"ഹലോ........ രാഹുൽ..."
"എന്താ ഹരി രാവിലെതന്നെ എന്തേലും പ്രശ്നം ഉണ്ടോ?"
പതിവില്ലാതെ രാവിലെ തന്നെ അവളുടെ കോൾ കണ്ടതും അവൻ സംശയത്തോടെ ചോദിച്ചു.
"ഹേയ്...... പ്രശ്നം..... പ്രശ്നം ഒന്നുല്ല."
" ആണോ... പതിവില്ലാതെ ഈ സമയത്ത് നിന്റെ കോൾ കണ്ടപ്പോൾ ഞാൻ ഒന്ന് പേടിച്ചു.
അല്ല എന്തുപറ്റി? എന്തേ ഈ സമയത്ത്? "
"അത്..... അതുപിന്നേ....എടാ അത്......... അത് പിന്നെ....."
"നിന്ന് വിക്കികളിക്കാതെ കാര്യം പറയെടി. ആളേ പേടിപ്പിക്കാനായി അവള്ടെ ഒരു കിന്നാരം..."
"അത്.... ഞാനിന്നലെ തെറിവിളിച്ച ചേട്ടനോട് ഞാൻ മാപ്പ് ചോദിച്ചുന്നു പറയണേ..."
അവന്റെ ശബ്‍ദത്തിലെ മാറ്റം തിരിച്ചറിഞ്ഞവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു.
"ഡീ... പട്ടി പുലർച്ചെ 4മണിക്കണോടി നിനക്കവനോട് കോപ്പ് പറയാൻ തോന്നിയത്...
അല്ല നീയെന്താ പറഞ്ഞത്?"
അവൾ പറഞ്ഞെതെന്താണെന്ന് മനസ്സിലായതും അവൻ പെട്ടന്ന് ബ്രേക്കിട്ടപോലെ ചോദിച്ചു.
"അത്... അതുപിന്നെ ഞാൻ... അയാളോട് മാപ്പ് പറയാൻ.
വേറൊരാൾ ചെയ്തതെറ്റിന് അയാളെ പറയേണ്ടകാര്യമില്ലായിരുന്നു.
അതാ ഞാൻ ഈ സമയത്ത്....
സോറി ഡാ ഞാനിന്നലെ ഒട്ടും ഉറങ്ങീല്ല അതോണ്ടാ സോറി ഡാ..."
"ഡാ... നിന്റെ തലക്ക് വല്ലതും പറ്റിയോ....?"
"എന്തേ?"
"അല്ല നിന്റെ ഡിക്ഷ്ണറിയിൽ പോലുമില്ലാത്ത വാക്ക് പറയുന്നത് കേട്ടതുകൊണ്ട് ചോദിച്ചതാ"
"ഡാ... ഡാ... വേണ്ട... വേണ്ടാ....
ഞാൻ ചെറുതായൊന്ന് താഴ്ന്നു തന്നപ്പോൾ എന്റെ തലയിൽ കയറി ഡിസ്കോ ഡാൻസ് കളിക്കല്ലേ...
പിന്നെ എനിക്കവനോട് പറയേണ്ടത് മാപ്പാണ് അല്ലാതെ കോപ്പല്ല കേട്ടോടാ കോപ്പേ"
അല്പസമയം പരസ്പരം തല്ല് കൂടിയശേഷമാണ് ഇരുവരും ഫോൺ കട്ട്ചെയ്തത്.
പതിവുപോലെയുള്ള അമ്മേടെ വഴക്ക് ബസ്സിലെ വയനോട്ടം ഇതൊക്കെക്കഴിഞ്ഞു രണ്ട് പേരും ബസ് സ്റ്റാൻഡിൽ വന്നിറങ്ങി.
എന്തോ ഹരിക്ക് ഇന്ന് ഒന്നിനും ഒരുഷാറ് തോന്നിയില്ല.
