് പൊട്ടി ചിരിയോടെ പറഞ്ഞു. അവൻ വേദനയോടെ ആ പെൺകുട്ടികളെ നോക്കി. ഇരുവർക്കും ഇരുപത്തി അഞ്ചു വയസ്സേ ഉണ്ടാവുകയുള്ളൂ അവൻ ഓർത്തു. രണ്ട് പേരുടെയും ചുണ്ടിൽ വേദനയുടെ പുഞ്ചിരി ഉണ്ടായിരുന്നു. രക്ഷിക്കുമോ എന്ന ചോദ്യം അവരുടെ കണ്ണുകളിലും തെളിഞ്ഞു കണ്ടു. പക്ഷെ അവൻ നിസ്സഹായൻ ആയിരുന്നു. അവൻ വേദനയോടെ തല കുമ്പിട്ടു. 

തങ്ങളുടെ അവസാന പ്രതീക്ഷയും നഷ്ടപെട്ട രണ്ട് പെൺകുട്ടികളും ഇനി തങ്ങളുടെ ജീവിതം ഈ നരകത്തിൽ ആകും എന്ന സത്യം തിരിച്ചറിഞ്ഞു, അതിനോട് യോജിച്ചു. 

" ഉസ്താദേ... "

കൂടുതൽ ഒന്നും ചിന്തിക്കാൻ വയ്യാതെ അവൻ തന്റെ കയ്യിൽ ഇരുന്ന പണം അയാൾക്ക് നേരെ നീട്ടി. 

" ഇന്ന് കൂടുതൽ ഉണ്ടല്ലോ ടാ... "

ആർത്തി മൂത്തത് പോലെ അയാൾ ആ പണം തട്ടി പറിച്ചു. 

" നിന്റെ ശരീരത്തിന്റെ വില ഇത്തിരി കൂടുതലാണ്... അതുകൊണ്ടാ വേറെ എവിടെയും വിടാതെ നിന്നെ ഞാൻ ഈ കൈക്ക് ഉള്ളിൽ വച്ച് നടക്കുന്നത്.. "

കറ പിടിച്ച പല്ലുകൾ പുറത്ത് കാട്ടി അയാൾ പറഞ്ഞു. അത് കണ്ടതും അവന് ഒക്കാനം വന്നു. അവൻ കണ്ണുകൾ ഇറുകെ അടച്ചു.

" ഞാൻ പോകുവാണ്... "

മറ്റൊന്നും പറയാതെ അവൻ അവിടെ നിന്നും ഇറങ്ങി നടന്നു. ആ പെൺകുട്ടികളെ ഒന്ന് തിരിഞ്ഞു നോക്കാനും അവൻ മറന്നിരുന്നില്ല. 

ധനുഷ് തന്റെ ബൈക്ക് മുന്നോട്ട് എടുത്തു. വേഗത കൂടി കൊണ്ടേയിരുന്നു. പരമാവധി വേഗതയിൽ നിന്നും വീണ്ടും വേഗത കൂട്ടി ആയിരുന്നു അവൻ ബൈക്ക് ഓടിച്ചത്. തന്റെ മനസ്സ് കൈ വിട്ട് പോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. 

അവന്റെ പോക്ക് കണ്ട് വഴിയിൽ ഉണ്ടായിരുന്നവർ ഭയത്തോടെ മാറി നിന്നു. ചിലർ അസഭ്യം പറഞ്ഞു. അവൻ ഒന്നും കാര്യമാക്കാതെ മുന്നോട്ട് പാഞ്ഞു. ഒടുവിൽ അവൻ തന്റെ വീട്ടിലേക്ക് തന്നെ എത്തി ചേർന്നു.

ബൈക്കിന്റെ സ്റ്റാൻഡ് പോലും ഇടാതെയാണ് അവൻ അകത്തേക്ക് കയറി പോയത്. ബൈക്ക് താഴെ വീഴുകയും ഗ്ലാസ്‌ പൊട്ടുകയും ചെയ്തു. പക്ഷെ അതൊന്നും അവനെ ബാധിച്ചിരുന്നില്ല. അവൻ തന്റെ റൂമിൽ കയറി ബെഡിലേക്ക് വീണു.

ഉസ്താദിന്റെ വീട്ടിൽ കണ്ട പെൺകുട്ടികളുടെ മുഖം അവനേ കൊല്ലാതെ കൊന്നു അവരുടെ കണ്ണിലെ വിഷാദ ഭാവം അവനെ വല്ലാതെ വേദനിപ്പിച്ചു. 

അവരെ രക്ഷിക്കാൻ തനിക്ക് ആയില്ലല്ലോ എന്ന് മാത്രമായിരുന്നു അവന്റെ ഉള്ളിൽ. താനും അവരെ പോലെ ഉസ്താദിന്റെ അടിമ തന്നെയല്ലേ അവൻ ഓർത്തു. സ്വയം ഈ ബന്ധനത്തിൽ നിന്നും രക്ഷപ്പെടാതെ മറ്റുള്ളവരെ എങ്ങനെ രക്ഷിക്കാൻ ആകും. അവൻ കരഞ്ഞു പോയി. 

ഓരോ രാത്രികളും അവനു സമ്മാനിച്ചിരുന്നത് കണ്ണുനീർ തന്നെ ആയിരുന്നു. ദിവസവും ഓരോ കാരണങ്ങൾ. ഇന്ന് ഇതും. അവൻ തനിയെ ഓരോന്ന് പുലമ്പി അങ്ങനെ ഇരുന്നു. ഇരുട്ടിന്റെ ഏതോ യാമത്തിൽ അവന്റെ ഈറൻ അണിഞ്ഞ കണ്ണുകൾ നിദ്രക്ക് കീഴ്പ്പെട്ടു.

(തുടരും...)

സിദ്ധാർഥ് ജോൺ 🫰🏻


" Prostitution in the towns is like the cesspool in the palace; take away the cesspool and the palace will become a dirty and stinking place... "