അതുകൊണ്ടുതന്നെ പതിവ് ബസ്സിന് കാത്തിരിക്കാതെ കിട്ടിയ ബസ്സിൽ കയറി അവൾ കോളേജിലേക്ക് തിരിച്ചു.
രാത്രി ഒട്ടും ഉറങ്ങാത്തത് കൊണ്ട് നല്ല ക്ഷീണം തോന്നിയഹരി ബസ്സിൽ കയറിയപാടെ കണ്ണുകൾ അടച്ചു.
എന്തു കൊണ്ടോ അവൾക്ക് അപ്പോഴും ഉറങ്ങാൻ കഴിഞ്ഞില്ല.
കണ്ണടയ്ക്കുമ്പോൾ മുന്നിൽ തെളിയുന്നത് സ്റ്റിയറിങ്ങിൽ താളം പിടിച്ചുകൊണ്ടിരിക്കുന്ന അയാളെയാണ്.
പെട്ടന്നാണ് അവളുടെ ഫോൺ റിങ്ചെയ്തത്.
ബാഗിൽനിന്ന് ഫോൺ എടുത്തു നോക്കിയതും സ്‌ക്രീനിൽ രാഹുൽ എന്ന് തെളിഞ്ഞതും അവൾ ചാടികേറി കോൾ അറ്റൻഡ് ചെയ്ത് ചെവിയോരം ചേർത്തു.
"പറയെടാ.....ഞാനിപ്പോ നിന്നെ ഓർത്താതെ ഉള്ളൂ...."
"ഓ... ഉറക്കം വന്നുകാണില്ല അല്ലേ...."
"അതെങ്ങനെ മനസ്സിലായി..."
"അതൊക്കെ മനസ്സിലായി...
അത് വിട് നീ എവിടെത്തി?"
"ഞാൻ ദോ പാതി വഴി കഴിഞ്ഞു എന്തേ?"
"ഹാ... ആണോ....
എന്ന ഒരുകാര്യംചെയ്യ് നീ ബസ്സിറങ്ങീട്ട് എന്റെ അടുത്തോട്ടു വാ.
ഞാനിതേ ഇന്നലെ നിന്നസ്ഥലത്തുതന്നെയുണ്ട് വിത്ത് കിരൺ"
"കിരണോ... അതാരാ?"
"അത് ശരി..... ഇന്നലെ അവന്റെ പേര് പോലും ചോദിക്കാതെയാണോ നീ അവനേ തെറിവിളിച്ചേ"
"ഓ... ഗോഡ് അയാൾടെ പേര് കിരൺ എന്നാണോ?"
അവൾ ഇടം കൈകൊണ്ട് നെറ്റിയിൽ പതിയെ ഒന്ന് തട്ടിക്കൊണ്ടു ചോദിച്ചു.
"ഉം...... അതേ
നീ ഇവിടെ എത്തിട്ട് അവനെക്കണ്ട് നിനക്ക് പറയാനുള്ളത് എന്താണെന്ന് വച്ചാൽ പറഞ്ഞോ....
അല്ലെങ്കിൽ ഇന്ന് രാത്രിയും നീയെന്നെ ഉറക്കില്ല "
"താങ്ക്സ് ടാ..... നീയാടാചങ്കേ ചങ്ക്..."
"ഉം..... ഉം..... മതി മതി പൊക്കിയത്
ബാക്കി വന്നിട്ട് പറയാം"
എന്ന് പറഞ്ഞുകൊണ്ടവൻ ചിരിയോടെ ഫോൺ കട്ട് ചെയിതു.
ഫോൺ കട്ടാക്കിയശേഷം ഹരി ഫോൺ താടിയിൽ താങ്ങിക്കൊണ്ട് നേർമ്മയായൊന്നു പുഞ്ചിരിച്ചു.
കുറച്ചുസമയം കൊണ്ടവൾ സ്റ്റാന്ഡിലെത്തി. ബസ്സിറങ്ങിയതും അവൾ ഫോൺ എടുത്തു രാഹുലിനെ വിളിച്ചു.
"ഹലോ...ഹരി നീ എത്തിയോ...?
ഹാ...ഞങ്ങളിത ഇവിടെ ഇന്നലെ നിന്ന മരത്തിനു ചുവട്ടിലുണ്ട്"
"Ok ഡാ... അഞ്ചമിനിറ്റ് ഞാൻ അവിടേക്ക് വരാം "
എന്ന് പറഞ്ഞുകൊണ്ട്അവൾ കോൾ കട്ടാക്കി.
റോഡ് ക്രോസ് ചെയ്യുമ്പോൾ അവൾക്കെന്തോ വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.
എന്തിനെന്നറിയാതെ ഹൃദയം വളരെവേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു.
കയ്യും കാലും തളരുന്നത് പോലെയും ഉള്ളം വല്ലാതെ കിടുങ്ങുന്നത് പോലെയും തോന്നുന്നുണ്ടായിരുന്നു.
ഉള്ളം കൈ വിയർത്തു തണുക്കാൻ തുടങ്ങിയപ്പോൾ അവൾ കൈകൾ ജീൻസിന്റെ ഇരുപോക്കറ്റുകളിലും കടത്തി വച്ചു.
കണ്ണുകൾ ഇറുക്കിയടച്ചശേഷം ശ്വാസം ആഞ്ഞുവലിച്ചു കൊണ്ടവൾ തന്റെ ഹൃദയതാളം നിയന്ത്രിക്കാൻ ശ്രെമിച്ചു.
അവർക്ക് ഇരുവർക്കും അടുത്തേക്ക് നടന്നടുക്കുമ്പോൾ അതുവരെ അവൾ സംഭരിച്ചുവച്ച ധൈര്യം ചോർന്നുപോകുന്നതവളറിഞ്ഞു.
അതറിഞ്ഞിട്ടെന്നപോലെ രാഹുൽ വേഗം തന്നെയവൾക്കടുത്തേക്ക് നടന്നുവന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ട് കിരണിനടുത്തേക്ക് നടന്നു.
തനിക്കരികിൽ എത്തിയിട്ടും തലതാഴ്ത്തി നിൽക്കുന്നവളെക്കണ്ട കിരൺ പുഞ്ചിരിയോടെ അവൾക്ക് നേരെ വലം കൈ നീട്ടി.
"ഹായ്.... ആം കിരൺ..."
അവൻ നീട്ടിയ കയ്യിലേക്കും രാഹുലിനെയും അവൾ മാറിമാറി നോക്കി
അവൻ ഒന്നുമില്ലെന്നർത്ഥത്തിൽ അവളെ കണ്ണടച്ചുകാണിച്ചു.
അവൾ പോക്കറ്റിൽ നിന്നും തന്റെ വലം കൈ പുറത്തെടുത്ത് അവന്റെ കൈകളിലേക്ക് ചേർത്തു.
"എന്താടോ... എന്തുപറ്റി താൻ വല്ലാതെ പേടിച്ചപോലെ ഉണ്ടല്ലോ?
ഉള്ളം കൈ ആകെ വിയർത്തിരിക്കുന്നു"
"അത്..... അത്.... ചേട്ടാ ഇന്നലെ അങ്ങനൊക്കെ പറഞ്ഞത്...
സോറി അപ്പോഴത്തെ ദേഷ്യത്തിൽ
എന്താണ് പറയേണ്ടതെന്നറിയാതെ ..."
പറയാൻ വന്നതൊന്നും പറയാൻകഴിയാതെ നിന്ന് പരുങ്ങുന്ന ഹരിയെ കണ്ടപ്പോൾ അവൻ കുസൃതിയോടെ അവളുടെ കയ്യിൽ വീണ്ടും ഒന്നുടെ അമർത്തി പിടിച്ചു.
അപ്പോഴാണ് തന്റെ കൈ ഇപ്പഴും അയാളുടെ കൈകളിലാണെന്ന് അവളോർത്തത്.
പെട്ടന്ന് തന്നെ കൈകൾ പിൻവലിച്ചുകൊണ്ട് അവൾ തലയുയർത്തി അവനേ നോക്കി.
"ഡോ...... അത് വിട് എന്തായാലും ഒരു ഉടക്കൊക്കെ കഴിഞ്ഞതല്ലേ നമുക്ക് ഓരോ ഐസ് ക്രീം കഴിച്ചോണ്ട് നമ്മുടെ ബന്ധത്തിനൊരു തറക്കല്ലിടാം.
താൻ വാ..."
അവളുടെ തലയിൽ പതിയേ ഒന്ന് കൊട്ടിക്കൊണ്ടവൻ പുഞ്ചിരിയോടെ പറഞ്ഞു.
"അത് ശരിയാ ഇവൻ ഉള്ളസ്ഥിതിക്ക് വേറാരേം നോക്കണ്ട കല്ലിടാൻ"
രാഹുലിനെ നോക്കിയാണ് അവളത് പറഞ്ഞത്
അത് കേട്ട് രണ്ടുപേരും ചിരിച്ചെങ്കിലും അൽപ്പം കഴിഞ്ഞപ്പോഴാണ് അവളെന്താ ഉദ്ദേശിച്ചതെന്ന് രാഹുലിന് മനസിലായത്.
അവളെ നോക്കിപേടിപ്പിച്ചുകൊണ്ട് അവൻ കിരണിന്റെ തോളിൽ കയ്യിട്ടുകൊണ്ട് അടുത്തുള്ള ഒരുകുഞ്ഞുകടയിൽ കയറി മൂവർക്കുമായി ഐസ് ക്രീം ഓർഡർ ചെയ്തു.
"അതേ പിള്ളേരെ അകത്തു സ്ഥലമുണ്ട് അവിടെ പോയിരുന്നോ"
മൂവരെയും ഒന്നുഴിഞുനോക്കിക്കൊണ്ട് കടക്കാരൻ പറഞ്ഞു.
അയാളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് മൂവരും അകത്തുകയറി ഒരു ടേബിളിന് ചുറ്റുമിരുന്നു.
കിരണും ഹരിയും അടുത്തടുത്താണ് ഇരുന്നത് രാഹുൽ അവർക്ക് ഒപോസിറ്റ് ആയും.
അവർക്ക് ഐസ് ക്രീം കൊണ്ട് കൊടുത്ത പയ്യൻ മൂന്നുപേരെയും വല്ലാത്തൊരു നോട്ടം നോക്കിക്കൊണ്ട് അവിടെ നിന്ന് നടന്നകന്നു.
അവന്റെ നോട്ടം ശ്രദ്ധിച്ച അഭി വല്ലായ്മയോടെ മുഖം തിരിച്ചുകൊണ്ട് രാഹുലിനെ നോക്കി.
"രാഹുൽ....."
"ഉം...എന്താടി......."
"നമുക്ക് വേറെ കടേന്നു കഴിക്കാം"
"ഇവിടെന്നതാ കൊഴപ്പം"
ചോദിച്ചത് കിരണായിരുന്നു
"അത്.... അത് പിന്നേ എനിക്കെന്തോ...ഇവരുടെയൊക്കെ നോട്ടംകാണുമ്പോൾ എന്തോ ഒരു വല്ലായ്മ തോനുന്നു."
ഹരി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു
"ആണോ ഞങ്ങളത് ശ്രെദ്ധിചില്ല"
എന്ന് പറഞ്ഞുകൊണ്ട് കിരൺ ചുറ്റും നോക്കി
അപ്പോഴാണ് കടയിലെ പയ്യൻ ഹരിയെ നോക്കി നിൽക്കുന്നത് അവൻ കണ്ടത് കിരൺ അവനേ അടുത്തേക്ക് വിളിച്ചു.
അവൻ മടിച്ചു മടിച്ചുകൊണ്ട് അവർക്കടുത്തേക്ക് വന്നു.
"എന്താടാ നിനക്കൊരു വല്ലാത്തനോട്ടം... ആണിനേം പെണ്ണിനേം നീ ഇതുവരെ ഒന്നിച്ചുകണ്ടിട്ടില്ലേ?"
"അത് ചേട്ടാ....."
അവന്റെ മുഖത്തെ ദേഷ്യം കണ്ടിട്ടോ എന്തോ ആ പയ്യൻ ഒന്ന് ഭയന്നപോലെ പുറത്തേക്ക് നോക്കി
"പറയെടാ ഇല്ലെങ്കി നീയെന്റെ കയ്യിന്റെ ചൂടറിയും"
"അത് പിന്നേ ചേട്ടാ കടയ്ക്ക് ഉള്ളിലേക്ക് കയറുന്ന അതികം പേരും എന്തെങ്കിലും കാണിക്കാറുണ്ട് അത് കാണാനാ ഞാൻ..."
"എന്ത് കാണിക്കാൻ"
ഒന്നും മനസിലാകാതെ ഹരി അവനോട് ചോദിച്ചു.
"അത്...കിസ്സും മറ്റും.."
അവൻ പറഞ്ഞുകഴിഞ്ഞതും പേടിയോടെ അവരെ നോക്കി.
കിരൺ പതിയെ അവന്റെ മേലുള്ള പിടി വിട്ട് ഹരിയേം രാഹുലിനേം കൂട്ടി കടയ്ക്ക് വെളിയിലിറങ്ങി
കാശ് കൊടുക്കാതെ പുറത്തിറങ്ങിയ അവരെ കണ്ടതും കടക്കാരൻ ദേഷ്യത്തോടെ അവരെ തടഞ്ഞു കൊണ്ട് അവർക്ക് മുന്നിലേക്ക് കയറി നിന്നു.
"അതേ ചേട്ടാ അവന്റെ കയ്യങ്ങു വിട്ടേ അല്ലെങ്കിലേ തന്റെ കടയടക്കം ഞാനിന്ന് തല്ലിപൊളിക്കും താൻ ഇവളെ നോക്കിയ നോട്ടത്തിൽ തന്നെ എന്തോ പന്തികേട് എനിക്ക് മണത്തതാ.
തന്റെ ഐസ് ക്രീം ടേബിളിൽ തന്നെ ഇരിപ്പുണ്ട് അത് കൊണ്ട് കാശ് ഞാൻ തരില്ല തന്റെ പരിപാടി എന്താണെന്നൊക്കെ എനിക്ക് മനസിലായി ഞാൻ പോലീസിനെ വിളിക്കാം."
അത് കേട്ട് കടക്കാരൻ ഒന്ന് ഞെട്ടി
"അയ്യോ മോനേ അതെന്തിനാ പോലീസൊക്കെ"
"എന്നാ നാളെമുതൽ ഉള്ളിലുള്ള ടേബിൾ മിഴുവൻ എടുത്തു പുറത്തിട്ടോണം കേട്ടല്ലോ ഇല്ലെങ്കിൽ"
അയാൾക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഒരു താക്കിതു പോലെ കിരൺ പറഞ്ഞു.
സ്റ്റാൻഡിൽ വന്ന് നല്ലൊരു കടയിൽ നിന്നും അവൾക്കുള്ള ഐസ്ക്രീം വാങ്ങിക്കൊണ്ടുത്ത ശേഷമാണ് അവൻ അവളെ ക്‌ളാസിലേക്ക് വിട്ടത്.
ക്ലാസിൽ കയറിയപ്പോൾ തന്നെ കണ്ടു തന്നെ പ്രതീക്ഷിച്ചുനിൽക്കും വാനരപടയെ.
"എന്താടി മോളേ ഒരുനാളും ഇല്ലാത്തൊരു ചിരിയൊക്കെ"
ചോദിച്ചത് വരുൺ ആണെങ്കിലും ബാക്കി രണ്ടിന്റെയും മുഖത്തും അത് തന്നെയാണ് ഞങ്ങൾക്കും അറിയേണ്ടത് എന്നുള്ള ഭാവം തന്നെയായിരുന്നു.
അത് വരേനടന്നകാര്യങ്ങൾ വള്ളി പുള്ളി വിടാതെ അവരെ പറഞ്ഞുകേൾപ്പിക്കുമ്പോൾഎന്ത് കൊണ്ടോ അവളിൽ നാണം മോട്ടിടുന്നുണ്ടായിരുന്നെന്ന് മൂവരും ശ്രെദ്ധിച്ചു.
സമയം വൈകിയത് കൊണ്ട് പിന്നീടാവാം അതേപറ്റിയുള്ള സംസാരം എന്ന് കരുതിയ മൂവരുംഅവളേയും കൂട്ടി ക്ലാസ്സിൽ കയറി.
ഉച്ചയ്ക്ക് വീട്ടിലെത്തിയ ഹരി ഫുഡും കഴിച് ഫോണുമായി തൊടിയിലേക്കിറങ്ങി അവൾക്കേറ്റവും ഇഷ്ട്ടപെട്ട അത്തിമരച്ചുവട്ടിൽ വന്നിരുന്നു രാഹുലിന്റെ നമ്പർ ഡയൽ ചെയ്തു.
"ഹലോ......"
"എന്താടി..... ഈ സമയത്ത്"
"ഒന്നുല്ലെടാ നീ നാട്ടിൽ എത്തിയോ"
ഇല്ലെടി വൈകിട്ടേ എത്തു.എന്തേ എന്തേലും കാര്യം ഉണ്ടോ"
"ഹേയ്... ഒന്നുല്ലെടാ ഞാൻ ചുമ്മാ...
ഇവിടെ എത്തിയപ്പോ വെറുതെ വിളിച്ചതാ "
"ആരാടാ.....?"
"ഹരിയാടാ കിരൺ"
"ആണോ.... എന്നാലൊന്ന് തന്നെ"
അവന്റെ ശബ്ദം കേട്ടതും ആഗ്രഹിച്ചതെന്തോ കിട്ടിയതു പോലെ ഹരിയുടെ മുഖം വിടർന്നു.
"ഹലോ......."
"ഹ... ഹ.. ഹലോ"
"എന്താടോ തനിക്ക് വിക്കും തുടങ്ങിയോ?"
"ഇല്ല അത് പെട്ടന്ന് ഫോൺ കിച്ചേട്ടൻ വാങ്ങിച്ചപ്പോ..."
"ആര് വാങ്ങിച്ചപ്പോ..."
അബധം പറ്റിയപോലെ ഹരി നാക്ക് കടിച്ചുകൊണ്ട് തന്റെ തലയിൽ പതിയേ ഇടിച്ചു.
"അത് സോറി ഞാനറിയാതെ"
"സാരല്ലെടോ എന്തായാലും വിളിച്ചു തുടങ്ങിയതല്ലേ.
ഇനി തനെന്നെ അങ്ങനെ വിളിച്ചോ പ്രശ്നഒന്നുല്ല.
അങ്ങനെ വിളിക്കുവോ?"
"ഉം......."
അവന് ഉത്തരമായി ഹരിയൊന്ന് മൂളി
"മൂളിയാൽ പോര വാ തുറന്ന് പറ"
"വിളിക്കാം"
"അല്ല താനെന്താ അങ്ങനെ വിളിച്ചേ?"
"അത് കിരണേട്ടന്ന് വിളിക്കാൻ ഒരു മടിപോലെ.
അതാ ഞാൻ "
"കിച്ചൻ.........
കിരൺ വീണ്ടും ആ പേര് ഉരുവിട്ടു.
അത് കേൾക്കെ അവൾ നാണത്തോടെ മിഴി താഴ്ത്തി.
പെട്ടന്നാണ് അവൾക്ക് തന്റെ പിന്നിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയത് തിരിഞ്ഞുനോക്കിയതും പിന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൾ ശില കണക്കെ നിന്നു
കാണാട്ടോ